ഫോൺ നമ്പർ ഇനി ചോരില്ല, നിർണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

ഉപയോക്താക്കളുടെ സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ലോകമെമ്പാട് നിന്നും ഉയർന്നത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾ കൂടി ഉൾക്കൊണ്ട് പുതിയ അപ്‌ഡേറ്റിന് ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളെ വേർതിരിച്ച് അറിയുന്നതിന് ഫോൺ നമ്പർ ഉപയോഗിക്കുന്നതിന് പകരം ടെലഗ്രാമിന് സമാനമായി യൂസർ നെയിം ആക്കാൻ വാട്‌സ്ആപ്പ് തീരുമാനിച്ചതായി പ്രമുഖ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാട്ട്സ്ആപ്പ് അപ്ഡേറ്റ് ട്രാക്കർ WABetaInfo പ്രകാരം, ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റ വേർഷനിലാണ് വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ തന്നെ വാട്‌സ്ആപ്പിൽ അക്കൗണ്ട് നിർമിക്കാനും ചാറ്റുകൾ നടത്താനും സാധിക്കും

വാട്‌സ്ആപ്പ് നമ്പറുകൾക്ക് പകരം ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള യൂസർനെയിം തിരഞ്ഞെടുക്കാൻ സാധിക്കും.റിപ്പോർട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് ഇനി മുതൽ പ്രാഥമിക തിരിച്ചറിയൽ മാർഗമായി ഫോൺ നമ്പറുകൾ ഉപയോഗിക്കില്ല. വാട്‌സ്ആപ്പിൽ യൂസർനെയിം സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

യൂസർനെയിം സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാട്‌സ്ആപ്പ് യൂസർനെയിം സെറ്റ് ചെയ്യുന്നതിന് ചില നിർദ്ദേശങ്ങൾ കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. യൂസർനെയിമിൽ നിർബന്ധമായും ഒരു അക്ഷരമെങ്കിലും വേണം. അക്കങ്ങളും ചിഹ്നങ്ങളും മാത്രമായി യൂസർനെയിം ഉണ്ടാക്കാൻ പാടില്ല. ചെറിയ അക്ഷരങ്ങൾ (a-z), അക്കങ്ങൾ (09), പൂർണ്ണവിരാമങ്ങൾ, അടിവരകൾ എന്നിവ യൂസർനെയിമിൽ ഉപയോഗിക്കാം. ഇതിന് പുറമെ നിലവിൽ ഒരാൾ ഉപയോഗിക്കുന്ന
യൂസർനെയിം ഉപയോഗിക്കാൻ സാധിക്കില്ല. ഡ്യൂപ്ലിക്കേറ്റ് യൂസർനെയിം ഉപയോഗിക്കാനും അനുവദിക്കില്ല.

3 മുതൽ 30 ക്യാരക്ടറുകൾ യൂസർനെയിമിൽ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ .COM പോലുള്ള യൂസർനെയിം ഉപയോഗിക്കാൻ സാധിക്കില്ല. പൂർണ്ണവിരാമത്തോടെ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യരുത്. ഇതിന് പുറമെ തുടർച്ചയായി പൂർണ്ണവിരാമങ്ങളും യൂസർനെയിമിൽ ഉപയോഗിക്കരുത്.

ഒരു ഉപയോക്താവ് യുസർ നെയിം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഒരു കോൺഫെറ്റി ആനിമേഷൻ ഉപയോഗിച്ച് വാട്ട്സ്ആപ്പ് ആ തിരഞ്ഞെടുപ്പ് സ്ഥിരീകരിക്കും. തുടർന്ന് ഉപയോക്താവിന്റെ ഫോൺ നമ്പറിന് പകരമായി സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകളിൽ യുസർ നെയിം ദൃശ്യമാകും. ഒരു ഉപയോക്താവ് അവരുടെ യുസർ നെയിം അപ്ഡേറ്റ് ചെയ്താൽ വാട്ട്സ്ആപ്പ് തന്നെ ഇത് മറ്റുള്ളവരെ അറിയിക്കും.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.