ഓണം സൂപ്പറാക്കാം: ജീവനക്കാര്‍ക്കും അധ്യാപകര്ക്കും 4500 രൂപ ബോണസ്; 3000 ഉത്സവബത്ത
ഓണം പ്രമാണിച്ച് സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കും 4500 രൂപ ബോണസ് അനുവദിച്ച് സംസ്ഥാന സര്ക്കാര്.ബോണസിന് അര്ഹത ഇല്ലാത്തവര്ക്ക് പ്രത്യേക ഉത്സവബത്ത 3000 രൂപ ലഭിക്കും.സര്വീസ് പെന്ഷന്കാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാണ്. പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിച്ച പെന്ഷന്കാര്ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.ഓഗസ്റ്റ് 17 മുതല് ഇവയുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സര്ക്കാര് ജീവനക്കാര്ക്കും ഓണം അഡ്വാന്സായി 20,000 രൂപ അനുവദിച്ചു. പാര്ട്ട് ടൈം, കണ്ടിന്ജന്റ് ഉള്പ്പെടെയുള്ള മറ്റു ജീവനക്കാര്ക്ക് അഡ്വാന്സ് 6000 രൂപയാണ്
സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു; ഇനി ചുരിദാറും ചെരിപ്പും ധരിക്കാം
ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാനാണ് അനുമതി. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്.സംസ്ഥാനത്ത് എല്ലാ പൊലീസുകാര്‍ക്കും നിലവില്‍ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗര്‍ഭാകാലത്ത് പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായത്.പുതിയ ഉത്തരവോടെ ഗര്‍ഭകാലത്ത് ജോലിക്കെത്തുമ്പോള്‍ പൊലീസുകാരികള്‍ക്ക് കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിന് പകരം സാന്‍ഡലുകളും ധരിക്കാമെന്നാണ് ഉത്തരവ്.
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി
2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വർഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്താൻ പ്രയത്നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രിചെറിയ സ്വപ്നങ്ങളല്ല, വലിയ സ്വപ്നങ്ങൾ കാണണം. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വര്‍ഷത്തില്‍ വികസിത രാജ്യമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങള്‍ ഇതിനായി പ്രയത്നിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തി. വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുകയാണ്. ശക്തമായ ഇന്ത്യയെയാണ് ഇന്ന് ലോകം കാണുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഭരണകാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്കു വൻ വളർച്ചയുണ്ടായി. ഡിജിറ്റൽ മേഖലയിലും ഇന്ത്യയുടെ മുഖമുദ്ര പതിപ്പിച്ചുകഴിഞ്ഞു. വികസിതഭാരതം എന്ന ലക്ഷ്യത്തെ തടയാൻ ആർക്കും സാധിക്കില്ല. കഴിഞ്ഞ 12 വര്‍ഷത്തില്‍ പ്രതിരോധ ഉല്‍പ്പാദനം കുതിക്കുകയാണ്. ഇലക്ട്രോണിക്, മൊബൈല്‍ഫോണ്‍ നിര്‍മാണം, റയില്‍വേ കോച്ചുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഡിജിറ്റല്‍ ഇടപാടുകളിലെല്ലാം വന്‍ വളര്‍ച്ചയുണ്ടായെന്ന് പ്രധാമന്ത്രി ചൂണ്ടിക്കാട്ടി.രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ആത്മനിര്‍ഭര്‍ ഭാരതം എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമാകണമെന്ന് പ്രധാമന്ത്രി പറഞ്ഞു. ഒന്നുമില്ലായ്മ എന്നതില്‍നിന്ന് വികസനത്തേലേക്ക് രാജ്യം മാറുന്നു. മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യ ജീവിക്കേണ്ട സാഹചര്യമില്ല. സ്വയം പര്യാപ്തത ഉറപ്പാക്കണം.നമ്മുടെ കഴിവില്‍ വിശ്വസിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. സെമികണ്ടക്ടർ നിർമാണത്തിൽ ഇന്ത്യ വലിയ കുതിപ്പ് നടത്തുകയാണ്. വരാൻ പോകുന്ന എട്ട് വർഷം കൊണ്ട് കൂടുതൽ സെമി കണ്ടക്ടർ പ്ലാന്റുകൾ നിർമ്മിക്കും. കഴിഞ്ഞ 12 വര്‍ഷത്തില്‍ ചരിത്രപരമായ വളര്‍ച്ചയാണ് രാജ്യത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഊര്‍ജരംഗത്ത് ആഗോള തലത്തില്‍ വെല്ലുവിളികളുണ്ട്. ഊര്‍ജസുരക്ഷ രാജ്യവികസനത്തിന് പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2047 മുതല്‍ 100 ജിഗാവാട്ട് ആണവ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. പുതിയ 5 ആണവ റിയാക്ടറുകള്‍ രാജ്യത്ത് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബദല്‍ ഊര്‍ജ മാര്‍ഗങ്ങളെക്കുറിച്ചും ചിന്തകള്‍ നടക്കുന്നുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി മാത്രമല്ല. രാജ്യത്തെ ആഴക്കടലിലില്‍ ഉല്‍പ്പാദനം സാധ്യമാകുമോ എന്ന് പരിശോധിക്കുന്നു. പുതിയ പര്യവേഷണങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.
ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം തിയതിയില്‍ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. പരീക്ഷ മാറ്റിയതോടെ വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷ മഴയിൽ 22ശതമാനം കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഒാഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. 1213.1 മില്ലിമീറ്റർ മഴയാണ് കേരളത്തിന് കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2% അധികമഴ ലഭിച്ചു. വയനാട് ജില്ലയിൽ 51% മഴ കുറവുണ്ടായി. ഇടുക്കിയിൽ 44 ശതമാനം മഴ കുറഞ്ഞു. എറണാകുളത്ത് 22% കൊല്ലത്ത് 27% പാലക്കാട് 24% തൃശ്ശൂര് 25% മഴക്കുറവ് രേഖപ്പെടുത്തി. കണ്ണൂർ കാസർഗോഡ് കോട്ടയം കോഴിക്കോട് മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും മഴയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
അന്ന് 1000 രൂപയ്ക്ക് സ്വർണം വാങ്ങിയിരുന്നെങ്കില്‍ ഇന്ന് 17 ലക്ഷം രൂപയ്ക്ക് വില്‍ക്കാമായിരുന്നു;വിലയുടെ ചരിത്രം
റെക്കോർഡ് നിരക്കില്‍ നിന്നും താഴേക്ക് വന്നെങ്കിലും സംസ്ഥാനത്ത ഉയർന്ന നിലയില്‍ തന്നെയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വർണവില മുന്നോട്ട് പോകുന്നത്. സ്വാതന്ത്രദിനമായ ഇന്നും സ്വർണവിലയില്‍ വർധനവുണ്ടായി. ഗ്രാമിന് 65 രൂപയാണ് ഇന്ന് കൂടിയത്. 14,220 രൂപയാണ് വിപണിവില. ഒരു പവന് 520 രൂപ വർധിച്ച് 1,13,760 രൂപയുമായി. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947-ൽ ഒരു പവന്‍ സ്വർണത്തിന്റെ വില എത്രയായിരിക്കുമെന്ന്.1947 ല്‍ രാജ്യത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 8.86 രൂപമാത്രമായിരുന്നു. അതായത് പവന് 70 രൂപയോളം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും റിസർവ് ബാങ്കിന്റെയും കണക്കുകൾ പ്രകാരം 1947-ൽ 88.62 രൂപയായിരുന്ന 10 ഗ്രാം സ്വർണവില 2026 ഓഗസ്റ്റ് 14-ഓടെ 1,51,594.68 രൂപയായി ഉയർന്നു. അതായത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള 79 വർഷങ്ങൾക്കിടയിൽ സ്വർണവിലയിൽ ഉണ്ടായത് ഏകദേശം 1,711 മടങ്ങിന്റെ വളർച്ചയാണ്.1947-ൽ ഒരാൾ 1,000 രൂപയ്ക്ക് സ്വർണം വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം ഏകദേശം 17.1 ലക്ഷം രൂപയായി മാറുമായിരുന്നു പ്രതിവർഷം ശരാശരി 9.9 ശതമാനം നിരക്കിലാണ് സ്വർണവില ഉയർന്നത്. എന്നാൽ സ്വർണവിലയുടെ ഈ വളർച്ച എല്ലായ്പ്പോഴും ഒരേ നിരക്കിലായിരുന്നില്ല. 1950-ൽ 10 ഗ്രാമിന് 99.18 രൂപയായിരുന്ന വില 1964 ആയപ്പോഴേക്കും 63.25 രൂപയായി ഇടിഞ്ഞിരുന്നു. പിന്നീട് ഘട്ടംഘട്ടമായി ഉയർന്ന വില 1970-ൽ 184.50 രൂപയിലും 1980-ൽ 1,330 രൂപയിലുമെത്തി.2000-01 സാമ്പത്തിക വർഷത്തിൽ ശരാശരി 4,473.60 രൂപയായിരുന്ന സ്വർണം 2010-11-ൽ 19,227.08 രൂപയിലേക്കും 2020-21-ൽ 48,723.22 രൂപയിലേക്കും കുതിച്ചു. 2024-25-ൽ ശരാശരി 75,841.87 രൂപയിലെത്തിയ ശേഷമാണ് 2026-ൽ ഒന്നര ലക്ഷം രൂപയെന്ന ചരിത്രനേട്ടം കൈവരിച്ചത്.
'പോസ്റ്റുകൾ നീക്കിയത് ആരും ആവശ്യപ്പെട്ടിട്ടല്ല'; വിശദീകരണവുമായി മെറ്റ
മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും മെറ്റ. മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്‌റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം ചെയ്തിൽ കേരള പൊലീസ് വിശദീകരണം തേടിയിരുന്നു. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് പൊലീസ് മെറ്റയോട് ചോദിച്ചത്. നീക്കം ചെയ്ത പോസ്‌റ്റുകൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പ് തടയാൻ മെറ്റ എഐ ടൂൾ ഉപയോഗിച്ചിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എഐ സോഫ്‌റ്റ് വെയർ അപ്ഗ്രഡേഷൻ്റെ ഭാഗമായാണ് സംഭവിച്ചതെന്നും വിശദീകരണം.
ശാന്തി പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
ചീരാൽ:ശാന്തി പബ്ലിക് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ മാനേജർ ഫാ.മാത്യു കാരുവള്ളിൽ കോർ എപ്പിസ്കോപ്പ ദേശീയ പതാക ഉയർത്തി.പി ടി.എ. പ്രസിഡന്റ് പോൾ പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.ആർമി ജവാൻ രാജേഷ്കുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ രമണി,ശിവാത്മിക എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സന്ധ്യ ടീച്ചർ സ്വാഗതവും,എം.പി. ടി.എ. പ്രസിഡന്റ് സുനന്ദ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം പായസ വിതരണത്തോടെ സമാപിച്ചു.
സ്വാതന്ത്ര്യം ഉത്തരവാദിത്തമാണ് - പി സി മജീദ്
പറളിക്കുന്ന് :സ്വാതന്ത്ര്യം ഒരു അവകാശം മാത്രമല്ല; അത് ഉത്തരവാദിത്വം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച ധീരരുടെ ത്യാഗങ്ങളെ ഓർത്തെടുക്കാനും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ പി സി മജീദ് പറഞ്ഞു മത–ജാതി–ഭാഷാ വൈവിധ്യങ്ങൾക്കിടയിലും ഒരുമയോടെ മുന്നേറുന്ന ഇന്ത്യയാണ് നമ്മുടെ സ്വപ്നം. നീതിയും സമത്വവും സാഹോദര്യവും പുലരുന്ന ഒരു രാജ്യനിർമാണത്തിൽ ഓരോ പൗരനും തന്റെ ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ എസ് കെ എസ് ബി വി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫ്രീഡം കണക്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തിയതും സന്ദേശം നൽകിയതും പ്രതിജ്ഞ , ദേശീയോദ്ഗ്രഥന , ദേശീയ ഗാനാലാപനം തുടങ്ങി മുഴുവൻ കാര്യങ്ങളും വിദ്യാർഥികൾ ചെയ്തത് പരിപാടി ഏറെ ശ്രദ്ധേയമാക്കിസ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി , ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജഹാൻ, മഹല്ല് ഭാരവാഹികളായ പി സൈനുദ്ദീൻ , ഒ.കെ മൊയ്തീൻ ഹാജി , എം കെ ജലീൽ , എൻ എച്ച് സിദ്ദീഖ് , കെ ഫൈസൽ , ശുഐബ് യമാനി , പി നാസർ മൗലവി നേതൃത്വം നൽകി
സ്വാതന്ത്ര്യം ഉത്തരവാദിത്തമാണ് - പി സി മജീദ്
പറളിക്കുന്ന് :സ്വാതന്ത്ര്യം ഒരു അവകാശം മാത്രമല്ല; അത് ഉത്തരവാദിത്വം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച ധീരരുടെ ത്യാഗങ്ങളെ ഓർത്തെടുക്കാനും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ പി സി മജീദ് പറഞ്ഞു മത–ജാതി–ഭാഷാ വൈവിധ്യങ്ങൾക്കിടയിലും ഒരുമയോടെ മുന്നേറുന്ന ഇന്ത്യയാണ് നമ്മുടെ സ്വപ്നം. നീതിയും സമത്വവും സാഹോദര്യവും പുലരുന്ന ഒരു രാജ്യനിർമാണത്തിൽ ഓരോ പൗരനും തന്റെ ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ എസ് കെ എസ് ബി വി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫ്രീഡം കണക്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തിയതും സന്ദേശം നൽകിയതും പ്രതിജ്ഞ , ദേശീയോദ്ഗ്രഥന , ദേശീയ ഗാനാലാപനം തുടങ്ങി മുഴുവൻ കാര്യങ്ങളും വിദ്യാർഥികൾ ചെയ്തത് പരിപാടി ഏറെ ശ്രദ്ധേയമാക്കിസ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി , ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജഹാൻ, മഹല്ല് ഭാരവാഹികളായ പി സൈനുദ്ദീൻ , ഒ.കെ മൊയ്തീൻ ഹാജി , എം കെ ജലീൽ , എൻ എച്ച് സിദ്ദീഖ് , കെ ഫൈസൽ , ശുഐബ് യമാനി , പി നാസർ മൗലവി നേതൃത്വം നൽകി
സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ഐതിഹാസിക സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവും സ്നേഹവുമാണ് രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും. രാജ്യത്തിന്റെ വർത്തമാനവും ഭാവിയുടെ വിധാതാക്കളുമായ യുവാക്കളെ ചേർത്തുനിർത്തി സ്നേഹത്തിന്റെ കരം പകരുന്നതിന് പകരം ലാത്തിയും ബുള്ളറ്റുകളും സമ്മാനിക്കുന്നത് രാജ്യത്തിന്റെ ചൈതന്യത്തിന് ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാനാ അബുൽകലാം ആസാദ്, സർദാർ വല്ലഭായ് പട്ടേല്‍ ഉൾപ്പെടെ അനേകം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തെ രാജ്യം മുഴുവൻ ഏറ്റെടുത്തിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ധീരമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വേദിയായ മണ്ണാട് വയനാടിന്റേത്. ഗോത്രവർഗ സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന ചെറുത്തുനിൽപ്പുകൾ ഉയർത്തിക്കാട്ടേണ്ടതുണ്ട്. സ്വന്തം ജനതയുടെ മണ്ണും സാമ്പത്തിക അടിത്തറയും സംരക്ഷിക്കാൻ ധീരമായി പോരാടി വീരമൃത്യുവരിച്ച അനേകം ഗോത്രവർഗ നേതാക്കളുടെ പോരാട്ടങ്ങൾ രാജ്യത്തിന്റെ ഉജ്ജ്വലമായ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാണ്. തങ്കലിപികളിൽ ആലേഖനം ചെയ്ത മഹത്ചരിത്രം ഭാവി തലമുറയ്ക്ക് കൈമാറുന്നതിനു് ഗേത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം ഉൾപ്പെടെ ജില്ലയിൽ തയ്യാറാക്കുുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കേണ്ട കാലമാണ്. ഗോത്ര സമൂഹത്തിന്റെ മണ്ണും വീടും ആരോഗ്യവും വിദ്യാഭ്യാസവും ഉത്തരവാദിത്തത്തോടെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനും പൊതുസമൂഹത്തിനുമുണ്ട്. ചോർന്നൊലിക്കുന്ന വീടുകളും ചൂഷണങ്ങൾക്കിരയായും ആരോഗ്യസംരക്ഷണമുൾപ്പെടെയുള്ള വിവധ മേഖലകളില്‍ പിന്നാക്കം ജീവിക്കേണ്ടവരല്ല ഗോത്രസമൂഹം. അവർക്കായുള്ള പദ്ധതികളിൽ സംഭവിച്ച പിഴവുകൾ പരിഹരിക്കണം. അഴിമതിക്കെതിരായ പൊതുനിലപാടിനൊപ്പം ഗോത്രസമൂഹത്തിനായുള്ള പദ്ധതികളിൽ അഴിമതി നടത്തുന്നത് പൊറുക്കാനാവാത്ത അപരാധമായി കണക്കാക്കി അതിശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന ജില്ലയാണ് വയനാട്. ജില്ലയിലെ കാലാവസ്ഥാ പ്രതിരോധ സംവിധാനത്തിന് ആക്കം കൂട്ടുന്നതിനൊപ്പം ജനങ്ങളിൽ സമ്പൂർണ ദുരന്ത സാക്ഷരത ഉറപ്പുവരുത്തുന്നതിനും നാം പ്രതിജ്ഞാബദ്ധമാണ്. ദുരന്ത സമയത്ത് ജാതി-മത-രാഷ്ട്രീയ പരിഗണനകൾക്കപ്പുറം ഒരുമിച്ച് നിൽക്കുകയും മനുഷ്യൻ ഒന്നാണെന്ന മൂല്യത്തിലൂന്നി എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്ന വയനാട്ടിലെ ജനത രാജ്യത്തിനൊന്നാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വതന്ത്ര്യ ദിന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരന്നു. ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഇൻസ്പെക്ടർ പി മനോജ് കുമാർ പരേഡ് കാമാന്‍ഡറായി. ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് സബ് ഇൻസ്പെക്ടർ കെ.പി അബ്ബാസ് സെക്കന്‍ഡ് ഇന്‍ കാമാന്‍ഡറായി. സ്വാതന്ത്ര്യദിനഘോഷ പരിപാടിയിൽ എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, പത്മശ്രീ ചെറുവയൽ രാമൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ, എ.ഡി.എം കെ അജീഷ്, കൽപ്പറ്റ നഗര സഭാധ്യക്ഷൻ പി വിശ്വനാഥൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, സിനിമാതാരം അബു സലീം, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ കാംപസുകളിൽ വർധിച്ചുവരുന്ന വിദ്യാർത്ഥി ആക്രമണങ്ങൾ ആശങ്കാജനകം– യങ് ഡെമോക്രാറ്റ്സ്
കൽപ്പറ്റ: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങിന്റെയും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന്റെയും സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.ഏറ്റവും ഒടുവിൽ കൽപ്പറ്റ മുണ്ടേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതി ഗൗരവമായി കാണണം. മർദനത്തിൽ വിദ്യാർത്ഥിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി ദ്വാരക പോളിടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിലായതും, ബത്തേരി മൂലങ്കാവ് സ്കൂളിൽ ‘പരിചയപ്പെടൽ’ എന്ന പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതാണ്. രണ്ട് വർഷം മുൻപ് പൂക്കോട് വെറ്ററിനറി കോളേജിൽ ജെ.എസ്. സിദ്ധാർഥന്റെ ദാരുണമായ മരണം ഇന്നും തീരാത്ത നോവായി നിലനിൽക്കുകയാണ്.വാർത്തയാകാതെ പോകുന്ന നിരവധി അക്രമങ്ങളും റാഗിങ് സംഭവങ്ങളും കാംപസുകളിൽ നടക്കുന്നുണ്ട്.വിദ്യാർത്ഥികൾ ഭയന്നും സമ്മർദം മൂലവും പുറത്തുപറയാതെ പോകുന്ന സാഹചര്യമുണ്ടോ എന്നതും അധികൃതർ പരിശോധിക്കണം. വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ പരാതിപ്പെടാൻ കഴിയുന്ന സാഹചര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉറപ്പാക്കേണ്ടതുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആന്റി റാഗിങ് സെല്ലുകളുടെയും കമ്മിറ്റികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കണം. ബോധവത്കരണം, നിരന്തര നിരീക്ഷണം, കൗൺസിലിങ്, രഹസ്യ പരാതി സംവിധാനം എന്നിവ ശക്തിപ്പെടുത്തുകയും പരാതികളിൽ അടിയന്തരമായി അന്വേഷണം നടത്തുകയും വേണം.റാഗിങ്ങിനും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിനും നേതൃത്വം നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. പരാതികൾ അവഗണിക്കുന്ന സ്ഥാപന അധികൃതർക്കെതിരെയും നടപടി ഉറപ്പാക്കണം. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും ഭയരഹിതവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും അടിയന്തര ഇടപെടൽ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ ദിനത്തിൽ വിമുക്തഭടന്മാരെ ആദരിച്ചു
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന രാജ്യത്തിന് നിരവധി വർഷക്കാലം സേവനം ചെയ്ത വിമുക്തഭടന്മാരെ ഇന്ത്യയുടെ എൻപതാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ആദരിച്ചു. സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാകേഷ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി. ,ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ എൻ പി ഷംസുദ്ദീൻ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പിസി മമ്മൂട്ടി,എം വി ജോണി,മുഹമ്മദ് പോള,എൻ പി നൗഷാദ് ഷിബു കരിപ്പാൽ,ശ്രീജിത്ത്,ശില്പ ആന്റണി,സുഹറ പാലോളി,ശാന്ത, രമ്യ,ബീന,സൗമ്യ പ്രമോദ്,സിഡിഎസ് ചെയർപേഴ്സൺ രജിത,പി കെ വർഗീസ് ,കെ കെ മമ്മൂട്ടി. തുടങ്ങിയവർ സംബന്ധിച്ചു .
എം.എൽ.എ കെയർ പദ്ധതിയിൽ കൽപ്പറ്റ ബ്ലോക്കിലെ രണ്ടായിരം പേർക്ക് ഓണക്കിറ്റ്
എം.എൽ.എ കെയർ പദ്ധതിയിലുൾപ്പെടുത്തി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ടായിരം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഓണക്കിറ്റ് വിതരണം കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് നിർവഹിച്ചു. സി. എസ്.ആർ ഫണ്ട് മുഖേന നെസ്‌ലയുടെ സഹകരണത്തോടെ മേപ്പാടി പഞ്ചായത്തിലും രണ്ടായിരം കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 60 ലക്ഷം രൂപ ചെലവിൽ 1500 രൂപ വില വരുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മണ്ണ് ലേലം
വയനാട് പാക്കേജിൽ ഉൾപ്പെടുത്തി മേപ്പാടി പോളി ടെക്നിക് കോളേജ് കോമ്പൗണ്ടിൽ നടക്കുന്ന സംരക്ഷണ ഭിത്തി നിർമാണ സ്ഥലത്ത് അധികമുള്ള മണ്ണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം ലേലം ചെയ്യുന്നു. ഏകദേശം 1457 ക്യുബിക് മീറ്റർ വരുന്ന മണ്ണ് ഓഗസ്റ്റ് 20 രാവിലെ 11ന് ലേലം ചെയ്യും. താത്പര്യമുള്ളവർ മത്സര സ്വഭാവത്തിലുള്ള ക്വട്ടേഷനുകൾ ഓഗസ്റ്റ് 19ന് വൈകുന്നേരം മൂന്നിനകം സമർപ്പിക്കണം. ഫോൺ: 04936 206077
റീ ടെണ്ടര്‍
മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ 131 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ പാൽ സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെയുള്ള നിശ്ചിത ദിവസങ്ങളിൽ അങ്കണവാടി കേന്ദ്രങ്ങളിൽ എത്തിയ്ക്കുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്ര വച്ച റീ ടെണ്ടറുകൾ ക്ഷണിച്ചു. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടർ ഫോറം സ്വീകരിക്കും. ഫോൺ- 04935240324, 8086311616
തീറ്റപ്പുൽകൃഷി വികസനം- അപേക്ഷ ക്ഷണിച്ചു.
ക്ഷീര വികസന വകുപ്പ് 2026-27 സാമ്പത്തിക വർഷത്തിൽ തീറ്റപ്പുൽകൃഷി വികസന പദ്ധതിയിലെ വിവിധ പദ്ധതി ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവരിൽ നിന്നും ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 20 വരെ ക്ഷീര വികസന വകുപ്പിന്റെ ksheerasree.kerala.gov.in പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്കുതലത്തിലുള്ള ക്ഷീര വികസന ഓഫീസുമായോ അടുത്തുള്ള ക്ഷീര സംഘവുമായോ ബന്ധപ്പെടാം. ഫോണ്‍- കൽപ്പറ്റ ബ്ലോക്ക് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് - 9447 773180, പനമരം ബ്ലോക്ക് – 9745 294737, മാനന്തവാടി ബ്ലോക്ക് - 9846 212700
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ കോളേജിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്‍റെ അസ്സലും പകർപ്പുമായി ഓഗസ്റ്റ് 18ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം. 9539596905
താത്പര്യപത്രം ക്ഷണിച്ചു
കോളേജ് വിദ്യാഭ്യാസ വകുപ്പ് 2026 27 സാമ്പത്തിക വർഷം പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മാനന്തവാടി ഗവ കോളേജ് പ്രവേശന കവാടം നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അക്രഡിറ്റഡ് ഏജൻസീസ്/പി എം സി /നോണ്‍ പി എം സി എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഓഗസ്റ്റ് 19ന് വൈകുന്നേരം നാലുവരെ താത്പര്യപത്രം സമർപ്പിക്കാം. ഫോണ്‍- 9496109814
രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല വിദേശ നയം; ദേശീയ താല്‍പര്യങ്ങള്‍ പ്രധാനം; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യാന്തര ബന്ധങ്ങളിലെ സൗഹൃദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സര്‍ക്കാര്‍ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശനയം എന്നത് രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുന്നതാണെന്ന ആശയം എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കുട്ടിക്കാലത്ത് മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിക്കൊപ്പം അമേരിക്ക സന്ദര്‍ശിച്ച അനുഭവവും രാഹുല്‍ ഗാന്ധി പങ്കുവച്ചു.അന്ന് നടന്ന ഒരു ഔദ്യോഗിക അത്താഴ വിരുന്നിന് ശേഷം ഇന്ദിരാഗാന്ധി തന്റെ അമ്മ സോണിയ ഗാന്ധിയോട് അമേരിക്കക്കാര്‍ തന്നെ വിഡ്ഢിയാക്കുകയാണെന്ന് പറഞ്ഞതായി രാഹുല്‍ ഗാന്ധി ഓര്‍മിച്ചു. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ഭാര്യ നാന്‍സി റീഗന്‍, ഇന്ദിരാഗാന്ധിയുടെ സാരിയുടെ അതേ നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതിനെക്കുറിച്ചായിരുന്നു ഇന്ദിരയുടെ പരാമര്‍ശമെന്നും രാഹുല്‍ പറഞ്ഞു.

