പറയുന്നതെല്ലാം ശ്രദ്ധിക്കുന്ന സ്മാർട്ട്‌ഫോൺ! സ്വകാര്യത എങ്ങനെ സംരക്ഷിക്കും?

നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ ആഡുകൾ സ്മാർട്ട്‌ഫോണിൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പ്രത്യേക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. ഈ എഐ യുഗത്തിൽ നമ്മളുടെ സ്വകാര്യതയെല്ലാം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പല സംവിധാനങ്ങളും കണ്ടുപിടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇങ്ങനെ നമ്മുടെ പ്രൈവസിയിലേക്ക് കടന്നുവരാൻ ആപ്ലിക്കേഷനുകളെ സഹായിക്കുന്നത് അറിവുകേട് കൊണ്ട് നമ്മൾ തന്നെയാണെന്നതും മറന്ന് പോകരുത്. ഇതിനെ ഒരു പരിധിവരെ തടയാനും നമുക്ക് തന്നെ സാധിക്കും. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ചില മാർഗങ്ങൾ പറഞ്ഞുതരാം.
പ്രൈവസിയും ഡാറ്റാ സെക്യൂരിറ്റിയുമാണ് സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങൾ.

സാങ്കേതികവിദ്യകൾ വികസിക്കുമ്പോൾ ഓൺലൈൻ തട്ടിപ്പുകാരും അതിനനുസരിച്ച് അപ്പ്‌ഡേറ്റ് ആവുന്നുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെടുക മാത്രമല്ല പലരും വഞ്ചിക്കപ്പെടുന്ന സാഹചര്യവും വാർത്തകളായി പുറത്ത് വരുന്നുണ്ട്. സ്മാർട്ട് ഫോൺ കാമറകൾ, മൈക്രോഫോൺ, സർച്ച് ഹിസ്റ്ററി എന്നിവയിലൂടെയെല്ലാം ഉപഭോക്താക്കൾ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് പല റിപ്പോർട്ടുകളും ഉയർത്തുന്ന ആശങ്ക.
നിങ്ങളുടെ സ്മാർട്ട്‌ഫോൺ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് എങ്ങനെ മനസിലാക്കാം?

എപ്പോഴൊക്കെ നമ്മൾ നമ്മുടെ കാമറ, മൈക്രോഫോൺ, സ്റ്റോറേജ് എന്നിവയ്ക്കുള്ള അനുമതി സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകൾക്ക് നൽകുന്നുണ്ടോ അപ്പോഴൊക്കെ അപകടം വിളിച്ചുവരുത്തുകയാണ്. സ്മാർട്ട്‌ഫോണിലെ ആപ്ലിക്കേഷനുകൾക്ക് ആവശ്യമായ അനുമതികൾ മാത്രമേ നൽകാൻ പാടുള്ളു. ആവശ്യമില്ലാത്ത അക്‌സസ് സ്മാർട്ട്‌ഫോണുകൾക്ക് നൽകാതിരിക്കുക. കാമറയും മൈക്കുമാണ് രഹസ്യമായ നിരീക്ഷണത്തിന് ഫോണുകൾ ഉപയോഗിക്കുക. ഒരാവശ്യവുമില്ലാതെ കാമറയും മൈക്കും ഓണാണെങ്കിൽ അല്ലെങ്കിൽ ആക്ടീവാണെങ്കിൽ സ്‌ക്രീനിലൊരു പച്ച വെളിച്ചം മിന്നുന്നത് കാണാം.

ആപ്പ് പെർമിഷനുകൾ കൈകാര്യം ചെയ്യുമ്പോൾ, ഫോണിന്റെ സെറ്റിങ്‌സിലേക്ക് പോകുക, അതിന് ശേഷം പ്രൈവസി ആൻഡ് മാനേജ് ദി ആപ്പ് പെർമിഷനിലെ പെർമിഷൻ മാനേജർ എന്ന ഓപ്ഷനെടുക്കുക, ഇവിടെ എന്തിനെല്ലാം അനുമതി നൽകാമെന്ന് നിങ്ങൾക്ക് കാണാം കഴിയും. അതായത് മൈക്രോഫോൺ, കാമറ, ലൊക്കേഷൻ എന്നിവയ്ക്ക് പെർമിഷൻ നൽകണോ എന്നത് നമുക്ക് തീരുമാനിക്കാം. പ്രൈവസി ശക്തമാക്കാൻ ആവശ്യമുള്ള അനുമതികൾ മാത്രം നൽകുക.

ആപ്ലിക്കേഷനുകൾ കൃത്യമായി അപ്പ്‌ഡേറ്റ് ചെയ്യുക എല്ലാ മാസവും കൃത്യമായ ഇടവേളകളിൽ സ്മാർട്ട്‌ഫോൺ കമ്പനികൾ സെക്യൂരിറ്റി അപ്പ്‌ഡേറ്റുകൾ കൊണ്ടുവരാറുണ്ട്. ഇത് പല അപകടങ്ങളിൽ നിന്നും ഫോണിനും നമുക്കും സംരക്ഷണം നൽകും. വോയിസ് അസിസ്റ്റന്റുമാരായ ഗൂഗിൾ അസിസ്റ്റന്റ്, സിരി, അലക്‌സ എന്നിവ ഉപയോഗിക്കുന്നില്ലെങ്കിൽ അവ ഓഫ് ചെയ്ത് വയ്ക്കുക. വോയിസ് അസിസ്റ്റന്റ് ഓഫാകുന്നില്ലെങ്കിൽ അത് സെറ്റിങ്‌സിലെ വോയിസ് അസിസ്റ്റന്റിൽ പോയി ഓഫാക്കുക.

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള

കാന്‍സര്‍ ഒരു ജനിതക രോഗമാണോ? രോഗം വരുന്ന വഴികള്‍ ഇങ്ങനെയാണ്

കാന്‍സര്‍ ഒരു ജനിതക രോഗമാണോ? ഇങ്ങനെയൊരു സംശയമുണ്ടാകുമ്പോള്‍ പലപ്പോഴും നമ്മള്‍ പാരമ്പര്യത്തെക്കുറിച്ചാവും ചിന്തിക്കുന്നത്. മാതാപിതാക്കള്‍ക്കോ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലുമോ രോഗം ഉണ്ടായിരുന്നോ? എനിക്കും കാന്‍സര്‍ വരുമോ? എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാവാം. പാരമ്പര്യമായുണ്ടാകുന്ന കാന്‍സര്‍ വരുന്ന വഴി

പറയുന്നതെല്ലാം ശ്രദ്ധിക്കുന്ന സ്മാർട്ട്‌ഫോൺ! സ്വകാര്യത എങ്ങനെ സംരക്ഷിക്കും?

നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ ആഡുകൾ സ്മാർട്ട്‌ഫോണിൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പ്രത്യേക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. ഈ എഐ യുഗത്തിൽ നമ്മളുടെ സ്വകാര്യതയെല്ലാം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പല സംവിധാനങ്ങളും കണ്ടുപിടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇങ്ങനെ നമ്മുടെ പ്രൈവസിയിലേക്ക്

ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തി.

കൽപ്പറ്റ: നേതി ഫിലിം സൊസൈറ്റി സ്ത്രീ ശാക്തികരണ കൂട്ടായ്മയായ വിംഗ്സ് കേരളയുമായി സഹകരിച്ച് കൽപ്പറ്റ എം ജി റ്റി ഹാളിൽ ഏകദിന ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.മർസിയ മെഷ്കിനി സംവിധാനം ചെയ്ത ‘ദി ഡേ ഐ

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *