എന്താണ് വക്കഫ് ബില്‍..? എന്തിനാണ് ഇത്ര കോലാഹലങ്ങള്‍..?

വഖഫ് ഭേദഗതി ബില്‍ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയശേഷം രാഷ്ട്രപതി ഒപ്പിട്ടതോടുകൂടി അത് നിയമമായി മാറിയിരിക്കുകയാണ്. അപ്പോഴും വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. പല മുസ്ലിം സംഘടനകളും വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലേക്ക് നീങ്ങിയി രിക്കുകയാണ്. ബംഗാളിലും ആസ്സാമിലും മുസ്ലിം സംഘടനകള്‍ വലിയ പ്രതിഷേധത്തിലുമാണ്. എന്തുകൊണ്ടാണ് ഈ നിയമത്തെ പല മുസ്ലിം സംഘടനകളും നേതാക്കളും എതിർക്കുന്നത്..?

ബിജെപി സർക്കാർ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൊണ്ടുവരുമ്പോഴൊക്കെ അതില്‍ വ്യാപകമായ എതിർപ്പുകള്‍ മുസ്ലിം സംഘടനകളെക്കൂടാതെ കോണ്‍ഗ്രസ്സും സ്ഥിരമായി സ്വീകരിച്ചു പോരുന്നുണ്ട്. മുത്തലാക്ക് നിരോധനവും കശ്മീരിലെ ആർട്ടിക്കിള്‍ 370 നിഷ്ക്രി യമാക്കിയതും ഒക്കെ ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇന്ന് പുരോഗമന മുസ്ലിം സമൂഹവും വനിതകളും മുത്ത ലാക്ക് നിരോധനത്തെ വ്യാപകമായി സ്വാഗതം ചെയ്യുകയാണ്. അത് പലതരത്തിലുള്ള സംവാദങ്ങളിലൂടെ സ്ത്രീകളില്‍നിന്നുത ന്നെ വെളിവായതാണ്. അതുപോലെ ജമ്മു കാശ്മീരില്‍ ആർട്ടിക്കിള്‍ 370 ഇല്ലാതായതുമൂലം കാശ്മീരില്‍ കല്ലേറുകളും പ്രകടനങ്ങളും നിലച്ചു. വികസനം വ്യാപകമായി കാശ്മീരില്‍ വന്നുതുടങ്ങി. സ്വാകാര്യ തൊഴില്‍ ഉടമകള്‍ അവിടെ നിക്ഷേപം ആരംഭിച്ചു. അഭ്യസ്തവിദ്യർക്ക് തൊഴില്‍ ലഭി ക്കാൻ തുടങ്ങി. ജീവിത നിലവാരം തന്നെ കാശ്മീരില്‍ മെച്ചപ്പെട്ടത് അവിടെ നടന്ന തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാന വർദ്ധന യില്‍ പ്രകടമാണ്. ജനം പ്രക്ഷോഭങ്ങള്‍ നടത്തുന്നു. ഇന്ത്യൻ ഓപ്പണ്‍ മാർക്കറ്റില്‍ ഒരു കിലോ ഗോതമ്പ് പൊടി 40 രൂപയ്ക്ക് ലഭിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ വില 160 രൂപയാണ്. വലിയ വിലക്കയറ്റമാണ് പാക്കിസ്ഥാൻ നേരിടുന്നത്. കാശ്മീരില്‍ ഫാറൂക്ക് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹ്ബൂബ മുക്തി എന്നിവരുടെ നിലപാടുകളിലും മാറ്റം വന്നു.

*ഇനി എന്താണ് വഖഫ് പ്രശ്‍നം എന്ന് നോക്കാം…?*

വഖഫ് എന്നാല്‍ അള്ളാഹുവിന്റെ നാമത്തില്‍ ദാനം ചെയ്തത് എന്നാണർത്ഥം. ഇപ്പോള്‍ കൊണ്ടുവന്ന ഈ ഭേദഗതിബില്‍ സാധാരണ മുസ്ലിം ജനതയെ ദോഷമായി ബാധിക്കുമോ..?

ഒരിക്കലുമില്ല എന്നാണ് ഉത്തരേന്ത്യയിലെ പല മുസ്ലിം പണ്ഡിതരും മൗലവിമാരും പറയുന്നത്. ഓള്‍ ഇന്ത്യ ഇമാം അസോസിയേ ഷന്റെ മൗലാന സാജിദ് റഷീദിന്റെ അഭിപ്രായത്തില്‍ വഖഫ് ഭേദഗതിക്കെതിരെ ഒച്ചപ്പാടും ബഹളവുമുണ്ടാക്കുന്നത് കാലങ്ങളായി ആ സ്വത്തുക്കള്‍ കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്ന വഖഫ് ബോർഡിലെയും മുസ്ലിം പേഴ്സണല്‍ ലാ-ബോർഡിലെയും അംഗങ്ങളായ മുസ്ലിം നേതാക്കള്‍ തന്നെയാണ്. അതുപോലെ സമുദായത്തിലെ ഉന്നതർ പലരും ഈ സ്വത്തുവകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ്. വഖഫ് സ്വത്തുക്കള്‍ക്ക് കൃത്യമായ കണക്കുകളോ ഓഡിറ്റോ ഇല്ലാത്ത താണ് ഇതിനു കാരണം. ഈ സ്വത്തുക്കളുടെ യഥാർത്ഥ ഉപഭോക്താക്കളാകേണ്ടത് മുസ്ലിം സമുദായത്തിലെ അശരണരും ദരിദ്രവിഭാഗങ്ങളുമാണ്. അവർക്കതു ലഭിക്കുന്നണ്ടോ എന്നതാണ് പ്രസക്തമായ വസ്തുത.. അതുപോലെതന്നെ വഖഫ് ബോർഡിലെ മറ്റുപലരും സമാനമായ രീതിയില്‍ വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നാണ് ശക്തമായ ആരോപണം. മുസ്ലിം പേഴ്സണല്‍ ബോർഡിലെ ഒരു മെമ്പർ മാത്രം രാജസ്ഥാനില്‍ വഖഫിന്റെ ഏക്കർ കണക്കിന് ഭൂമിയാണ് കൈവശപ്പെ ടുത്തിയിരിക്കുന്നതെന്നും മൗലാന സാജിദ് റഷീദ് വെളിപ്പെടുത്തുന്നു. ഇസ്ലാമില്‍ നിഷ്കർഷിച്ചിരിക്കുന്ന പ്രകാരം ദരിദ്രർക്കും, രോഗികൾക്കും, അനാഥർക്കും, വിധവകള്‍ക്കും, അശരണർക്കുംവേണ്ടി വ്യക്തികളും സംഘടനകളും ദാനമായി നല്‍കിയതാണ് ഈ വഖഫ് ഭൂമികളും സ്വത്തുക്കളും എല്ലാം. ഇന്ത്യയൊട്ടാകെ 30 വഖഫ് ബോർഡുകള്‍ നിലവിലുണ്ട്. വഖഫ് പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട പലതരത്തി ലുള്ള 40952 കേസുകള്‍ ഇപ്പോള്‍ വഖഫ് ട്രൈബുണലിന് മുന്നിലുണ്ട്. ഇതില്‍ വഖഫ് ബോർഡിനെതിരെ 9942 കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത് മുസ്ലിം വനിതകളാണെന്നതും ശ്രദ്ധേയമാണ്. വഖഫ് സ്വത്തുക്കള്‍ കാലാകാലങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന സമുദായത്തിലെ ഒവൈസിയെപ്പോലെയും, വഖഫ് അംഗങ്ങളെ പ്പോലെയും, മുസ്ലിം പേഴ്സണല്‍ ലോ-ബോർഡ് മെമ്പർമാരെപ്പോലെയും ഉള്ള ആളുകളും ഈ സ്വത്തിന്റെ നിലവിലെ ഗുണഭോക്താക്കളായ ചിലരുമാണ് ഇപ്പോഴത്തെ വഖഫ് നിയമഭേദഗതിയെ എതി ർക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

