ഹൃദയാഘാതത്തിന് മുമ്പ് കാണുന്ന ചില ലക്ഷണങ്ങള്‍

ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ആളുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍മൂലം മരിക്കുന്നതായാണ് കണക്കുകള്‍. ആഗോളതലത്തില്‍ മരണത്തിന്റെ പ്രധാന കാരണവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ്. കൂടാതെ ഇത്തരം അഞ്ച് മരണങ്ങളെടുത്താല്‍ അതില്‍ നാലില്‍ കൂടുതല്‍ ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ ഹൃദയാഘാതത്തിന് മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് ഇതിന് കാരണം. ഹൃദയാഘാതത്തിന് മുമ്പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ ആളുകള്‍ക്ക് ചില ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ആദ്യകാല ലക്ഷണങ്ങള്‍ പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലൂടെ നിങ്ങള്‍ക്ക് സമയബന്ധിതമായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധ്യതമാകുന്നതാണ്. ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് ഒരാള്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന സാധാരണ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഹൃദയാഘാതം എന്നാല്‍ വൈദ്യശാസ്ത്രപരമായി മയോകാർഡിയല്‍ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്നു. ഹൃദയപേശികളുടെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്ബോഴാണ് ഇത് സംഭവിക്കുന്നത്. കൊറോണറി ധമനികളില്‍ പ്ലാക്ക് (കൊഴുപ്പ്, കൊളസ്ട്രോള്‍, മറ്റ് വസ്തുക്കള്‍) അടിഞ്ഞുകൂടുന്നത് മൂലമാണ് പലപ്പോഴും ഈ തടസ്സം ഉണ്ടാകുന്നത്. ആവശ്യത്തിന് രക്ത വിതരണം ഇല്ലെങ്കില്‍, ബാധിച്ച ഹൃദയപേശികള്‍ക്ക് ഓക്സിജൻ ലഭിക്കാതെ വരികയും മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ഹൃദയം അപ്രതീക്ഷിതമായി മിടിപ്പ് നിർത്തുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയാഘാതം പെട്ടെന്ന് ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഒരു സാധാരണ ലക്ഷണമാണെങ്കിലും, ചിലപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നേരിയ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ഇത് നെഞ്ചിന്റെ മധ്യഭാഗത്ത് സമ്മർദ്ദം, ഇറുകല്‍, വേദന തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടാം. ചിലരില്‍, അസ്വസ്ഥത വന്നു പോകാം അതിനാല്‍ ശ്രദ്ധിക്കാതെ പോയേക്കാം. കൈകള്‍ (ഒന്ന് അല്ലെങ്കില്‍ രണ്ടും), പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവയില്‍ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുന്നതും അവഗണിക്കരുത്. ശ്വാസതടസ്സം, പ്രത്യേകിച്ച്‌ പടികള്‍ കയറുകയോ ചെറിയ ദൂരം നടക്കുകയോ പോലുള്ള പതിവ് ജോലികള്‍ ചെയ്യുമ്പോള്‍ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഈ ലക്ഷണം പലപ്പോഴും കാലക്രമേണ വഷളാകുന്നു, ഇത് വാർദ്ധക്യമോ വ്യായാമത്തിൻ്റെ കുറവോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. കാരണങ്ങളില്ലാതെ സ്ഥിരമായ ക്ഷീണം ദുർബലമായ ഹൃദയത്തിന്റെ പതിവ് ലക്ഷണമാണ്. മതിയായ വിശ്രമം ഉണ്ടായിരുന്നിട്ടും തളർച്ച അനുഭവപ്പെടുന്നതായി തോന്നിയേക്കാം. ക്ഷീണം ആഴ്ചകളോളം തുടരുകയാണെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുക. തകരാറിലായ ഹൃദയം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്തിക്കുന്നില്ല, ഇത് തലകറക്കം, അല്ലെങ്കില്‍ ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. ഇത് വ്യായാമത്തിനിടയിലോ വിശ്രമത്തിലോ സംഭവിക്കാം, കൂടാതെ ഓക്കാനവും ഉണ്ടാകാം.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60

നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍, നടപടി മൂന്നാമത്തെ പരാതിയില്‍

പാലക്കാട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ

നിർണായക തെളിവുള്ള കേസ്? രാഹുലിനെ പൂട്ടാൻ തെളിവെല്ലാം ശേഖരിച്ച പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. താത്പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.