പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മുടെ രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ പാസ്പോർട്ട് ആവശ്യമാണ്.
വിദേശയാത്രക്കുള്ള
നിയമപരമായ തിരിച്ചറിയൽ രേഖകൂടിയാണ് ഇത്.പണ്ടുകാലത്ത്
പാസ്പോർട്ട് എടുക്കുക
പാടുള്ളകാര്യമായിരുന്നു. എന്നാൽ ഇന്ന് അത്ര വലിയ കാര്യമൊന്നുമല്ല. ഓൺലൈനായിപാസ്പോർട്ടിന അപേക്ഷിക്കാം. വീട്ടിൽ തന്നെയിരുന്ന് ഇക്കാര്യങ്ങൾ ചെയ്യാം.

പാസ്പോർട്ടിന് അപേക്ഷിക്കാം

പാസ്പോർട്ട്സേവപോർട്ടലിൽ രജിസ്റ്റർ ചെയ്യുകആദ്യം പാസ്പോർട്ട്സേവപോർട്ടലിൽരജിസ്റ്റർചെയ്യണം.പോർട്ടലിൽ‘ന്യൂയൂസർറജിസ്ട്രേഷൻ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.പേര്,ജനനത്തീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകണം.passportindia.gov.in ഈ വെബ്സൈറ്റിലാണ് രജിസ്റ്റർ ചേയ്യേണ്ടത്. ശേഷം താമസസ്ഥലത്തിന്അടുത്തുള്ള പാസ്പോർട്ട് ഓഫീസ് തിരഞ്ഞെടുക്കുക.രജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷംനിങ്ങളുടെഇ-മെയിലിലേക്ക് അയയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.

*ഫോം പൂരിപ്പിക്കുക*

ലോഗിൻ ചെയ്തതിനു ശേഷം ‘അപ്ലൈ ഫോർ ഫ്രഷ് പാസ്പോർട്ട് / റി-ഇഷ്യൂ പാസ്പോർട്ട്’ എന്നതിൽ ക്ലിക്ക്ചെയ്യുക.വ്യക്തിപരമായകാര്യങ്ങൾ,കുടുംബപരമായ കാര്യങ്ങൾ, മേൽവിലാസം സംബന്ധിച്ച വിശദാംശം എന്നിവ നൽകി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. സബ്മിറ്റ് ചെയ്യുന്നതിനു മുമ്പ് നൽകിയിരിക്കുന്നവിവരങ്ങൾ ശരിയാണെന്ന്ഉറപ്പുവരുത്തുക.

അപേക്ഷഫീസ് അടയ്ക്കുക

ഫോം സബ്മിറ്റ് ചെയ്തതിനു ശേഷം ‘പേ & ഷെഡ്യൂൾ പേയ്മെൻ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്പോർട്ട് സേവാകേന്ദ്രം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കുക.ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച്പണംഅടയ്ക്കുക. പണം അടച്ച് കഴിഞ്ഞാൽ നിങ്ങളുടെഅപ്പോയിന്റ്മെന്റിന് അനുയോജ്യമായ ഒരു തീയതി തിരഞ്ഞെടുക്കാം. അപ്പോയിൻമെന്റ് തീയതി ലഭിച്ചാൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എടുക്കുക.

പാസ്പോർട്ട് സേവാ കേന്ദ്രത്തിലേക്ക്

അപ്പോയിൻമെന്റ്ലഭിച്ചിരിക്കുന്ന ദിവസം കൃത്യമായി ഉറപ്പു വരുത്തി പാസ്പോർട്ട് സേവാ കേന്ദ്രത്തിൽഎത്തുക.ആവശ്യമായി ഒറിജിനൽ രേഖകളും സ്വയംഅറ്റസ്റ്റ്ചെയ്തഫോട്ടോ കോപ്പികളുംഉണ്ടായിരിക്കണം. പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിങ്ങളുടെ രേഖകൾ പരിശോധിക്കും. ബയോമെട്രിക് രേഖശേഖ രിക്കും. ഒരു പാസ്പോർട്ട് ഓഫീസർ നിങ്ങളുമായി അഭിമുഖം നടത്തും. മേൽവിലാസം തെളിയിക്കുന്ന രേഖ,ജനനത്തീയതിതെളിയിക്കുന്നരേഖതുടങ്ങിയവയാണ് സമർപ്പിക്കേണ്ടത്. ആധാർ കാർഡ്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് എന്നിവയൊക്കെമേൽപറഞ്ഞതിനുള്ള രേഖകളായി സമർപ്പിക്കാവുന്നതാണ്. കൂടാതെ അപേക്ഷകൻ മൈനർ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖയും സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽഅത് തെ ളിയിക്കുന്നരേഖയുംസമർപ്പിക്കണം.

എത്ര രൂപ ചെലവാകും

18വയസുംഅതിന്മുകളിലേക്കുമുള്ള മുതിർന്നവർക്ക് 36 പേജുള്ള പാസ്പോർട്ട് ബുക്ക് ലെറ്റിന് 1500 രൂപയാണ് ചെലവ്. തൽകാൽ ആയി അപേക്ഷിക്കുമ്പോൾ 3500 രൂപ. അതേസമയം, 60 പേജുള്ള ബുക്ക് ലെറ്റിനാണ് അപേക്ഷിക്കുന്നതെങ്കിൽ 2000 രൂപയും അത് തൽകാ ൽആയിട്ടാണ്അപേക്ഷിക്കുന്നതെങ്കിൽ 4000 രൂപയുമാണ് ചെലവ്.മൈനർആയിട്ടുള്ളവർക്ക് 36 പേജുള്ള ബുക്ക് ലെറ്റിന് സാധാരണഗതിയിൽ 1000 രൂപയും തൽകാൽ നിരക്കിൽ 3000 രൂപയുമാണ് ചെലവ് വരിക. സാധാരണ ഗതിയിൽ 25 മുതൽ 30 ദിവസം വരെയാണ് പാസ്പോർട്ട് ലഭിക്കാൻ എടുക്കുന്ന സമയം. റി-ഇഷ്യൂ ആണെങ്കിൽ മേൽവിലാസം മാറാത്ത സാഹചര്യത്തിൽ ഏഴ്ദിവസംവരെസമയമെടുക്കും.

പൊലീസ് വേരിഫിക്കേഷൻ

പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി അവിടെ നടപടിക്രമങ്ങൾപൂർത്തിയായാൽ അടുത്തത് പൊലീസ് വേരിഫിക്കേഷൻ ആണ്. അപേക്ഷയിൽനൽകിയിരിക്കുന്ന വിവരം അനുസരിച്ച് പൊലീസ് നിങ്ങൾ നൽകിയ മേൽവിലാസത്തിൽ എത്തി അന്വേഷണം നടത്തും. ഈ സമയത്ത് വീട്ടിൽഉണ്ടായി രിക്കുമെന്ന് ഉറപ്പു വരുത്തുക.

അപേക്ഷ ട്രാക്ക് ചെയ്യുക

പാസ്പോർട്ട്സേവാപോർട്ടലിൽ ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോൺ നമ്പറും ജനനത്തീയതിയും നൽകുക. പാസ്പോർട്ട് അയയ്ക്കുന്നതു വരെ ഇത് സ്ഥിരമായി പരിശോധിക്കുക. നടപടിക്രമങ്ങൾപൂർത്തിയായാൽ നിങ്ങളുടെപാസ്പോർട്ട് നിങ്ങളുടെമേൽവിലാസത്തിൽ അയച്ചു തരും.അടിയന്തിര സാഹചര്യങ്ങളിൽ തൽകാൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാണ്. മൈനർആയിട്ടുള്ള അപേക്ഷകർക്കും മുതിർന്ന പൗരൻമാർ ആയിട്ടുള്ള അപേക്ഷകർക്കും പ്രത്യേക സൗകര്യങ്ങൾലഭിക്കുന്നതാണ്. 18 വയസ്കഴിഞ്ഞവർക്ക് പത്തു വർഷവും 18 വയസ് പൂർത്തിയാകാത്തവർക്ക് അഞ്ചുവർഷവുമാണ്പാസ്പോർട്ടിന്റെ കാലാവധി. പാസ്പോർട്ട് ലഭിക്കാനായി നൽകിയഅപേക്ഷയ്ക്കൊപ്പം സമർപ്പിച്ച രേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ കൈവശം സൂക്ഷിക്കുക.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.