*എന്താണ് വഖഫ് നിയമം… 1995-ഉം പുതിയ 2024 ഭേദഗതിയും തമ്മിലുള്ള അന്തരം നോക്കാം..*

1995 വഖഫ് സ്വത്തുക്കള്‍ രജിസ്‌ട്രേഷൻ ചെയ്യേണ്ട ആവശ്യമില്ല. 2024 എല്ലാ വഖഫ് സ്വത്തുക്കളും ജില്ലാ കളക്ടർ കാര്യാലയത്തില്‍ രജിസ്റ്റർ ചെയ്യണം. 1995 വഖഫ് ദാനം നല്‍കുന്നതില്‍ വ്യക്തമായ വിവരണമില്ല. 2024 വഖഫ് നല്‍കുന്നത് സ്വത്തിന്റെ അഥവാ ഭൂമിയുടെ ഉടമ തന്നെയായിരിക്കണം. 1995 സർക്കാർ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കുന്നതില്‍ വ്യക്തതയില്ല. 2024 സർക്കാർ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കാൻ കഴിയില്ല. 1995 വഖഫ് ട്രൈബ്യുണല്‍, വിവാദങ്ങളില്‍ അന്തിമതീർപ്പ് കല്പിക്കും. 2024 ജില്ലാ കളക്ടർ, വഖഫ് ഭൂമി-സ്വത്ത് വിവാദത്തില്‍ അന്തിമ തീരുമാനം എടുക്കും. 1995 വാക്കലുള്ള അംഗീകാരം സ്വീകാര്യമാണ്. 2024 വാക്കാലുള്ള അംഗീകാരം സ്വീകാര്യമല്ല. നിയമപരമായ രജിസ്ട്രേഷനില്ലാതെയുള്ള വഖഫ് കൈമാറ്റം വിവാദമായി കണക്കാക്കും. 1995 ഉപയോഗം അടിസ്ഥാനമാക്കി അംഗീകരിക്കപ്പെട്ട ഭൂമി വഖഫ് ആയി കണക്കാക്കപ്പെടും. 2024 ഉപയോഗം എന്ന പദം മാറ്റി നിയമപരമായ രേഖകളുള്ള ഭൂമി എന്നാക്കിയിരിക്കുന്നു. 1995 വഖഫ് ട്രിബ്യൂണലിന്റെ വിധി അന്തിമമായിരിക്കും. 2024 വിവാദത്തില്‍ ഇനിമുതല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. 1995 വഖഫ് സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യമില്ല. 2024 കേന്ദ്രസർക്കാർ വഖഫ് സ്വത്തുക്കളുടെ ഓഡിറ്റ് നടത്താൻ ഉത്തരവ് നല്‍കാവുന്നതാണ്. 1995 വനിതകള്‍ക്കും അമുസ്ലീങ്ങള്‍ക്കും വഖഫ് ബോർഡില്‍ സ്ഥാനമില്ല. 2024 വഖഫ് ബോർഡില്‍ രണ്ട് അമുസ്ലിം അംഗങ്ങളും ഒരു വനിതാ അംഗവും ഉണ്ടായിരിക്കും. ഷിയാ, സുന്നി, ബോഹ്റ, ആഗാഖാനി തുടങ്ങിയ പിന്നോക്ക മുസ്ലിം വിഭാഗങ്ങള്‍ക്ക് വഖഫ് ബോർഡില്‍ സ്ഥാനം നല്‍കപ്പെടും. പുതിയ ഭേദഗതിയില്‍ വഖഫ് സ്വത്തുക്കളുടെ വിവരണം ഡേറ്റാ ബേസ് (പോർട്ടലില്‍ തയ്യാറാക്കാനും വഖഫ് ഭൂമി തെറ്റായി പ്രഖ്യാപിക്കുന്നത് തടയാനുമുള്ള പുതിയ വകുപ്പുകള്‍ 3a, 3b, 3c ചേർക്കാനും നിർദ്ദേശമുണ്ട്.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *