ഏപ്രില്‍ ഒന്നുമുതല്‍ ഒരു വിവരവും മറച്ചുവെയ്ക്കാന്‍ സാധിക്കില്ല; ആദായനികുതി വകുപ്പ് കയ്യോടെ പൊക്കും.

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ പരിശോധനയുടെ പരിധി വിപുലമാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്. നിലവില്‍ നികുതിദായകരുടെ മാസം തോറും ലഭിക്കുന്ന ശമ്പളം, ബാങ്ക് നിക്ഷേപത്തിന്മേലുള്ള പലിശ, വിവിധ സോത്രസ്സുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം എന്നിവയാണ് മുഖ്യമായി ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഓഹരി വ്യാപാരം അടക്കം വിവിധ തലങ്ങളിലെ നികുതിദായകരുടെ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും.

നിലവില്‍ നികുതിദായകരില്‍ ഒട്ടുമിക്ക ആളുകളും ഓഹരി കമ്പോളത്തിലുള്ള വ്യാപാരം, ഡിവിഡന്റ് തുടങ്ങിയ കാര്യങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഒഴിവാക്കുന്നതാണ് പതിവ്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഇത്തരം ഇടപാടുകള്‍ മറച്ചുവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ നടപടികളില്‍ നിന്ന് വ്യക്തമാകുന്നത്. ഓഹരിവിപണിയിലെ ഇടപാടുകളില്‍ നിന്ന് ലഭിക്കുന്ന മൂലധന നേട്ടം, നഷ്ടം എന്നിവ കണക്കാക്കുന്നതിനുള്ള സങ്കീര്‍ണതകള്‍ അടക്കം വിവിധ വിഷയങ്ങള്‍ പരിഗണിച്ചാണ് നികുതിദായകരില്‍ പലരും റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഇവ മറച്ചുവെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിശോധനയുടെ വ്യാപ്തി വര്‍ധിപ്പിച്ച് കൂടുതല്‍ രംഗങ്ങള്‍ നികുതിപരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആദായനികുതി വകുപ്പ്.

ഏപ്രില്‍ ഒന്നുമുതല്‍ ഓഹരി വ്യാപാരം, മ്യൂച്ചല്‍ ഫണ്ട് ഇടപാട്, ഡിവിഡന്‍ഡ്, പോസ്റ്റ് ഓഫീസ് നിക്ഷേപം, ബാങ്കിതര സ്ഥാപനങ്ങളിലെ നിക്ഷേപം തുടങ്ങി വിവിധ രംഗങ്ങളിലുള്ള നികുതിദായകരുടെ നിക്ഷേപ വിവരങ്ങള്‍ ആദായനികുതി വകുപ്പ് സമാഹരിക്കും. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോമില്‍ ഇത് പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രോക്കര്‍, എഎംസി, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രയാസവുമില്ല.

നിലവില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമില്‍ പേര്, പാന്‍, മേല്‍വിലാസം, ബാങ്ക് വിവരങ്ങള്‍, നികുതി അടച്ച വിവരങ്ങള്‍, ടിഡിഎസ് തുടങ്ങിയ വിവരങ്ങള്‍ നല്‍കാനുള്ള കോളങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിച്ച മൂലധന നേട്ടം അടക്കം വിവിധ രംഗങ്ങളിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങള്‍ അടങ്ങിയ മുന്‍കൂട്ടി പൂരിപ്പിച്ച റിട്ടേണ്‍ ഫോമാണ് ലഭിക്കുക. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ഈ പരിഷ്‌കാരം എന്നാണ് മന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.