വായ്പ പിരിച്ചെടുക്കുവാനായി ബാങ്കിന്റെ റിക്കവറി ഏജന്റ് വീട്ടിൽ വന്നു ബുദ്ധിമുട്ടിക്കുന്നുണ്ടോ ?

ബാങ്കുകളും / NBFC കളും അവരുടെ റിക്കവറി ഏജൻ്റുമാരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായിരിക്കും. കുടിശ്ശിക പിരിക്കുവാൻ നിയോഗിക്കപ്പെട്ട ഏജൻ്റുമാർ റിസർവ് ബാങ്ക് പുറത്തിറക്കിയ FARE PRACTICE CODE ൽ താഴെ വിവരിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബാങ്ക് ഉറപ്പുവരുത്തണം.

1. ഉപഭോക്താവിന്റെ വീട്ടിലോ അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥലത്തോ ആയിരിക്കണം ഏജന്റ് അവരെ കോൺടാക്ട് ചെയ്യേണ്ടത്. അതായത് വഴിയിൽ പിടിച്ചു നിർത്തരുത് എന്നർത്ഥം… കടം തിരിച്ചുപിടിക്കുവാ നായി റിക്കവറി ഏജന്റിനെ നിയമിച്ചിട്ടുണ്ടെങ്കിൽ അത് ബാങ്ക് രേഖാമൂലം ഉപഭോക്താവിനെ അറിയിക്കണമെന്നാണ് ചട്ടം.

2. വരുന്ന ആളുടെ ഐഡന്റിറ്റി കാർഡ് നിങ്ങളെ നിർബന്ധമായും കാണിച്ചിരിക്കണം. റിക്കവറി ഏജന്റിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കുവാനുള്ള സംവിധാനം ബാങ്ക് ഒരുക്കേണ്ടതാണ്.

3. നിങ്ങളുടെ സ്വകാര്യത മാനിക്കപ്പെടേണ്ടതാണ്. അതായത് ശബ്ദം ഉണ്ടാക്കി ആളെ കൂട്ടരുത്.

4. സാധാരണയായി രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ നിങ്ങളെ സന്ദർശിക്കാവുന്നതാണ്. പാതിരാത്രി വലിഞ്ഞു കയറി വരരുത് എന്നർത്ഥം.

5. ഒരു പ്രത്യേക സമയത്തോ ഒരു പ്രത്യേക സ്ഥലത്തോ നിങ്ങളെ ഫോണിൽ വിളിക്കുന്നത് ഒഴിവാക്കാനുള്ള നിങ്ങളുടെ അഭ്യർത്ഥനകൾ കഴിയുന്നിടത്തോളം മാനിക്കപ്പെടും.

6. കുടിശ്ശിക സംബന്ധിച്ച തർക്കങ്ങളോ വ്യത്യാസങ്ങളോ പരസ്പര സ്വീകാര്യമായ രീതിയിലും ചിട്ടയായും പരിഹരിക്കുന്നതിന് എല്ലാ സഹായവും Agent നൽകണം. ഭീഷണിപ്പെടുത്തരുത് എന്ന് മനസ്സിലാക്കാം.

7. കുടിശ്ശിക പിരിവിനായി നിങ്ങളുടെ സ്ഥലം സന്ദർശിക്കുമ്പോൾ ഏജന്റ് മാന്യത പുലർത്തേണ്ടതാണ്. മോശമായ പദങ്ങൾ ഉപയോഗിക്കരുത്.

8. മരണം പോലുള്ള സംഭവങ്ങൾ ഉണ്ടായ സമയത്ത് ഏജന്റ് നിങ്ങളുടെ ഭവനം സന്ദർശിക്കുവാൻ പാടുള്ളതല്ല.

9. NBFC കമ്പനികളുടെ ഏജന്റിനെ കുറിച്ചുള്ള പരാതികൾ ആദ്യം സ്ഥാപനത്തിന്റെ തന്നെ ഗ്രീവൻസ് ഓഫീസറെ അറിയിക്കുക.

10. ലോൺ SANCTION ലെറ്റർ തുടക്കത്തിലെ കൈവശം വയ്ക്കുക. കൂടുതൽ പലിശ ഏജന്റ് ചോദിച്ചാൽ നിയമപരമായി മുന്നോട്ടു പോകാവുന്നതാണ്.

11. EMI തുക സ്ഥാപനത്തിനെ നേരിട്ട് ഏൽപ്പിക്കുക.

നടപടിക്രമങ്ങളിൽ പരാതി ഉണ്ടെങ്കിൽ ആദ്യം പോലീസിൽ രേഖാമൂലം പരാതിപ്പെടുക….

തുടർന്ന് നഷ്ടപരിഹാരത്തിനായി ഉപഭോക്ത കോടതിയെ സമീപിക്കാം…

മേല്പറഞ്ഞവയെല്ലാം വായ്പ തിരിച്ചടക്കാതിരിക്കാനുള്ള സൂത്രപ്പണികളല്ല.

സ്ഥിരമായി എനർജി ഡ്രിങ്ക് ഉപയോഗിക്കുന്ന അൻസിലിന് യുവതി കളനാശിനി നൽകിയത് റെഡ് ബുള്ളിൽ

കോതമംഗലം അന്‍സില്‍ കൊലപാതകക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുളളത്. തെളിവെടുപ്പ് പൂർത്തിയായതോടെ യുവതിയെ റിമാൻഡ്

പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ ശക്തയായ സ്ഥാനാർത്ഥി; പരാതി എ.എം.എം.എ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ: ശ്വേത

കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദങ്ങളുമായി നടി ശ്വേതാ മേനോന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി ശക്തമായ വാദങ്ങള്‍ ഉന്നയിച്ചത്. സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എംഎയുടെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാലാണ്

ഇയർഫോൺ സ്ഥിരം ഉപയോഗിക്കുന്നവരാണോ? 60:60 രീതിയിൽ ആക്കിയില്ലെങ്കിൽ പണി പാളും

ഇയർഫോണുകൾ നമ്മുടെയെല്ലാം ദൈനംദിനം ജീവിതത്തിൽ സ്ഥിരമായ ഒരു ടെക്ക്‌നിക്കൽ ഡിവൈസാണ്. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ചെവിക്ക് നല്ലതല്ലെന്ന് ഒരുപാട് പഠനങ്ങളിൽ തെളിയിച്ചതാണ്. ദീർഘനേരം ഇത് ഉപയോഗിക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് ഒരിക്കലും നല്ലതല്ല. എന്നാൽ കുട്ടികളടക്കം

പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

വളപട്ടണം: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്.

ഫാർമസിസ്റ്റ് നിയമനം

കുറുക്കൻമൂല എഫ്എച്ച്സി ഫാർമസിയിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. പ്രായപരിധി 18നും 45നുമിടയിൽ. കുറുക്കൻമൂല പരിധിയിലുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം

ഫുട്ബോൾ പരിശീലക നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഗോൾഡ് ബൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ നിയമിക്കുന്നു. എഐഎഫ്എഫിന്റെ ഡി-ലൈസൻസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *