Advertisement

ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കീശ കാലിയാകും; പിഴ ഇരട്ടിയാക്കാന്‍ റെയില്‍വേ

തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഇരട്ടി വാങ്ങാന്‍ തയാറെടുത്ത് റെയില്‍വേ. കുറഞ്ഞ പിഴ 250ല്‍ നിന്ന് 500 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ജൂലൈ ഒന്ന് മുതല്‍ പിഴ നിരക്ക് വര്‍ധന നടപ്പാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.ജൂലൈ ഒന്നുമുതൽ പുതിയ പിഴ നിരക്ക്‌ പ്രാബല്യത്തിൽ വരും. ടിക്കറ്റില്ലാത്ത യാത്രക്കാർ യാത്രാനിരക്കിനൊപ്പമാണ്‌ 500 രൂപ അധികം നൽകേണ്ടത്‌. വനിതകൾക്കായി സംവരണം ചെയ്ത കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് 500 മുതൽ 2,500 രൂപ വരെ പിഴ ചുമത്താനും തീരുമാനമുണ്ട്.റെയിൽവേ പരിസരങ്ങളിൽ ലൈസൻസില്ലാതെ കച്ചവടം നടത്തുകയോ ഭിക്ഷാടനം നടത്തുകയോ ചെയ്താൽ 2,000 രൂപ പിഴയും ആവർത്തിച്ചാൽ തടവും ലഭിക്കും. ട്രെയിനുകളിലും സ്റ്റേഷനുകളിലും മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കും അസഭ്യം പറയുന്നവർക്കും 1,000 രൂപ വരെ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകളും വിധിക്കും. അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 10,000 രൂപ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും.

ARIYIPPU
News Image

വാഹനം ആവശ്യമുണ്ട്

സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസിലേക്ക് എ.സി കാര്‍ (ഡ്രൈവര്‍ ഇല്ലാതെ) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 2014 ജൂണിന് ശേഷമുള്ള വാഹനമായിരിക്കണം. ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. പ്രതിമാസം 1500 കിലോമീറ്റര്‍ വരെ ഓടുന്നതിന് പരമാവധി 22,000 രൂപ വരെ അനുവദിക്കും. താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ 27ന് ഉച്ചയ്ക്ക് ശേഷം രണ്ട് വരെ ടെണ്ടറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 04936 205307.

ARIYIPPU
News Image

എം.എസ്.എം.ഇ ക്ലിനിക്ക്

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന് എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്റ് സോഷ്യല്‍ മീഡിയ പ്രമോഷന്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ് ബിസിനസ് മാര്‍ക്കറ്റിങ്, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വില്‍പന, ആമസോണ്‍, ഫളിപ്കാര്‍ട്ട്, ജെം, ഒ.എന്‍.ഡി.സി എന്നീ പ്ലാറ്റ്‌ഫോമുകളിലെ രജിസ്‌ട്രേഷനും വില്‍പനയും എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കല്‍പറ്റ ഹരിതഗിരി ഹോട്ടലിലാണ് സാങ്കേതിക പരിശീലന പരിപാടി. താത്പര്യമുള്ളവര്‍ 26നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936 202485

ARIYIPPU
News Image
Advertisement

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍

തിരുനെല്ലി ഗവ. ആശ്രമം സ്‌കൂള്‍ (നിലവില്‍ കണ്ണൂര്‍ ജില്ലയിലെ ആറളം) 2026-27 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ യോഗ്യത. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബിരുദമാണ് ലൈബ്രേറിയന്‍ തസ്തികയുടെ യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 24ന് രാവിലെ 10 30ന് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം. ഈ സ്ഥാപനത്തില്‍ മൂന്നുവര്‍ഷമോ അതിലധികമോ ജോലി നോക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 9847536536.

ARIYIPPU
News Image

അധ്യാപക നിയമനം

പനങ്കണ്ടി ജി.എച്ച്.എസ്.എസില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 23ന് രാവിലെ 11ന് നടക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9495186493.

ARIYIPPU
News Image

ഉരുള്‍പൊട്ടല്‍ ദുരന്തം: രണ്ടാംഘട്ട അദാലത്ത് 22 മുതല്‍

മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പെട്ട മേപ്പാടി ഗ്രാമപഞ്ചായത്ത് 10,11,12, വോര്‍ഡുകളിലെ ഗുണഭോക്താക്കളേയും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയില്‍ ഉള്‍പെട്ട ഗുണഭോക്താക്കളേയും നേരില്‍ കേട്ട് വായ്പകള്‍ എഴുതി തള്ളുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് രണ്ടാംഘട്ട അദാലത്ത് നടത്തുന്നു. ജൂണ്‍ 22 മുതല്‍ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടത്തുക. നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങള്‍ ക്യാമ്പില്‍ വരുന്ന മറ്റ് കുടുംബാംഗങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതര്‍ക്ക് 2024 ജൂലൈ 30 നുണ്ടായിരുന്ന ലോണ്‍ സംബന്ധിച്ച വിവരങ്ങളുടെ രേഖകള്‍ ( ബാങ്ക് ലോണ്‍ സ്റ്റേറ്റ്മെന്റ്‌റ്/ പാസ്സ് ബുക്ക് ) നിര്‍ബന്ധമായും കൊണ്ടുവരണം. മരണപ്പെട്ടവരുടെ ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കള്‍ ലഭ്യമാക്കണം. ആധാര്‍/ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ലോണ്‍ അക്കൗണ്ട് പാസ് ബുക്ക്, ലോണ്‍ തുക രേഖപ്പെടുത്തിയ ലോണ്‍ സ്‌റ്റേറ്റ്‌മെന്റ് എന്നിവയുടെ പകര്‍പ്പ് അദാലത്തില്‍ കൊണ്ടുവരണം.

ARIYIPPU
News Image

ഡോ. ഷീജ വി.ആര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. ഷീജ വി.ആര്‍ ചുമതലയേറ്റു. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. സമീഹ സൈതലവി കാലാവധി പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് തിരിച്ചുപോയ ഒഴിവിലേക്കാണ് പുതിയ നിയമനം. മാനന്തവാടി സ്വദേശിനിയായ ഡോ. ഷീജ 2005ല്‍ എടവക കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 10 വര്‍ഷം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ഒമ്പതു വര്‍ഷം പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ജോലി ചെയ്തു. ഏറ്റവുമൊടുവില്‍ പേര്യ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസറായിരുന്നു. അഡ്വ. ശ്രീകാന്ത് പട്ടയനാണ് ഭര്‍ത്താവ്. രണ്ടു കുട്ടികളുണ്ട്.

KALPETTA
News Image

എസ്. ദേവമനോഹർ ഐ.പി.എസ് പുതിയ വയനാട് ജില്ലാ പോലീസ് മേധാവി

വയനാട് ജില്ലയുടെ 50-ാമത് പോലീസ് മേധാവിയായി എസ്. ദേവമനോഹർ ഐ.പി.എസ് ചുമതലയേറ്റു. അഡിഷണൽ എൻഫോഴ്സ്‌മെന്റ് എക്സൈസ് കമ്മീഷണറായി ചുമതല വഹിച്ചുവരുകയായിരുന്നു. ICT(Information Communication & Technology)എസ്.പി യായും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ പോലീസ് മേധാവിയായിരുന്ന അരുൺ കെ. പവിത്രൻ ഐ.പി.എസ് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായാണ് നിയമിതനാകുന്നത്.

KALPETTA
News Image

നെയ്മറില്ലാതെയും ബ്രസീലിന്റെ ഗോള്‍വേട്ട; ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍, ആദ്യ പകുതിയില്‍ തന്നെ ഗോളടിച്ച്‌ ലാറ്റിനമേരിക്കൻ കരുത്തര്‍

ഹെയ്തിക്കെതിരായ മത്സരത്തില്‍ തകർപ്പൻ ജയവുമായി ബ്രസീല്‍ ഫിഫ ലോകകപ്പില്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ച മത്സരത്തില്‍ മാത്യൂസ് ക്യൂഞ്ഞ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, വിനീഷ്യസ് ജൂനിയർ ഒരു ഗോള്‍ കൂടി സംഭാവന ചെയ്തു.ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും സ്വന്തമാക്കിയ ബ്രസീല്‍, പിന്നീട് മികച്ച പ്രതിരോധത്തിലൂടെ ഹെയ്തിയുടെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തുകയായിരുന്നു. പരിക്കേറ്റ സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിലും ആത്മവിശ്വാസത്തോടെ കളിച്ച ടീമിന്, ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം ലഭിച്ച ഈ വിജയം വലിയ ഉണർവാണ് നല്‍കുന്നത്.അതേസമയം, മികച്ച വിജയത്തിനിടയിലും ബ്രസീലിയൻ ക്യാമ്പില്‍ ആശങ്ക പടർത്തുന്നത് മുന്നേറ്റ താരം റാഫീഞ്ഞയുടെ പരിക്കാണ്. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ കാലിന് പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന് കളം വിടേണ്ടി വന്നു.ടീമിന്റെ നിർണായക താരമായ റാഫീഞ്ഞയുടെ പരിക്ക് വരും മത്സരങ്ങളില്‍ ടീമിനെ എങ്ങനെ ബാധിക്കുമെന്നത് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് വലിയ തലവേദനയാകും. യോഗ്യതാ റൗണ്ടിലുടനീളം മികച്ച ഫോമിലായിരുന്ന താരത്തിന്റെ അസാന്നിധ്യം വരും മത്സരങ്ങളില്‍ ടീമിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

SPORTS
News Image

ശരീരം കാണിക്കുന്ന ഈ മൂന്ന് ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്;കാരണം ഇതാണ്

ജീവിതത്തിലെ പലതരത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടാത്ത ധാരാളം പേരുണ്ട്. രോഗം വഷളായി ചികിത്സിച്ചാലും ഭേദമാകാത്ത അവസ്ഥയിലായിരിക്കും ഒടുവില്‍ അവ കണ്ടെത്തുന്നതും. എന്നാല്‍ ശരീരത്തിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നത് കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.കാന്‍സര്‍, ലിവര്‍, കിഡ്‌നി രോഗങ്ങള്‍ പോലുളള പലതിനും തുടക്കത്തില്‍ ലക്ഷണങ്ങള്‍ വ്യക്തമാകാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങള്‍ പലതും പ്രായമാകുന്നതിന്റെയോ, ജോലിഭാരത്തിന്റെയോ, മാനസിക സമ്മര്‍ദ്ദത്തിന്റെയോ ഭാഗമായി ഉണ്ടാകുന്നതാണെന്ന് ആളുകള്‍ സ്വയം കരുതുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില ആരോഗ്യ ലക്ഷണങ്ങളുണ്ട്.അകാരണമായി ശരീരഭാരം കുറയുകഭക്ഷണത്തിലോ വ്യായാമത്തിലോ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താതെതന്നെ ശരീരഭാരം പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ നാലും അഞ്ചും കിലോയിലധികം ഭാരം കുറയുന്നത് പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വയറ്, അന്നനാളം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാന്‍സറുകളുടെ ലക്ഷണമാണെന്ന് കണക്കാക്കപ്പെടുന്നു.cancer symtpomsവിട്ടുമാറാത്ത ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍പനി വന്ന ശേഷം അല്ലെങ്കില്‍ വായൂ മലിനീകരണം മൂലം സാധാരണയായി ചുമ ഉണ്ടാകാറുണ്ട്. എന്നാല്‍ അസുഖം ഭേദമായ ശേഷം 4 ആഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണ വൈറല്‍ പനിയോടൊപ്പം വരുന്ന ചുമ രണ്ടാഴ്ചയ്ക്കുളളില്‍ ഭേദമാകാറുണ്ട്. എന്നാല്‍ വിട്ടുമാറാത്ത ചുമ ആസ്ത്മയോ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സോ ആകാം. മാത്രമല്ല ചില സാഹചര്യങ്ങളില്‍ ശ്വാസകോശത്തിലെയോ തൊണ്ടയിലെയോ കാന്‍സറിന്റെ ആദ്യകാല ലക്ഷണമാകാനും സാധ്യതയുണ്ട്.

HEALTH
News Image

നീറ്റ് പുനഃപരീക്ഷ നാളെ :ഇവ ധരിക്കരുത്, മാർഗനിർദേശങ്ങൾ പുറത്തിറക്കി എൻടിഎ

ജൂൺ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വിദ്യാർത്ഥികൾക്കുള്ള ഡ്രെസ് കോഡ്, പരീക്ഷാഹാളിൽ അനുവദിക്കുന്ന വസ്തുക്കൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ സംബന്ധിച്ചാണ് മാർഗനി‌ർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.ഡ്രെസ് കോഡും അനുവദനീയമായ വസ്തുക്കളുംസുതാര്യമായ വെള്ളക്കുപ്പിഹാൾടിക്കറ്റ് സുതാര്യമായ പ്ളാസ്റ്റിക് പൗച്ചിൽ സൂക്ഷിക്കാം.മതചിഹ്നങ്ങൾ, തലപ്പാവ്, ഹിജാബ് തുടങ്ങിയ മതപരമായ വസ്തുക്കൾ ധരിക്കാം. എന്നാൽ ഇക്കാര്യം പരീക്ഷാകേന്ദ്രത്തിൽ മുൻകൂട്ടി അറിയിക്കണം.കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാം.ഫുൾക്കൈ വസ്ത്രങ്ങൾ ധരിക്കണം.സ്ളിപ്പർ അല്ലെങ്കിൽ ഹീൽ ഇല്ലാത്ത ചെരിപ്പുകൾ ധരിക്കണം. ഹൈ ഹീൽ ചെരിപ്പ് ധരിക്കുന്നവർ അധിക സ്ക്രീനിംഗ് പരിശോധനകൾക്ക് വിധേയരാകേണ്ടി വരും. ഷൂസിന് അനുവാദമില്ല.അനുവദനീയമല്ലാത്തവമൊബൈൽ ഫോൺസ്‌മാർട്ട് വാച്ച്ബ്ളൂടൂത്ത് ഉപകരണങ്ങൾഇയർഫോൺആശയവിനിമയത്തിനുള്ള വസ്തുക്കൾലോഹ വസ്തുക്കൾവലിയ ബെൽറ്റ് ബക്കിൾസ്വലിയ ആഭരണങ്ങൾപരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണമെന്ന് എൻടിഎ അറിയിച്ചു. നിശ്ചിത റിപ്പോർട്ടിംഗ് സമയത്തുതന്നെ വിദ്യാർത്ഥികൾ പരീക്ഷാഹാളുകളിൽ എത്തിച്ചേരണം.പുനഃപരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 011-40759000 അല്ലെങ്കിൽ 011-69227700 എന്ന നമ്പറിൽ എൻടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. അല്ലെങ്കിൽ neetug2026@nta.ac.in എന്ന വിലാസത്തിൽ വിവരങ്ങൾ ലഭിക്കും.

GENERAL
News Image

40 വയസിന് ശേഷം പുരുഷന്മാര്‍ നിര്‍ബന്ധമായും നടത്തേണ്ട ആരോഗ്യ പരിശോധനകള്‍

മനുഷ്യനെ സംബന്ധിച്ചിടത്തോളം 40 വയസ് ഒരു ജൈവശാസ്ത്രപരമായ വഴിത്തിരിവായിട്ടാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. സാധാരണയുള്ള ശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി ശരീരത്തിന് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട സമയവും കൂടിയാണ് 40 വയസ് മുതലുള്ള കാലം. സ്ത്രീകളിലേതുപോലെ തന്നെ ഈ ഘട്ടത്തിലാണ് പുരുഷന്മാരുടെ ശരീരത്തിലും ധാരാളം മാറ്റങ്ങള്‍ വരുന്നത്. ഇക്കാലത്ത് അവരില്‍ മെറ്റബോളിസം മാറാന്‍ തുടങ്ങുന്നു. ഹോര്‍മോണുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു.വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ജീവിതശൈലിയില്‍ നിന്നുണ്ടായ മാറ്റങ്ങള്‍ ശരീരത്തില്‍ കാണാന്‍ തുടങ്ങുന്നു. അക്കാലമത്രയും പല രോഗങ്ങളുടെയും ലക്ഷണം തിരിച്ചറിയാന്‍ കഴിയാതെ വരുന്നതുകൊണ്ടുതന്നെ 40വയസിന് ശേഷം പുരുഷന്മാര്‍ ചില ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതാണ്.ഹൃദയാരോഗ്യംഹൃദ്രോഗങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണെന്നതാണ്. എന്നാല്‍ വര്‍ഷങ്ങളായി ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുകയും മറ്റും ചെയ്താണ് ഹൃദ്രോഗം വികസിക്കുന്നത്.ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഗവേഷണങ്ങള്‍ കാണിക്കുന്നത് ഇന്ത്യയിലെ മുതിര്‍ന്നവരില്‍ മരണത്തിന്റെ പ്രധാന കാരണമായി ഹൃദയസംബന്ധമായി അസുഖങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നാണ്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളില്‍ ജീവിക്കുന്ന പുരുഷന്മാരില്‍.പുരുഷന്മാര്‍ക്ക് 50 വയസ്സ് എത്തുമ്പോള്‍ ഹൃദയ സംബന്ധമായ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇന്ത്യക്കാര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഒരു സമ്പൂര്‍ണ ലിപിഡ് പ്രൊഫൈല്‍ടെസ്റ്റ് മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ ('മോശം' കൊളസ്‌ട്രോള്‍),എച്ച്ഡിഎല്‍('നല്ല' കൊളസ്ട്രോള്‍) ട്രൈഗ്ലിസറൈഡുകള്‍ എന്നിവ അളക്കുന്നു. പതിവ് സമ്മര്‍ദ്ദ പരിശോധനയ്ക്കൊപ്പം ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്നതിന് മുന്‍പ് തന്നെ ഈ പരിശോധനകള്‍വഴി മുന്നറിയിപ്പ് ലക്ഷണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നു.

HEALTH
News Image

മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി, സതീശൻ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എൻ വാസവൻ

യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുൻ മന്ത്രി വി എൻ വാസവൻ. മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും സർക്കാരുമെന്ന് വി എൻ വാസവൻ വിമർശിച്ചു. ബിജെപി - കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് ബജറ്റ് തെളിയിക്കുന്നുവെന്നും വി എൻ വാസവൻ അഭിപ്രായപ്പെട്ടു.തുകൽ സഞ്ചി എന്നർത്ഥമുള്ള ബോഗെറ്റ് എന്ന വാക്കിൽ നിന്നാണ് ബജറ്റ് എന്ന പദം രൂപം എടുത്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നതിൽ നിർണായകമായ സാമ്പത്തിക രേഖ എന്ന നിലയിൽ ബജറ്റിനുള്ള സ്ഥാനം ഏറെ പ്രധാനമാണ്. എന്നാൽ ഈ സാമ്പത്തിക രേഖ സൂക്ഷിക്കുന്ന തുകൽ സഞ്ചിക്ക് കൊടുക്കുന്ന വിലപോലും കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കാത്ത ആദ്യത്തെ ബജറ്റ് കൂടിയാവും ഈ യുഡിഎഫ് സർക്കാരിന്റേതെന്ന് വി എൻ വാസവൻ പറഞ്ഞു.

KERALA
News Image

അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ഒളിവിൽ‌

കണ്ണൂർ ∙ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ഒളിവിൽ. കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.ആദിത്യയെ കാമുകൻ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അമ്മ ഉദയ 15ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് 14നാണ് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.ആദിത്യയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ കാമുകനിൽ നിന്ന് ആദിത്യ ശാരീരികവും മാനസികവുമായ ആക്രമണം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ശക്തമായ അന്വേഷണം വേണമെന്ന് ആദിത്യയുടെ ബന്ധു വിനോദ് ആവശ്യപ്പെട്ടു. കാമുകൻ ആദിത്യയെ മർദിച്ചിരുന്നതായും ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും വിനോദ് പറഞ്ഞു. യുവാവിനായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

KERALA
News Image

കർഷകരെ ചേർത്തുപിടിച്ച ബജറ്റ്: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: ആദ്യ യു.ഡി.എഫ് ബജറ്റ് കർഷക സൗഹൃദമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് പറഞ്ഞു.സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റി നൽകിയ 35 ഇന നിവേദനത്തിലെ മിക്ക ആവശ്യങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി.സതീശനെ അദ്ദേഹം അഭിനന്ദിച്ചു.

KALPETTA
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് രണ്ട് ജോടി വീതം ബ്രീഫ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജൂണ്‍ 29ന് രാവിലെ പത്തിന് മുമ്പ് സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ടിന് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 9447849320.

ARIYIPPU
News Image

വെറ്ററിനറി ഡോക്ടര്‍ നിയമനം

പുല്‍പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൃഗഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും അംഗീകൃത തിരിച്ചറിയല്‍ രേഖയും സഹിതം ജൂണ്‍ 29ന് രാവിലെ 11.30ന് പുല്‍പള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 8281572799.

ARIYIPPU
News Image

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ - ഹൈസ്‌കൂള്‍ (കാറ്റഗറി നമ്പര്‍ 444/2025) തസ്തികയിലേക്ക് 2024 ജൂലൈ 24ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശുപാര്‍ശ ചെയ്തതിനാല്‍ 2026 മെയ് 14ന് റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ARIYIPPU
News Image

അപേക്ഷാ തീയ്യതി നീട്ടി

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ എം.എസ്, എം.എസ്.സി, പി.ജി ഡിപ്ലോമ, ബി.എസ്.സി ഓണേഴ്‌സ്, മറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 30 വരെ നീട്ടി. യോഗ്യതാ പരീക്ഷയുടെ അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂലൈ 17 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും. ജൂലൈ 21നാണ് പ്രവേശന പരീക്ഷ. ജൂലൈ 25ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുത ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മീനങ്ങാടി ടൗണ്‍, ചെമ്മണ്ണാങ്കുഴി, അട്ടക്കൊല്ലി, മാര്‍ക്കറ്റ്, വട്ടത്തുവയല്‍, ത്രിവേണി, മീനങ്ങാടി സ്‌കൂള്‍കുന്ന്, 54 മൈല്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 20) രാവിലെ 8:30 മുതല്‍ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന പുലിക്കാട് - കുന്നുമ്മലങ്ങാടി റോഡ്, നടാഞ്ചേരി റോഡ്, പൊരുന്നന്നൂര്‍-തിരുമോത്ത് കുന്ന് റോഡ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 20) ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ARIYIPPU
News Image