ഡൽഹിയെ വിറപ്പിക്കുന്ന ലേഡി ഡോൺ ഒരു കോടിയുടെ ലഹരി മരുന്നുമായി പിടിയിൽ; അറസ്റ്റിലായത് ഹാഷിം ബാബയുടെ ഭാര്യയും കുപ്രസിദ്ധ ഗുണ്ടാസംഘ തലൈവിയുമായ സോയ ഖാൻ

അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിരൂപയോളം വിലമതിക്കുന്ന 225 ഗ്രാം ഹെറോയിന്‍ കൈവശംവെച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവും ഗ്യാംങ്സ്റ്ററുമായ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്‍ അറസ്റ്റില്‍.’ലേഡി ഡോണ്‍’ എന്നറിയപ്പെടുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.

സോയയുടെ ഭര്‍ത്താവായ ഹാഷിം ബാബ നിലവില്‍ ജയിലിലാണ്. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ജിം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഹാഷിം ബാബയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു സോയ ഖാന്‍.

ഹാഷിം ബാബ ജയിലിലായതോടെ അദ്ദേഹത്തിന്റെ ഗുണ്ടാ സാമ്രാജ്യത്തെ നയിച്ചിരുന്നത് സോയ ആയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നുവന്നിരുന്നത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സമയത്താണ് സോയ ഹാഷിം ബാബയെ ആദ്യമായി കണ്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ് സോയ. സോയയുടെ രണ്ടാം വിവാഹമാണിത്. 2017ലാണ് സോയ ഹാഷിം ബാബയെ വിവാഹം കഴിച്ചത്. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി ഡസന്‍ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്‌ക്കെതിരെയുള്ളത്.

ജിം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹാഷിം അറസ്റ്റിലായതോടെ ഇയാളുടെ ഗുണ്ടാ സാമ്രാജ്യത്തെ നയിക്കാന്‍ സോയ മുന്നോട്ടുവന്നു. മയക്കുമരുന്ന് വില്‍പ്പന, കള്ളക്കടത്ത് തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സോയ നേതൃത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴും വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചും ബ്രാന്‍ഡഡ് സാധനങ്ങള്‍ ഉപയോഗിച്ചും പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സോയ ആഡംബര പാര്‍ട്ടികളിലും പങ്കെടുത്തിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും ഇവര്‍ സജീവമായിരുന്നു.

ഇടയ്ക്കിടെ ഭര്‍ത്താവിനെ കാണാനായി സോയ തിഹാര്‍ ജയിലിലെത്തുമായിരുന്നു. പ്രത്യേക കോഡ് ഭാഷയിലാണ് ഇവര്‍ ഭര്‍ത്താവുമായി സംസാരിച്ചിരുന്നത്. നിരവധി കുറ്റവാളികളുമായും സോയ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.

ക്രിമിനല്‍ പശ്ചാത്തലം

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സോയയെ പിടികൂടാന്‍ ഡല്‍ഹി പോലീസിലെ ക്രൈം ബ്രാഞ്ചും സ്‌പെഷ്യല്‍ സെല്ലും പരിശ്രമിച്ചുവരികയായിരുന്നു. ഇത്തവണ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സോയയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചു. അറസ്റ്റിലാകുമ്ബോള്‍ ഇവരുടെ കൈവശം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഹെറോയിനും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച ഹെറോയിനാണ് സോയയില്‍ നിന്നും പോലീസ് കണ്ടെടുത്തത്.

തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ജിം ഉടമയുടെ കൊലപാതകത്തില്‍ പങ്കാളികളായ ചിലര്‍ക്ക് സോയ അഭയം നല്‍കിയിരുന്നതായും പോലീസ് സംശയിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബമാണ് സോയയുടേത് എന്നാണ് പോലീസ് പറയുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സോയയുടെ അമ്മയെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സോയയുടെ പിതാവിന് ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് തന്റെ സംഘത്തെ സോയ നയിച്ചത്. ഉസ്മാന്‍പൂരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ തന്റെ ഗുണ്ടാ സാമ്രാജ്യത്തെ മുന്നോട്ടുനയിച്ചത്. ഉസ്മാന്‍പൂര്‍ കേന്ദ്രമാക്കി നിരവധി ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.

ഹാഷിം ബാബയും ലോറന്‍സ് ബിഷ്‌ണോയും തമ്മിലുള്ള ബന്ധം

അതേസമയം ജിം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ്ക്കും പങ്കുണ്ടെന്ന് ജയിലില്‍ കഴിയുന്ന ഹാഷിം ബാബ മൊഴി നല്‍കിയിരുന്നു. 2021ല്‍ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ബാബയും ലോറന്‍സ് ബിഷ്‌ണോയും സൗഹൃദത്തിലായതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവരെ വെവ്വേറ ജയിലിലേക്ക് മാറ്റിയെങ്കിലും ഇവര്‍ തമ്മിലുള്ള ആശയവിനിമയം തുടര്‍ന്നു. ജയിലില്‍ കഴിയുമ്ബോഴും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ബിഷ്‌ണോയ് നല്‍കിയെന്നും ബാബ പറഞ്ഞു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.