കോഹ്ലിയും രോഹിതുമല്ല, ഐ.പി.എൽ ചരിത്രത്തിൽ കൂടുതൽ പണംവാരിയ കളിക്കാരൻ ഇയാളാണ്…

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാരൻ വിരാട് കോഹ്ലിയോ രോഹിത് ശർമയോ അല്ല. ചെന്നൈ സൂപ്പർ കിങ്സിന്‍റെ നായക സ്ഥാനത്ത് പതിറ്റാണ്ടിലേറെയായി വിരാജിക്കുന്ന മഹേന്ദ്ര സിങ് ധോണിക്കാണ് ഐ.പി.എൽ ക്രീസിൽനിന്ന് കൂടുതൽ പണംവാരിയ കളിക്കാരനെന്ന വിശേഷണം. 150 കോടി രൂപയാണ് ഐ.പി.എല്ലിൽനിന്ന് ഇതുവരെ മുൻ ഇന്ത്യൻ ക്യാപ്റ്റന്‍റെ സമ്പാദ്യം.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ടുണ്ടെങ്കിലും കളിയിൽനിന്ന് പണംവാരുന്ന കാര്യത്തിൽ ധോണി ഇപ്പോഴും മുന്നിൽതന്നെയാണ്. 2021 സീസണിലേക്ക് സി.എസ്.കെയുമായി കരാർ ചെയ്ത വകയിൽ 15 കോടി രൂപയാണ് ‘മഹി’യുടെ അക്കൗണ്ടിലെത്തിയത്. പണമൊഴുകുന്ന ഐ.പി.എല്ലിന്‍റെ കളത്തിൽ ഏറ്റവും കൂടുതൽ പണം നേടിയ കളിക്കാരനായി അതോടെ ധോണി മാറി. ഐ.പി.എല്ലിൽനിന്ന് 150 കോടിക്കുമുകളിൽ സമ്പാദിക്കുന്ന ഏക കളിക്കാരനും ധോണിയാണ്. 2008 മുതൽ ചെന്നൈ ടീമുമായി കരാറിലേർപ്പെട്ടാണ് ധോണി ഇത്രയും തുക സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയും നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇക്കാര്യത്തിൽ ധോണിക്കുപിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 146.6 കോടി രൂപയാണ് ഐ.പി.എല്ലിൽ രോഹിതിന്‍റെ സമ്പാദ്യം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം ക്യാപ്റ്റൻ കൂടിയായ കോഹ്ലിയുടെ സമ്പാദ്യം 143.2 കോടിയാണ്. 2008ൽ ഐ.പി.എൽ തുടങ്ങിയ ഘട്ടത്തിൽ ധോണിക്ക് ലഭിച്ചതുപോലെ കനത്ത തുക ലഭിച്ചിരുന്നില്ല എന്നതിനാലാണ് കോഹ്ലി അൽപം പിന്നിലായത്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.