അഞ്ച് മുതല്‍ ഒൻപത് വരെ ഇനി ഓള്‍ പാസില്ല

സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തില്‍ അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസുകളില്‍ ഓള്‍ പാസ് സമ്പ്രദായം ഉണ്ടാകില്ല. പകരം ക്ലാസ് കയറ്റത്തിന് എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസില്‍ നടപ്പാക്കിയ രീതി ഈ വർഷം ഒൻപതില്‍ കൂടി നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങാനാണ് പുതിയ തീരുമാനം. വാർഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എഴുത്തു പരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടാത്തവർക്ക് ക്ലാസ് കയറ്റം നല്‍കില്ല. 2023-24 അധ്യയന വർഷം വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തോല്പിക്കാത്ത രീതിയായിരുന്നു. മുഴുവൻ പേരെയും പാസാക്കുന്ന രീതി വഴി വിദ്യാർഥികളുടെ വിലയിരുത്തല്‍ സമ്പ്രദായം താളംതെറ്റിയെന്നും ഇതുവഴി സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ നിലവാരം താഴേക്ക് പോകുന്നുവെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തന്നെ വിദഗ്ധരെ പെങ്കടുപ്പിച്ച്‌ വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിച്ചതും മിനിമം മാർക്ക് കൊണ്ടുവരാൻ തീരുമാനിച്ചതും. കഴിഞ്ഞ അധ്യയന വർഷം ഇത് എട്ടാം ക്ലാസില്‍ നടപ്പാക്കിയതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് അഞ്ച് മുതല്‍ ഒൻപത് വരെ നടപ്പാക്കാൻ തീരുമാനിച്ചത്. വാർഷിക പരീക്ഷയില്‍ മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികള്‍ക്ക് അധിക ക്ലാസുകള്‍ വഴി പഠന പിന്തുണ ഉറപ്പാക്കി പുനഃപരീക്ഷ നടത്തിയാണ് എട്ടാം ക്ലാസില്‍ ഇത് നടപ്പാക്കിയത്. അഞ്ചാം ക്ലാസ് മുതല്‍ ഈ രീതി നടപ്പാക്കുന്നത് വഴി താഴെതലത്തില്‍ നിന്ന് തന്നെ വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നേരത്തെ എട്ടാം ക്ലാസ് വരെ മുഴുവൻ വിദ്യാർഥികള്‍ക്കും ക്ലാസ് കയറ്റം നല്‍കിയിരുന്നു. 2019-ല്‍ ഇതുസംബന്ധിച്ച ഷെഡ്യൂളില്‍ ഭേദഗതി കൊണ്ടുവന്നെങ്കിലും കേരളത്തില്‍ ഓള്‍ പാസ് തുടരുകയായിരുന്നു. നിലവില്‍ മിനിമം മാർക്ക് രീതി നടപ്പാക്കാൻ നിയമപ്രകാരം തടസമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *