മദ്യപരെ കരളിനെ കരയിക്കല്ലേ..;കരളിന് പണിവരുന്ന വഴിയറിയണോ?

രണ്ടെണ്ണം അടിക്കണമെന്ന് ആലോചിച്ച് മദ്യപിക്കാന്‍ തുടങ്ങും എന്നാല്‍ രണ്ട് കഴിഞ്ഞ് മൂന്നും നാലും അഞ്ചും കടന്ന് ഒരു കുപ്പി മുഴുവന്‍ കാലിയാക്കുന്ന വിരുതന്മാരും കുറവല്ല. പക്ഷേ ഒരു കാര്യം ഓര്‍ത്തോളൂ. ഇങ്ങനെ കുടിച്ചു കുടിച്ച് പാവം കരളിന് പണി വാങ്ങി കൊടുത്തേക്കല്ലേ.
മദ്യപിക്കുമ്പോള്‍ കരളിന് എന്താണ് സംഭവിക്കുന്നതെന്നറിയാമോ?
കരള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. കരള്‍ ഇല്ലാതെ ഒരാള്‍ക്ക് ജീവിക്കുവാന്‍ കഴിയില്ല. ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉണ്ടാക്കുക, കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നിവയെ ഊര്‍ജ്ജമാക്കി മാറ്റുക, മദ്യം, ഭക്ഷണം, മരുന്നുകള്‍ ഒക്കെ ദഹിപ്പിക്കുമ്പോള്‍ കുടലില്‍ ഉണ്ടാകുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുക, രോഗങ്ങളെ ചെറുക്കുക, അണുബാധ തടയുക, വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക അങ്ങനെ കരള്‍ ചെയ്യുന്ന ജോലികള്‍ ചില്ലറയല്ല.
Image

പക്ഷേ മദ്യം കരളിന് നേരിട്ട് വിഷമാണ്. നിങ്ങള്‍ എത്ര മദ്യം കഴിച്ചാലും കരളിന് അതില്‍ ഒരു ഭാഗം മാത്രമേ സംസ്‌കരിക്കാന്‍ കഴിയൂ. അമിതമായി മദ്യപിക്കുമ്പോള്‍ കരള്‍ മദ്യത്തെ വിഘടിപ്പിക്കുന്നു. അത് അസറ്റാള്‍ഡിഹൈഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഇത് ഡിഎന്‍എയെ നശിപ്പിക്കുകയും ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് കാന്‍സറുകളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നതും.

ഓക്‌സിജനും മദ്യവും
ശരീരത്തിന്റെ അകത്തേക്ക് ചെല്ലുന്ന മദ്യത്തെ നിര്‍വീര്യമാക്കാന്‍ ഓക്‌സിജന്‍ വളരെ അത്യാവശ്യമാണ്. ഈ ഓക്‌സിജന്‍ കരളാണ് നല്‍കുന്നത്. അമിതമായി മദ്യപിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകടം കരള്‍ ഓക്‌സിജന്‍ നല്‍കാന്‍ പാടുപെടും. അതുകൊണ്ടുതന്നെ കരളിന്റെ ജോലിഭാരം കൂടും.

തുടര്‍ച്ചയായും അമിതമായും മദ്യപിച്ചാല്‍
വര്‍ഷങ്ങളോളും തുടര്‍ച്ചയായും അമിതമായും മദ്യപിച്ചാല്‍ കരളിന് കേടുപാടുകള്‍ ഉണ്ടാകും. കരള്‍ ക്യാന്‍സര്‍, മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങള്‍, സിറോസിസ് എന്നിവയ്ക്ക് കാരണമാകും. കരളിനുണ്ടാകുന്ന അര്‍ബുദം അപകടാവസ്ഥയില്‍ എത്തുന്നതുവരെ പലപ്പോഴും ലക്ഷണങ്ങള്‍ കാണാറില്ല. മദ്യം മൂലമുണ്ടാകുന്ന കരള്‍ രോഗം ലിവര്‍ സിറോസിസ് ഉണ്ടാകുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ അമിതമായുള്ള മദ്യപാനം ഓരോ വ്യക്തിയേയും അപകടത്തിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല.

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

ഓഫീസ് അസിസ്റ്റന്റ് നിയമനം

പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2025 ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര -സാങ്കേതികം, പാരിസ്ഥിതികം, കലാ-സാംസ്‌കാരികം, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍

ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേളക്ക് എന്‍ട്രി ക്ഷണിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓഗസ്റ്റ് 11, 12 തിയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായിക മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ്, യോഗ മത്സരങ്ങളില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.