ഹൃദയാഘാതത്തിന് മുമ്പ് കാണുന്ന ചില ലക്ഷണങ്ങള്‍

ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ആളുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍മൂലം മരിക്കുന്നതായാണ് കണക്കുകള്‍. ആഗോളതലത്തില്‍ മരണത്തിന്റെ പ്രധാന കാരണവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ്. കൂടാതെ ഇത്തരം അഞ്ച് മരണങ്ങളെടുത്താല്‍ അതില്‍ നാലില്‍ കൂടുതല്‍ ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ ഹൃദയാഘാതത്തിന് മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് ഇതിന് കാരണം. ഹൃദയാഘാതത്തിന് മുമ്പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ ആളുകള്‍ക്ക് ചില ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ആദ്യകാല ലക്ഷണങ്ങള്‍ പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലൂടെ നിങ്ങള്‍ക്ക് സമയബന്ധിതമായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധ്യതമാകുന്നതാണ്. ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് ഒരാള്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന സാധാരണ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഹൃദയാഘാതം എന്നാല്‍ വൈദ്യശാസ്ത്രപരമായി മയോകാർഡിയല്‍ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്നു. ഹൃദയപേശികളുടെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്ബോഴാണ് ഇത് സംഭവിക്കുന്നത്. കൊറോണറി ധമനികളില്‍ പ്ലാക്ക് (കൊഴുപ്പ്, കൊളസ്ട്രോള്‍, മറ്റ് വസ്തുക്കള്‍) അടിഞ്ഞുകൂടുന്നത് മൂലമാണ് പലപ്പോഴും ഈ തടസ്സം ഉണ്ടാകുന്നത്. ആവശ്യത്തിന് രക്ത വിതരണം ഇല്ലെങ്കില്‍, ബാധിച്ച ഹൃദയപേശികള്‍ക്ക് ഓക്സിജൻ ലഭിക്കാതെ വരികയും മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ഹൃദയം അപ്രതീക്ഷിതമായി മിടിപ്പ് നിർത്തുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയാഘാതം പെട്ടെന്ന് ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഒരു സാധാരണ ലക്ഷണമാണെങ്കിലും, ചിലപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നേരിയ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ഇത് നെഞ്ചിന്റെ മധ്യഭാഗത്ത് സമ്മർദ്ദം, ഇറുകല്‍, വേദന തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടാം. ചിലരില്‍, അസ്വസ്ഥത വന്നു പോകാം അതിനാല്‍ ശ്രദ്ധിക്കാതെ പോയേക്കാം. കൈകള്‍ (ഒന്ന് അല്ലെങ്കില്‍ രണ്ടും), പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവയില്‍ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുന്നതും അവഗണിക്കരുത്. ശ്വാസതടസ്സം, പ്രത്യേകിച്ച്‌ പടികള്‍ കയറുകയോ ചെറിയ ദൂരം നടക്കുകയോ പോലുള്ള പതിവ് ജോലികള്‍ ചെയ്യുമ്പോള്‍ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഈ ലക്ഷണം പലപ്പോഴും കാലക്രമേണ വഷളാകുന്നു, ഇത് വാർദ്ധക്യമോ വ്യായാമത്തിൻ്റെ കുറവോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. കാരണങ്ങളില്ലാതെ സ്ഥിരമായ ക്ഷീണം ദുർബലമായ ഹൃദയത്തിന്റെ പതിവ് ലക്ഷണമാണ്. മതിയായ വിശ്രമം ഉണ്ടായിരുന്നിട്ടും തളർച്ച അനുഭവപ്പെടുന്നതായി തോന്നിയേക്കാം. ക്ഷീണം ആഴ്ചകളോളം തുടരുകയാണെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുക. തകരാറിലായ ഹൃദയം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്തിക്കുന്നില്ല, ഇത് തലകറക്കം, അല്ലെങ്കില്‍ ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. ഇത് വ്യായാമത്തിനിടയിലോ വിശ്രമത്തിലോ സംഭവിക്കാം, കൂടാതെ ഓക്കാനവും ഉണ്ടാകാം.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.