ഫല വൃക്ഷങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഞാറ്റുവേല സീസണില്‍ ഫല വൃക്ഷങ്ങള്‍ നടുന്നത് മലയാളിയുടെ ശീലമാണ്. വിവിധയിനം മാവുകള്‍, പ്ലാവുകള്‍, പേര, റംബുട്ടാന്‍, പപ്പായ, തെങ്ങ് തുടങ്ങിയ ഫല വൃക്ഷങ്ങളാണ് നടുന്നവയില്‍ ഏറെയും. ഇതില്‍ ഏറിയ പങ്കും ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത തൈകളുമാണ്. പെട്ടെന്ന് കായ്ഫലം നല്‍കാന്‍ ഇത്തരം തൈകള്‍ നടുന്നതാണ് നല്ലത്. വിശ്വസനീയമായ നഴ്‌സറികളില്‍ നിന്നും വേണം തൈകള്‍ തെരഞ്ഞെടുക്കാന്‍. ഇത്തരം ഫലവൃക്ഷ തൈകള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടീല്‍ രീതിയും നോക്കാം.

നടുന്നരീതി

മാവ്, പ്ലാവ്, റംബുട്ടാന്‍, തുടങ്ങിയവ ദീര്‍ഘ കാല വൃക്ഷങ്ങള്‍ നടുമ്പോള്‍ അര മീറ്റര്‍ ആഴത്തിലും വീതിയാലും നീളത്തിലും കുഴിയെടുക്കണം. അതിലെ കല്ല്, വേരുകള്‍, മര കുറ്റികള്‍ എന്നിവ എടുത്ത് കളഞ്ഞു വൃത്തിയാക്കുക. അര കിലോ കുമ്മായം കുഴിയെടുക്കാന്‍ പുറത്തേക്കിട്ട മണ്ണുമായി കൂട്ടി കലര്‍ത്തി കുഴിയുടെ പകുതി ഭാഗം മൂടണം. തുടര്‍ന്ന് ഒരു കൊട്ട ഉണങ്ങിയ ചാണകപ്പൊടി, അര കിലോ വീതം എല്ല് പൊടിയും വേപ്പിന്‍പ്പിണ്ണാക്കും മേല്‍മണ്ണും കൂട്ടി കുഴി പൂര്‍ണ്ണമായി മൂടുക. കുഴിയുടെ ഒത്ത നടുവില്‍ ചെറിയ കുഴിയെടുത്ത് തൈ നടാം. വേരുകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ വേണം തൈ കവറില്‍ നിന്നും മാറ്റാന്‍. കവറില്‍ നിന്ന് പൊട്ടിച്ച തൈ മണ്ണോടെ ചെറിയ കുഴിയിലേയ്ക്ക് ഇറക്കിവെച്ച് മണ്ണ് ഇട്ട് കൊടുക്കണം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ താഴെ വരെയേ മണ്ണ് ഇടാവൂ. തുടര്‍ന്ന് ചെറിയ കുഴിയുടെ ചുറ്റും മണ്ണ് അമര്‍ത്തി തൈയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിലാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരാഴ്ച്ചത്തേക്ക് തണല്‍ കെടുക്കുന്നത് ശക്തമായ മഴയില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ സഹായിക്കും. ഇതിനായി മരത്തിന്റെ ശിഖിരങ്ങളോ ഓലമടലോ ഉപയോഗിക്കാം. അപ്പോഴേക്കും പുതുവേരുകള്‍ വന്ന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ചെടിക്ക് കഴിയും, തുടര്‍ന്ന് തണല്‍ എടുത്തുമാറ്റം. വേനല്‍ക്കാലത്ത് തൈ നടുമ്പോഴും ഈ രീതി അവലംമ്പിക്കാം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുമ്പോള്‍ ബെഡ് ചെയ്ത അല്ലെങ്കില്‍ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ തഴെ വരെ മാത്രമേ മണ്ണ് ഇടാന്‍ പാടുള്ളു. മണ്ണ് കൂടുതല്‍ ഇട്ട് മൂടിയില്‍ ബെഡ് ചെയ്തതിന്റെ ഗുണങ്ങള്‍ കിട്ടുകയില്ലെന്ന് മാത്രമല്ല ചെടി പൂത്ത് കായ്ക്കാന്‍ വളരെ വര്‍ഷങ്ങള്‍ എടുക്കുകയും വലിയ വൃക്ഷമാകുകയും ചെയ്യും

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്

കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച്‌ 11

കൃഷ്‌ണഗിരിയിലെ വാഹനാപകടം ഒരാൾ കൂടി മരിച്ചു

കൃഷ്‌ണഗിരിയിലെ വാഹനാപകടം ഒരാൾ കൂടി മരിച്ചു.പള്ളിക്കുന്ന് ഏച്ചോം കിഴക്കേപുരയ്ക്കൽ അഭിജിത്താണ് മരിച്ചത്. രണ്ട് പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ വൈകീട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക‌ന് പരിക്ക്

കാട്ടിക്കുളം: കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (51) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ചിന്ന നെ കാട്ടാന

രാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ? ആ സ്വപ്നങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രീയ രഹസ്യങ്ങള്‍

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുന്‍പ് സ്വപ്‌നം കാണാറുണ്ടോ? അതോ സ്ഥിരമായി ഈ സമയത്ത് സ്വപ്‌നം കാണുന്നവരാണോ? രാവിലെ കാണുന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത് അല്ലേ? ഇത് യഥാര്‍ഥത്തില്‍ വാസ്തവമാണോ? ശാസ്ത്രീയമായി നിരീക്ഷിക്കുമ്പോള്‍ എന്തായിരിക്കും പ്രഭാത

വിമാനയാത്രയില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് നിര്‍ബന്ധം പിടിക്കാറുണ്ടോ? എന്നാല്‍ ഇത് അറിഞ്ഞിരിക്കണം

ബസിലോ, ട്രെയിനിലോ വിമാനത്തിലോ ആവട്ടെ വിന്‍ഡോ സീറ്റ് ഒരു വികാരമാണ്. പച്ചപ്പും ഹരിതാഭയും ആസ്വദിച്ച്, ഇനിയിപ്പോള്‍ വിമാനത്തിലാണെങ്കില്‍ മേഘക്കൂട്ടങ്ങളെ കണ്‍നിറയെ കണ്ടുള്ള മനോഹരമായ യാത്ര..വിന്‍ഡോ സീറ്റ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ മനോഹരമായ ഈ കാഴ്ചകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.