പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനും മുന്‍പ് സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്ത് ഭര്‍ത്താവ്; ക്രൂര കൊലപാതകം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍

പൂർണ്ണ ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനും മുൻപ് സെൽഫി എടുത്ത് പോസ്റ്റ് ചെയ്ത് ഭർത്താവ്. ഒരു മലഞ്ചെരുവിലാണ് ഭർത്താവ് ഭാര്യയെ തള്ളിയിടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സെൽഫി എടുത്ത് പോസ്റ്റ് ചെയ്തത്. ഭാര്യയുടെയും പിറക്കാനിരുന്ന കുഞ്ഞിന്റെയും മരണത്തിനു കാരണക്കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.
ടർക്കി സ്വദേശിയായ ഹകാൻ അയ്സാൽ എന്ന 40 കാരനാണ് ഭാര്യ സെംറ അയ്സാലിന്റെ ജീവനപഹരിച്ചത്. 32 വയസ്സായിരുന്നു ഭാര്യയ്ക്ക്. ടർക്കിയിലെ ബട്ടർഫ്‌ളൈ വാലിയിലേക്ക് അവധി ആഘോഷിക്കാൻ എന്ന് പറഞ്ഞു പോയ ശേഷമാണ് കൊടും ക്രൂരത.

ഏഴു മാസം ഗർഭിണിയായിരുന്നു അയ്സാൽ. 2018 ലെ സംഭവത്തിന് പിന്നിലെ കള്ളി വെളിച്ചത്തായത് അടുത്തിടെയാണ്. ഭാര്യയുടെ പേരിലെ ഇൻഷുറൻസ് തുകയായിരുന്നു ഇയാളുടെ ലക്‌ഷ്യം.
ആദ്യമായി ഭാര്യയുടെ പേരിൽ ഒരു ആക്സിഡന്റൽ ഇൻഷുറൻസ് എടുക്കുകയാണ് ഇയാൾ ചെയ്തത്. ഇതിന് 40,865 പൗണ്ട് അഥവാ 41,22,860.09 രൂപയാണ് മൂല്യം. ഭർത്താവായിരുന്നു ഈ പോളിസിയുടെ ആശ്രിതൻ.

മൂന്നു മണിക്കൂർ മലമുകളിൽ ചിലവഴിച്ച ശേഷമാണ് ക്രൂര കൃത്യം നടത്തിയത്. ആരും കാണില്ല എന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. ശേഷം മലഞ്ചെരുവിൽ നിന്നും ഭാര്യയെ തള്ളി താഴേക്കിടുകയായിരുന്നു.

ഇയാൾ ഉടൻ തന്നെ ഇൻഷുറൻസ് തുക ചോദിച്ചെത്തി. എന്നാൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ തുക നൽകൂ എന്നായി അധികൃതർ. അന്വേഷണം കഴിഞ്ഞതും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എന്നാൽ ഇയാളുടെ പെരുമാറ്റത്തിലെ വ്യത്യാസം യുവതിയുടെ സഹോദരൻ മനസ്സിലാക്കിയിരുന്നു. മരിച്ച യുവതിയുടെ സഹോദൻറെ മൊഴി അനുസരിച്ച്,
യുവതിയുടെ മരണ ശേഷം ഏവരും കാറിനുള്ളിൽ ദുഃഖിതരായി ഇരിക്കുമ്പോൾ ഭർത്താവിന് അൽപ്പം പോലും സങ്കടം മുഖത്തില്ലായിരുന്നു.
തന്റെ സഹോദരി ലോൺ എടുക്കുന്നതിനും എതിരായിരുന്നു. എന്നാൽ മരണ ശേഷം ഇയാൾ മരിച്ചു പോയ ഭാര്യയുടെ പേരിൽ മൂന്നു ലോണുകൾ എടുത്തതായി തെളിഞ്ഞു. ഉയരമുള്ള സ്ഥലങ്ങളെയും അവൾക്കു പേടിയായിരുന്നു എന്ന് സഹോദരൻ ആവർത്തിച്ചു.

എന്നാൽ താനല്ല കൃത്യം ചെയ്തത് എന്ന് അയ്സാൽ പറയുകയും ചെയ്‌തു. ഫോട്ടോ എടുത്ത വേഷം ഭാര്യ ഫോൺ ബാഗിൽ ഇട്ടു. ശേഷം അവളുടെ നിലവിളിയാണ് താൻ കേട്ടത് എന്നായിരുന്നു ഇയാളുടെ വിശദീകരണം. അപ്പോഴേക്കും അവൾ താഴേക്കു പതിച്ചിരുന്നത്രെ.
അന്വേഷണം പുരോഗമിക്കുകയാണ്.

പുരസ്‌കാര നിറവിൽ ‘രക്ഷ’

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,

മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും

മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്. മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.