പറഞ്ഞത് മനസ്സിലായില്ലേ? ഊബർ ഡ്രൈവറോട് പച്ചമലയാളം സംസാരിച്ച് ജർമൻ യുവതി; അമ്പരന്ന് സോഷ്യൽ മീഡിയ

പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം എന്നാണ് പൊതുവെ പറയാറ്. എന്നാല്‍, തങ്ങളെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്ന ജർമ്മന്‍കാരിയെ കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളായ മലയാളില്‍ പലരും അമ്ബരന്നു.മിക്കയാളുകളും ‘എന്നെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നുവെന്ന്’ എഴുതി. ജർമ്മന്‍കാരിയായ ക്ലാരയാണ് ഒരൊറ്റ വീഡിയോയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ആ വിദേശ വനിത.

ജർമ്മന്‍ പഠിപ്പിക്കുകയും മലയാളം പഠിക്കുകയും ചെയ്യുന്ന, ക്ലാര സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ഒരു യാത്രയ്ക്കിടെ പരിചയപ്പെട്ട മലയാളിയായ യൂബര്‍ ഡ്രൈവറിനോട്, മലയാളത്തില്‍ സംസാരിക്കുന്നത് ക്ലാര ചിത്രീകരിക്കുകയും അത് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പങ്കുവക്കുകയുമായിരുന്നു. യാത്രയ്ക്കായി യൂബർ ബുക്ക് ചെയ്തപ്പോള്‍ ലഭിച്ച മലയാളിയായ ഡ്രൈവറോട് മലയാളത്തില്‍ സംസാരിച്ചതിനെ കുറിച്ച്‌ സൂചിപ്പിച്ച്‌ കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
Video 👇
https://www.facebook.com/share/v/1BJbZR4ZDN/
വിദേശത്ത് ജനിച്ച്‌ വളര്‍ന്നയാളാണെന്ന് കരുതിയെന്ന് യൂബർ ഡ്രൈവര്‍ പറയുന്നു. ഒപ്പം തന്‍റെ ഭാര്യയെ അമ്ബരപ്പിക്കാനായി അവരോട് മലയാളത്തില്‍ സംസാരിക്കാമോയെന്നും ഡ്രൈവര്‍ ക്ലാരയോട് ചോദിക്കുന്നു. ക്ലാര സമ്മതിക്കുന്നു. ഒപ്പം, ജർമ്മനിയില്‍ ഗവേഷണത്തിനെത്തിയ മലയാളികളില്‍ പലരും തന്‍റെ സുഹൃത്തുക്കളാണെന്നും അങ്ങനെയാണ് താന്‍ മലയാളം പഠിച്ചതെന്നും ക്ലാര വിശദീകരിക്കുന്നു. ഒപ്പം താന്‍ അഞ്ച് വര്‍ഷമായി മലയാളം പഠിക്കുന്നെന്നും ഇപ്പോള്‍ ഇടയ്ക്കിടെ ഒരു പിഡിഎഫിന്‍റെ സഹായത്തോടെ മലയാളം പഠിക്കുന്നുണ്ടെന്നും ക്ലാര പറയുന്നു. മലയാളികളെ ജർമ്മന്‍ പഠിപ്പിക്കാന്‍ നോക്കിയതാണെന്നും ഇപ്പോള്‍ ജർമ്മന്‍കാര്‍ മലയാളം പഠിച്ച്‌ വന്നെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി.

മലയാളി
ഇംഗ്ലീഷും കലർത്തി മലയാളം പറഞ്ഞാല്‍ കുട്ടിക്ക് മനസിലാകില്ലെന്ന് മറ്റൊരു കുറിപ്പ്. എന്‍റെ മകളെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നെന്ന് എഴുതി. വീഡിയോ കാനഡയിലും യുഎസിലുമുള്ള മുല്ലൂസിന് അയച്ച്‌ കൊടുക്കണമെന്നും മലയാളം മറന്ന് പോകുന്നവരെ വീഡിയോ കാണിച്ച്‌ മാതൃഭാഷയോട് സ്നേഹം വളർത്തണമെന്നും ചിലരാവശ്യപ്പെട്ടു. മറ്റ് ചില പ്രവാസികള്‍ തങ്ങള്‍ ജനിച്ചത് വിദേശത്താണെന്നും തങ്ങളും ഇത്രയും ഒഴുക്കോടെ മലയാളം സംസാരിക്കാന്‍ ആഗ്രഹിക്കുന്നെന്നും കുറിച്ചു. ക്ലാര മലയാളം പഠിക്കാന്‍ ഉപയോഗിക്കുന്ന പിഡിഎഫ് ചോദിച്ചും ചിലരെത്തി. 19 ലക്ഷം പേര്‍ ഇതിനകം വീഡിയോ കണ്ടു. ഒന്നര ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

ലക്ചറർ നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറര്‍ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി ടെക്ക്/ ബിഇ ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 21ന്

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.