ചികിത്സാപിഴവ് ; ഇനി രോഗികളുടെ അപ്പീല്‍ ദേശീയ മെഡിക്കല്‍ കമ്മീഷൻ പരിഗണിക്കും

രാജ്യത്ത് ആശുപത്രികളില്‍ വർദ്ധിച്ചുവരുന്ന ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് രോഗികള്‍ക്ക് ഇനി മുതല്‍ ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ (എൻഎംസി) അപ്പീല്‍ നല്‍കാവുന്നതാണ്. ഇത് സംബന്ധിച്ച്‌ നിർണായക നയം മാറ്റത്തിന് കമ്മീഷൻ യോഗം അംഗീകാരം നല്‍കി. നേരത്തെ ചികിത്സാപിഴവില്‍ രോഗികളുടെയും, ബന്ധുക്കളുടെയും പരാതികള്‍ പരിഗണിക്കാനാവില്ലെന്ന കമ്മീഷൻ നിലപാടില്‍ രാജ്യ വ്യാപകമായിത്തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതുമൂലം രോഗികള്‍ നീതിക്കായി കോടതികളെ സമീപിക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഡോക്ടർമാർക്കിടയിലെ പെരുമാറ്റ ദൂഷ്യം, ചികിത്സാപിഴവ് തുടങ്ങിയ പരാതികളില്‍ സംസ്ഥാന കൗണ്‍സില്‍ നടപടികളില്‍ അതൃപ്തിയുള്ള പക്ഷം രോഗികള്‍ക്കോ, ബന്ധുക്കള്‍ക്കോ ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ പരാതി നല്‍കാം.

നിലവില്‍ സംസ്ഥാന കൗണ്‍സിലില്‍ ഡോക്ടർമാർക്കെതിരായ പരാതികളില്‍ അന്വേഷിക്കുന്നത് ഡോക്ടർമാർ അടങ്ങിയ സംഘം തന്നെയാണ്. ഇത് രോഗികള്‍ക്ക് നീതി ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതുമൂലം പല കേസുകളും കോടതി വരെ എത്തിയിരുന്നു. നിയമ പോരാട്ടം ഇപ്പോഴും തുടരുകയും ചെയ്യുന്നു. കേരളത്തില്‍ മാത്രം അടുത്തകാലത്ത് ഒട്ടനവധി ചികിത്സാ പിഴവുമായി ബന്ധപ്പെട്ട പരാതികളാണ് ഉയർന്നുവന്നത്. പ്രസവ സംബന്ധമായതാണ് ഏറെയും. ശരീരഭാഗത്തെ ഓപ്പറേഷൻ മാറി ചെയ്യുന്ന ഗുരുതരമായ വീഴ്ചകളും ചില ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ചികിത്സാപിഴവുമൂലം മരണവും ഏറിവരുന്നുമുണ്ട്. രോഗികളുടെയും ബന്ധുക്കളുടെയും വെപ്രാളത്തിനിടയില്‍ പരാതി നല്‍കാൻ ആരും മുന്നോട്ട് വരുന്നില്ലാ എന്നുള്ളതാണ് വസ്തുത. ആശുപത്രികളില്‍ ബഹളം വെച്ചും മറ്റുമാണ് രോഗികളും, ബന്ധുക്കളും തങ്ങളുടെ പ്രതിഷേധം അറിയിക്കാറ്. അങ്ങിനെ ചെയ്യുന്നവർക്കെതിരെ ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുക്കാറുമുണ്ട്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടർന്ന് ദുരിത ജീവിതം തുടരുന്ന കോഴിക്കോട് സ്വദേശി കെ.കെ ഹർഷിന നീതിക്കായി പോരാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോള്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ. ഹർഷിന നീതിക്കുവേണ്ടി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ വരെ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് വലിയ ജനപിന്തുണയും ലഭിച്ചിരുന്നു. സമരത്തിന് കരുത്ത് പകരാൻ ഹർഷിന സമരസമിതിയും ഒപ്പം ഉണ്ടായിരുന്നു. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്തിക്കൊണ്ടു പോകാൻ വലിയ സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നത് കൊണ്ടാണ് പലപ്പോഴും പരാതി നല്‍കാൻ രോഗികളും, ബന്ധുക്കളും മുന്നോട്ടു വരാത്തത്. ഹർഷിനയുടെ നിയമ പോരാട്ടത്തിലും ഇതുതന്നെയായിരുന്നു തടസ്സം. വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പിന്നെ ഹർഷിനയ്ക്ക് ഒൻപത് ശസ്ത്രക്രിയകളാണ് വേണ്ടിവന്നത്. ഇതിനായുള്ള തുടർ ചികിത്സയ്ക്ക് പോലും സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചതുമില്ല. ഇത്തരം സാഹചര്യത്തിലാണ് ഇനി ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ രോഗികള്‍ക്ക് പരാതി നല്‍കാനുള്ള വഴി ഒരുങ്ങുന്നത്. ചികിത്സാ പിഴവുകള്‍ ആശുപത്രികളില്‍ വലിയ ദുരന്തമായി മാറുന്ന സാഹചര്യത്തില്‍ ഇത് പ്രയോജനപ്പെടുത്തണം എന്നാണ് സന്നദ്ധ സംഘടനകളും, പൊതുപ്രവർത്തകരും പറയുന്നത്.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

ലക്ചറർ നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറര്‍ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി ടെക്ക്/ ബിഇ ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 21ന്

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *