ഒടിപി പോലും വേണ്ട ബാങ്ക് അക്കൗണ്ടുകള്‍ കാലിയാകും…?

സൈബർ ലോകത്ത് കുറ്റവാളികള്‍ ദിനംപ്രതി പുതിയ തന്ത്രങ്ങളുമായി രംഗത്ത് വരികയാണ്. ഒടിപി പോലുമില്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന പുതിയ രീതിയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ബാങ്കുകളില്‍ നിന്നാണെന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പണം നഷ്ടപ്പെടുന്നതാണ് പുതിയ രീതി. വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നു.

എങ്ങനെയാണ്
ഈ തട്ടിപ്പ് നടക്കുന്നത്..?

വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ ലഭിക്കുന്ന ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് സംഘം വിഷയം ആരംഭിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച്‌ ഇവർ സന്ദേശങ്ങള്‍ അയക്കുന്നു. ഇതില്‍ വിവിധ ഓഫറുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുന്നു. ഡല്‍ഹിയില്‍ സമാന സംഭവം ഉണ്ടായി. ഒരു വനിത ക്രോമയില്‍ നിന്ന് ലാപ്ടോപ് വാങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു സന്ദേശം ലഭിച്ചു. സമ്മാനം ലഭിച്ചിരിക്കുന്നു എന്നും അത് സ്വീകരിക്കാൻ ബാങ്ക് വിവരങ്ങള്‍ നല്‍കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ സന്ദേശത്തില്‍ ഒരു പിശക് ഉണ്ടായിരുന്നു. ക്രോമയില്‍ നിന്ന് വാങ്ങിയ ലാപ്ടോപിന്റെ സമ്മാനം വിജയ് സെയില്‍സില്‍ നിന്നാണെന്ന് സന്ദേശത്തില്‍ പറഞ്ഞു. ഇതാണ് സംശയം ഉണർത്തിയത്.

എങ്ങനെ സുരക്ഷിതമായിരിക്കാം..?

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത കോളുകളും സന്ദേശങ്ങളും ശ്രദ്ധിക്കുക. അപരിചിതരുമായി ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കരുത്. സമ്മാനങ്ങള്‍, ഡിസ്കൗണ്ടുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. പരിശോധിക്കാത്ത ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുത്. ഇവ ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണത്തിലേക്ക് പ്രവേശനം നല്‍കാനും ക്യാമറയും ഫോട്ടോ ഗാലറിയും ഉപയോഗിക്കാനും ഇടയാക്കും. അസാധാരണമായ കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പരിശോധിക്കുക.

മറ്റ് തട്ടിപ്പുകള്‍

ഫിഷിംഗ് ലിങ്കുകള്‍ക്ക് പുറമെ, കോള്‍ മെർജിംഗ്, കോള്‍ ഫോർവേഡിംഗ്, വോയിസ് മെയില്‍ തട്ടിപ്പുകള്‍, ക്യൂ.ആർ കോഡ് തട്ടിപ്പ്, സ്‌ക്രീൻ ഷെയറിംഗ് തട്ടിപ്പ് തുടങ്ങിയ വിവിധ തട്ടിപ്പുകളും നിലവിലുണ്ട്.

കോള്‍ മെർജിംഗ് തട്ടിപ്പ്

തട്ടിപ്പുകാരൻ ഒരു വ്യക്തിയെ വിളിച്ച്‌ പരിചിത ആളാണെന്ന് പറഞ്ഞ് ഒരു പരിപാടിയില്‍ പങ്കെടുക്കാൻ ക്ഷണിക്കുന്നു. അതേസമയം, മറ്റൊരു നമ്പറില്‍ നിന്നും വിളിവരും. തുടർന്ന് രണ്ട് കോളുകളും ഒന്നിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഒന്നിച്ചു കഴിഞ്ഞാല്‍ ബാങ്കുകളില്‍ നിന്നും വരുന്ന ഒടിപി പോലുള്ള വിവരങ്ങള്‍ ചോർത്താൻ സാധിക്കും. ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഓരോരുത്തരും സൈബർ ലോകത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *