ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍
സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, വളര്‍ത്തുമൃഗ ഇന്‍ഷുറന്‍സ്, വീട് പെര്‍മിറ്റ്, വൈദ്യുതീകരണം, ക്ഷേമ പെന്‍ഷന്‍, വീട്ടു നമ്പര്‍ ലഭ്യമാക്കല്‍ തുടങ്ങി 12 ഓളം വിഷയങ്ങളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. പദ്ധതിയുടെ ആദ്യഘട്ട പര്യടനത്തില്‍ പെന്‍ഷന്‍, ക്വാറി, റോഡ് നവീകരണം, വൈദ്യൂതീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കെട്ടിട നമ്പര്‍, അനധികൃത വാഹന പാര്‍ക്കിങ്, കുടിവെള്ളം, വന്യമൃഗശല്യം, ഇന്‍ഷൂറന്‍സ്, വൈദ്യൂതി പോസ്റ്റ് മാറ്റി പുനസ്ഥാപിക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ 77 പരാതികളാണ് ലഭിച്ചത്. ഓണ്‍ലൈനായി 56 പരാതികളും നേരിട്ട് 21 പരാതികളുമാണ് ലഭിച്ചത്. മറ്റു പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി തീര്‍പ്പാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആസ്പിരേഷണല്‍ ജില്ലാ സൂചകകങ്ങളായ ആരോഗ്യ പരിശോധനയില്‍ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രേമേഹം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഉറപ്പാക്കി. അദാലത്തിന് എത്തിയ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കി. റവന്യൂ, ഭക്ഷ്യ വകുപ്പ്, മൃഗസംരക്ഷണം, ആരോഗ്യം, പട്ടികവര്‍ഗ്ഗ വികസനം, തദ്ദേശ സ്വയഭരണം, അക്ഷയ തുടങ്ങി വിവിദ വകുപ്പുകളുടെ സേവനങ്ങള്‍ അദാലത്തില്‍ ലഭ്യമാക്കി. ജില്ലയിലെ എല്ലാം ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് അദാലത്ത് സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ എ.ഡി.എം കെ. ദേവകി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, ഡെപ്യൂട്ടി കളക്ടര്‍ ഇ. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പി. എം നാസര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ തോമസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ദീപ രാജന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ. അനിത, ശ്രീജ ജയപ്രകാശ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു; 70 കോടി ചിലവിട്ട് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ എംഡി ആന്റോ അഗസ്റ്റിൻ

മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ

വേദന മാറിയേക്കാം, കാത്തിരിക്കുന്നത് ജീവഹാനി;വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ പെയിൻകില്ലർ ആളെക്കൊല്ലിയെന്ന് പഠനം

വിവിധ വേദനകൾക്കും മറ്റുമായി ആളുകൾ സ്ഥിരം ഉപയോഗിക്കുന്ന ഒരു പെയിൻകില്ലറാണ് ട്രമഡോൾ. മുതിർന്നവരിൽ ഉൾപ്പെടെ മിതമായതോ അല്ലാത്തതോ ആയ, കഠിനമായ വിട്ടുമാറാത്ത വേദനയ്ക്ക് പരിഹാരമായി ഇവ ഉപയോഗിക്കാറുണ്ട്. ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയുമാണ്. എന്നാൽ ഈ

വയറിലെ ഗ്യാസ് ആണോ പ്രശ്‌നം? പോംവഴി ഉണ്ട്

ശരിയായി ഭക്ഷണം കഴിച്ചാലും വയറില്‍ ഗ്യാസ് ഉരുണ്ടുകൂടി അസ്വസ്ഥതയുണ്ടാവുന്നവര്‍ ഒരുപാടുണ്ട്. ഭക്ഷണത്തിന് പിന്നാലെ വയറ് വീര്‍ക്കുകയും വയറുവേദന ഉണ്ടാവുകയും ചെയ്യുന്നത് ഏറ്റവും വലിയ ബുദ്ധിമുട്ടുതന്നെയാണ്. പല വിധത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ ‘ബ്ലോട്ടിംഗ്’ എന്ന് അറിയപ്പെടുന്ന

ജില്ലാ ക്ഷീര സംഗമം; ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കിൽ നിന്നുള്ള ക്ഷീരസംഘം ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉൾപ്പെട്ട ടീമുകൾ തമ്മിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പനമരം ഫിറ്റ്കാസ sർഫിൽ പനമരം ബ്ലോക്ക് പഞ്ചായത്ത്

ഫെസിലിറ്റേറ്റര്‍ നിയമനം

ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക

വിള പരിപാലന സംവിധാനങ്ങള്‍ക്ക് ധനസഹായം

ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ പരിപാലന – വിപണന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കുന്നു. പഴം, പച്ചക്കറികള്‍, പുഷ്പങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ വിളവെടുപ്പാനന്തര പരിപാലനം, വിപണന അടിസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.