വെയിറ്റിങ് ലിസ്റ്റിലുണ്ടോ? എങ്കിൽ ഇനി ബെർത്ത് ഉറപ്പിക്കാം; ട്രെയിനുകളിൽ ക്വാട്ട പരിമിതപ്പെടുത്തി റെയിൽവേ

ദീര്‍ഘദൂരം യാത്ര ചെയ്യുന്നതിന് ട്രെയിന്‍ ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിങ് ലിസ്റ്റില്‍ ആകുന്നത് ഒരു തലവേദനയാണ് അല്ലെ.. ബെര്‍ത്ത് ലഭിച്ചോ എന്നറിയാന്‍ ചാര്‍ട്ട് വരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍, എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കുന്നതിന് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മുഴുവന്‍ ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം മാത്രമാണ് വെയിറ്റിങ് ലിസ്റ്റില്‍ അനുവദിക്കുകയുള്ളു. പ്ലാറ്റ്‌ഫോമിലും തീവണ്ടികള്‍ക്കകത്തെയും തിരക്ക് കുറയ്ക്കാനാണ് ഉദ്ദേശിച്ചുള്ള ഈ തീരുമാനം മിക്ക റെയില്‍വേ സോണുകളിലും ഇതിനകം നടപ്പിലായിക്കഴിഞ്ഞു.

പുതിയ നിയമത്തിന്റെ ഭാഗമായി ജനറല്‍ ക്വാട്ടയില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ലഭിച്ചാല്‍ ബെര്‍ത്ത് ഒരുവിധം ഉറപ്പിക്കാന്‍ കഴിയും. തല്‍കാല്‍ ടിക്കറ്റുകള്‍ക്കും, വിദൂര സ്ഥലങ്ങളില്‍ നിന്ന് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കുന്നതിനും ഇത് ബാധകമായിരിക്കും.

ദീര്‍ഘദൂര ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് ഓരോ റെയില്‍വേ സോണും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എസി കോച്ചുകളില്‍ 300 വരെയും, സ്ലീപ്പര്‍ കോച്ചുകളില്‍ 400 വരെ വെയിറ്റിങ് ലിസ്റ്റുകള്‍ നല്‍കുന്ന പ്രവണതയായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. ബെര്‍ത്ത് കിട്ടും എന്ന പ്രതീക്ഷയില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവരും ട്രെയിനില്‍ കയറും. ഇത് പലപ്പോഴും വലിയ തിരക്കിലേക്കും, സംഘര്‍ഷത്തിലേക്കും നയിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കുന്നതിനാണ് റെയില്‍വേ വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള തീരുമാനം.

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.