പടിഞ്ഞാറത്തറ: നാളെ (ഏപ്രിൽ 12) നടക്കുന്ന പടിഞ്ഞാറത്തറ സർവീസ് സഹകരണ
ബാങ്ക് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന 1500ൽ പരം വോട്ടുകൾ യു.ഡി എഫ് ഭരണസമിതി അനധികൃതമായി ഒഴിവാക്കിയെന്നാരോപിച്ച് പ്രതിഷേധ സൂച കമായാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നത്. 2023-24 സഹകരണ ഓഡിറ്റ് പ്രകാരം ബാങ്ക് കരകയറാൻ ആവാത്ത വിധം തകർന്നിരിക്കു കയാണ് എന്നാണ്. 73 വർഷത്തോളം പാരമ്പര്യമുള്ള ബാങ്ക് വർഷങ്ങളായി തുടർ ന്നുവരുന്ന യുഡിഎഫ് ഭരണസമിതിയുടെ പിടിപ്പുകേടും, കെടുകാര്യസ്ഥതയും അഴിമതിയും സ്വജന പക്ഷാപാതപരമായ പ്രവർത്തനങ്ങളും കാരണം നിലവിൽ 130%ത്തിലധികം നഷ്ടത്തിലാണ്. ബാങ്കിൻ്റെ നിലവിലെ നഷ്ടം 20 കോടിയോളം രൂപ വരും ഭരണസമിതിയുടെ സ്വജന പക്ഷപാതത്തിൻ്റെ ഭാഗമായിചുരുക്കം ചില വ്യക്തികൾക്ക് മാത്രമായി കോടികളുടെ ലോൺ അനുവദിക്കുകയും കുടിശ്ശിക യായിട്ടും ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ബാങ്കിൻറെ തകർച്ചയ്ക്ക് ആക്കം കൂട്ടിയതായും എൽ ഡി എഫ് ആരോപിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