തോൽവികളിൽ നിന്ന് പാഠം പഠിച്ച് അനിൽ അംബാനി; കഴിഞ്ഞവർഷം 397 കോടിയുടെ നഷ്ടമുണ്ടാക്കിയ റിലയൻസ് പവർ ഈ വർഷം നേടിയത് 127 കോടി ലാഭം: കണക്കുകൾ

തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കുള്ള യാത്രയിലാണ് അനില്‍ അംബാനിയും റിലയൻസ് പവറും. ഇക്കഴിഞ്ഞ 2025 മാർച്ച്‌ പാദത്തില്‍ 126 കോടി രൂപയുടെ അറ്റാദായമാണ് കമ്ബനി നേടിയത്. 2024 മാർച്ച്‌ 31ന് അവസാനിച്ച പാദത്തില്‍ 397.56 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇത്തരത്തില്‍ ഒരു വർഷം കൊണ്ട് നഷ്ടങ്ങള്‍ നികത്താനും, ലാഭത്തിലേക്ക് കയറാനും സാധിച്ചത് റിലയൻസ് പവറിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു.

വെള്ളിയാഴ്ച്ചയാണ് കമ്ബനി മാർച്ച്‌ പാദഫലങ്ങള്‍ പ്രഖ്യാപിച്ചത്. പവർ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന കമ്ബനിയാണിത്. അതേ സമയം സമാന കാലയളവില്‍ കമ്ബനിയുടെ ആകെ വരുമാനം 2,193.85 കോടി രൂപയില്‍ നിന്ന് 2,066 കോടിയായി ചെറിയ താഴ്ച്ച നേരിട്ടിട്ടുമുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ ആകെ ചിലവ് 2,615.15 കോടി രൂപയില്‍ നിന്ന് 1,998.49 കോടി രൂപയായി (Under review) താഴ്ത്തി നിർത്താൻ കമ്ബനിക്ക് സാധിച്ചു. 2024-25 സാമ്ബത്തിക വർഷത്തില്‍ കമ്ബനിയുടെ അറ്റാദായം 2,947.83 കോടി രൂപയാണ്.2023-24 സാമ്ബത്തിക വർഷത്തില്‍ കമ്ബനിക്ക് 2,068.38 കോടിയുടെ നഷ്ടമാണ് ഉണ്ടായിരുന്നത്.

ഇക്കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ 5,338 കോടി രൂപയുടെ കടബാധ്യതകള്‍ തീർക്കാൻ സാധിച്ചതും റിലയൻസ് പവറിന് നേട്ടമായി മാറി. ഇത്തരത്തില്‍ 12 മാസത്തെ മെച്യൂരിറ്റി റീപേയ്മെന്റ് അടക്കം നടത്തിയിട്ടുണ്ട്. 2024 സാമ്ബത്തിക വർഷത്തില്‍ കമ്ബനിയുടെ ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം 1.61:1 എന്ന തോതിലായിരുന്നത്, 2025 സാമ്ബത്തിക വർഷത്തില്‍ 0.88:1 എന്ന നിലയിലേക്ക് കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. റിലയൻസ് പവറിന്റെ ഇപ്പോഴത്തെ ഓപ്പറേറ്റിങ് പോർട്ഫോളിയോ 5,305 മെഗാവാട്ടിന്റേതാണ്. ഇതില്‍ ലോകത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് കോള്‍ പവർ പ്ലാന്റായ സാസൻ പവറിന്റെ 3,960 മെഗാവാട്ട് ശേഷിയും ഉള്‍പ്പെടും. കഴി‍ഞ്ഞ ഏഴ് വർഷമായി ഇന്ത്യയിലെ മികച്ച ഓപ്പറേറ്റിങ് പവർ പ്ലാന്റായി ഖ്യാതി നേടിയത് സാസൻ പവർ പ്ലാന്റാണ്.

റിലയൻസ് പവറിന്റെ പ്രമോട്ടർ കമ്ബനിയും, കണ്‍ട്രോളർ ഷെയർ ഹോള്‍ഡറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറാണ്. അനില്‍ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിലെ പ്രമുഖ കമ്ബനി കൂടിയാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച, വാരാന്ത്യത്തില്‍ വ്യാപാരം അവസാനിക്കുമ്ബോള്‍ റിലയൻസ് പവർ ഓഹരി വില 1.01% ഉയർന്ന് 38.65 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.