പാരസെറ്റാമോള്‍ സ്ഥിരം ഉപയോഗിക്കുന്നുണ്ടോ ? വൃക്കയിലെ കാൻസറിന് സാധ്യത കൂടുതലെന്ന് പഠനങ്ങൾ

മലയാളികളുടെ ചികിത്സയുമായി ബന്ധപ്പെട്ട ശീലങ്ങളില്‍ ഏറ്റവും മോശം പ്രവണതയാണ് സ്വയം ചികിത്സ. പനി, തലവേദന, വയറുവേദന തുടങ്ങി ഏത് അസുഖത്തിനും ഒരു പാരസെറ്റാമോള്‍ കഴിച്ച് പരീക്ഷണം നടത്താതെ നമ്മള്‍ ഡോക്ടറെ കാണാറില്ല. സര്‍വ്വരോഗ ശമനിയായിട്ടാണ് മലയാളികള്‍ പാരസെറ്റാമോളിനെ കാണുന്നത്. എന്നാല്‍ ഇത്തരത്തില്‍ രോഗം എന്താണെന്ന് പോലും മനസിലാക്കാതെ ഉടന്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം.

പാരസെറ്റാമോളിന്റെ അമിത ഉപയോഗം വൃക്കയിലെ കാന്‍സറിന് കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്ഥിരമായി പാരസെറ്റാമോള്‍ കഴിക്കുന്നതിലൂടെ വൃക്കയിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും, ട്യൂമര്‍ രൂപപ്പെട്ട് കാന്‍സറിലേക്ക് നയിക്കുയും ചെയ്യുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അസുഖം വരുമ്പോള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് വളരെ സാധാരണവും നിരുപദ്രവകരവുമാണെന്നാണ് നമ്മുടെ തെറ്റിദ്ധാരണ. എന്നാല്‍ ഇതൊരു നിശബ്ദ വില്ലനാണ്. വൃക്കയിലെ കാന്‍സര്‍ ‘നിശബ്ദ രോഗം’ എന്നാണ് അറിയപ്പെടുന്നത് പോലും. കാരണം അവ മൂര്‍ച്ഛിക്കുന്നത് വരെ ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധ്യത കുറവാണ്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.