ഹൃദയാഘാതത്തിന് മുമ്പ് കാണുന്ന ചില ലക്ഷണങ്ങള്‍

ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ആളുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍മൂലം മരിക്കുന്നതായാണ് കണക്കുകള്‍. ആഗോളതലത്തില്‍ മരണത്തിന്റെ പ്രധാന കാരണവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ്. കൂടാതെ ഇത്തരം അഞ്ച് മരണങ്ങളെടുത്താല്‍ അതില്‍ നാലില്‍ കൂടുതല്‍ ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ ഹൃദയാഘാതത്തിന് മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് ഇതിന് കാരണം. ഹൃദയാഘാതത്തിന് മുമ്പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ ആളുകള്‍ക്ക് ചില ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ആദ്യകാല ലക്ഷണങ്ങള്‍ പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലൂടെ നിങ്ങള്‍ക്ക് സമയബന്ധിതമായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധ്യതമാകുന്നതാണ്. ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് ഒരാള്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന സാധാരണ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഹൃദയാഘാതം എന്നാല്‍ വൈദ്യശാസ്ത്രപരമായി മയോകാർഡിയല്‍ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്നു. ഹൃദയപേശികളുടെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്ബോഴാണ് ഇത് സംഭവിക്കുന്നത്. കൊറോണറി ധമനികളില്‍ പ്ലാക്ക് (കൊഴുപ്പ്, കൊളസ്ട്രോള്‍, മറ്റ് വസ്തുക്കള്‍) അടിഞ്ഞുകൂടുന്നത് മൂലമാണ് പലപ്പോഴും ഈ തടസ്സം ഉണ്ടാകുന്നത്. ആവശ്യത്തിന് രക്ത വിതരണം ഇല്ലെങ്കില്‍, ബാധിച്ച ഹൃദയപേശികള്‍ക്ക് ഓക്സിജൻ ലഭിക്കാതെ വരികയും മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ഹൃദയം അപ്രതീക്ഷിതമായി മിടിപ്പ് നിർത്തുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയാഘാതം പെട്ടെന്ന് ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഒരു സാധാരണ ലക്ഷണമാണെങ്കിലും, ചിലപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നേരിയ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ഇത് നെഞ്ചിന്റെ മധ്യഭാഗത്ത് സമ്മർദ്ദം, ഇറുകല്‍, വേദന തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടാം. ചിലരില്‍, അസ്വസ്ഥത വന്നു പോകാം അതിനാല്‍ ശ്രദ്ധിക്കാതെ പോയേക്കാം. കൈകള്‍ (ഒന്ന് അല്ലെങ്കില്‍ രണ്ടും), പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവയില്‍ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുന്നതും അവഗണിക്കരുത്. ശ്വാസതടസ്സം, പ്രത്യേകിച്ച്‌ പടികള്‍ കയറുകയോ ചെറിയ ദൂരം നടക്കുകയോ പോലുള്ള പതിവ് ജോലികള്‍ ചെയ്യുമ്പോള്‍ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഈ ലക്ഷണം പലപ്പോഴും കാലക്രമേണ വഷളാകുന്നു, ഇത് വാർദ്ധക്യമോ വ്യായാമത്തിൻ്റെ കുറവോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. കാരണങ്ങളില്ലാതെ സ്ഥിരമായ ക്ഷീണം ദുർബലമായ ഹൃദയത്തിന്റെ പതിവ് ലക്ഷണമാണ്. മതിയായ വിശ്രമം ഉണ്ടായിരുന്നിട്ടും തളർച്ച അനുഭവപ്പെടുന്നതായി തോന്നിയേക്കാം. ക്ഷീണം ആഴ്ചകളോളം തുടരുകയാണെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുക. തകരാറിലായ ഹൃദയം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്തിക്കുന്നില്ല, ഇത് തലകറക്കം, അല്ലെങ്കില്‍ ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. ഇത് വ്യായാമത്തിനിടയിലോ വിശ്രമത്തിലോ സംഭവിക്കാം, കൂടാതെ ഓക്കാനവും ഉണ്ടാകാം.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *