പുതുതലമുറ ലഹരിക്കെണിയിലോ…

ഓരോ ദിവസവും നമ്മുടെ നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും മയക്കുമരുന്നിന്റെ ലഹരിയിൽ എരിഞ്ഞൊടുങ്ങുന്നത് കൗമാരപ്രായത്തിലുള്ള നിരവധി കുട്ടികളാണ്. നൊന്ത് പ്രസവിച്ച് കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ സ്വന്തം പെറ്റമ്മയെ ലഹരിയുടെ ആലസ്യത്തിൽ സ്വന്തം മകൻ നിഷ്കരുണം വെട്ടിക്കൊന്നത് ഏറ്റവും ഒടുവിലായി വിരൽ ചൂണ്ടുന്നത് ലഹരിയുടെ ഞെട്ടിപ്പിക്കുന്ന ഭീകരതയിലേക്കാണ്. പുകവലി ശീലം കുറഞ്ഞു വരുമ്പോൾ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് ഞെട്ടിക്കുന്ന കണക്കുകൾ. മദ്യപിക്കുമ്പോൾ വാസന ഉണ്ടാകുമെന്ന് ഭയക്കുന്നവർക്കും മയക്കുമരുന്ന് അഭയമായി മാറുന്നുണ്ട്. നേരത്തെ അൻപത് വയസിന് മുകളിൽ ഉള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കിൽ ഇന്നവരുടെ പ്രായം 14-നും 20-നും ഇടയിലാണ്. 45 ശതമാനം കുട്ടികളും പ്ലസ്ടുതലത്തിൽ എത്തുമ്പോൾ തന്നെ മാസത്തിൽ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. നഗരങ്ങളിലെ കുട്ടികൾ പ്രതിവർഷം 3500-നും 4500-നും ഇടയിൽ രൂപ മദ്യപിക്കാനായി ചെലവഴിക്കുന്നു എന്നാണ് കണക്ക്. 40 ശതമാനം പെൺകുട്ടികൾക്കും 15-നും 17-നും ഇടയിലുള്ള പ്രായത്തിൽ ആദ്യത്തെ മദ്യപാനം അനുഭവമുണ്ടാകുന്നു. പ്രണയദിനം, ജന്മദിനം, സെന്റോഫ് മറ്റു ആഘോഷ വേളകളിലൂടെയാണ് 70 ശതമാനമാളുകളും മദ്യപാനത്തിന് തുടക്കം കുറിക്കുന്നത്. ഇങ്ങനെ പോകുന്നു സർവേയിലെ വിവരങ്ങൾ. മദ്യപാനത്തേക്കാൾ ഭീകരമാണ് മയക്കുമരുന്നിന്റെ ഉപയോഗം. അതിൽ തന്നെ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് കൗമാരക്കാർ. ലഹരിയുടെ മായിക ലോകത്തേക്കുള്ള വാതായനങ്ങൾ അവർക്കുമുമ്പിൽ മലർക്കെ തുറന്നിട്ടിരിക്കുകയുമാണ്. സംസ്ഥാനത്തെ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം. വിൽക്കാനും വാങ്ങാനും ഹോൾസെയിലായി കൊണ്ടുവരുന്നതിനും വിദ്യാർഥികൾ. ചരട് വലിക്കാൻമാത്രം അന്തർ സംസ്ഥാന റാക്കറ്റുകൾ. മോട്ടോർ വാഹനങ്ങളിൽ എത്തി കഞ്ചാവ് പൊതികൾ കൈമാറി മിന്നിമറയുന്ന കഞ്ചാവ് വില്പനക്കാരുടെ കാലം കഴിഞ്ഞു. ജോലി തേടി കേരളത്തിൽ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ ലഹരി വില്പനയിലെ പ്രധാന കണ്ണികൾ. വസ്ത്ര വില്പനക്കാരായി വേഷം മാറി ഇത്തരക്കാർ ലഹരി വസ്തുക്കൾ വില്പന നടത്തുന്നതായാണ് എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരം. വസ്ത്രം വിൽക്കാനെന്ന പേരിൽ കറങ്ങി നടക്കുന്ന സംഘം ലഹരിമരുന്നിന് ഇടപാടുകാരെ കണ്ടെത്തും. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കേന്ദ്രീകരിച്ചാണ് പ്രധാനവില്പന. മലയാളികളും ഇവരിൽനിന്ന് ലഹരി വാങ്ങുന്നുണ്ട്. കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഇവർ പ്രവർത്തിക്കുന്നതായാണ് വിവരം. വിപണനത്തിന് ഹൈടെക് സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ രക്ഷിതാക്കൾ വേണ്ടവിധത്തിൽ മനസ്സിലാക്കിയിട്ടില്ല. 45 ശതമാനം കുട്ടികളും അവരുടെ ഒഴിവ് വേളകൾ എങ്ങനെ ചെലവഴിക്കുന്നുവെന്ന് രക്ഷിതാക്കൾ അറിയുന്നില്ല. വിനോദയാത്രക്കും മറ്റും പോകുന്നതിനിടയിൽ പുഴയിലും കടലിലും കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽപെട്ട് മരിക്കുന്നവാർത്ത വല്ലാതെ കൂടുന്നു. പക്ഷേ മരണത്തിനിരയാകുന്നവരിൽ മിക്കവരും മദ്യലഹരിയിലാണ് മരണപ്പെട്ടതെന്ന കാര്യം മൂടിവെയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അടിമയായിമാറുന്ന വ്യക്തിക്ക് വിവേകവും ഗുണദോഷ ചിന്താശക്തിയും നഷ്ടപ്പെടുന്നതോടെ അത്യാഹിതങ്ങളിൽ എളുപ്പത്തിൽ ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്. സാമൂഹിക, കുടുംബ ബന്ധങ്ങളിൽ നിന്നും അകലുന്നതോടെ പരാശ്രയ ജീവിയായി തീരാനും നിർബന്ധിതനാകുന്നു. ലഹരി പദാർഥങ്ങൾ ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ വൈദ്യശാസ്ത്രപരമായി ചികിത്സിച്ചുമാറ്റാൻ ഇന്ന് സംവിധാനങ്ങളുണ്ട്. വൈദ്യശാസ്ത്ര മനശാസ്ത്ര സംയുക്ത ചികിത്സകൊണ്ട് മാത്രമേ ഒരാൾക്ക് ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ. മയക്കുമരുന്നിന് അടിമയാവുകയെന്നത് ഒരുരോഗമാണ്. രോഗിയെ സമാധാനിപ്പിക്കുകയും അയാൾക്ക് നഷ്ടപ്പെട്ടുപോയ ആത്മവീര്യത്തെ വീണ്ടടുക്കുകയും ചെയ്യുക എന്നുള്ളതാണ് സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത. ഇത്തരം പ്രശ്‌നങ്ങളെ പർവതീകരിക്കരുത്. എന്നാൽ ഉള്ള സത്യത്തെ അംഗീകരിക്കുകയും അതെക്കുറിച്ച് ഉണർന്ന് ചിന്തിക്കുകയും ചെയ്യുക.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.