മദ്യപാനി’യായ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യ; പൊലീസ് സംരക്ഷണം തേടി യുവാവ്.

അഹമ്മദാബാദ്: മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ പൊലീസ് സംരക്ഷണം തേടി യുവാവ്. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 29കാരനാണ് ഭാര്യയുടെ മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കാൻ വയ്യാതെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മദ്യപാനിയായ ഭാര്യ തന്നെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നും പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു അപേക്ഷ എന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

പരാതിക്കാരന്‍റെ വാക്കുകൾ അനുസരിച്ച് 2018ലായിരുന്നു ഇയാളുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹശേഷമാണ് യുവതി മദ്യത്തിന് അടിമയായിരുന്നു എന്ന് മനസിലാക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ പലപ്പോഴും തന്നെയും മാതാപിതാക്കളെയും പലതരത്തിൽ ഉപദ്രവിക്കാറുണ്ടെന്നാണ് യുവാവ് പറയുന്നത്. ചില സമയങ്ങളിൽ മദ്യപിച്ച് ബോധമില്ലാതെ താൻ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ആരോപിക്കുന്നു.

ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി വയസായ മാതാപിതാക്കളെ ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറിയെന്നും ഇയാൾ പറയുന്നു. എന്നാൽ ഈ ജൂണിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അവരുടെ ആരോഗ്യം നോക്കുന്നതിനായി വീട്ടിലേക്ക് മടങ്ങിയെത്തി. ഒപ്പം വന്ന ഭാര്യയും വീട്ടിലെ ഒന്നാം നിലയിൽ താമസാക്കി. എന്നാൽ അസുഖബാധിതരായ മാതാപിതാക്കളെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ല. പകരം വീടിന്‍റെ ഉടമസ്ഥാവകാശം അവരുടെ പേരിൽ മാറ്റണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. അങ്ങനെ ചെയ്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയെന്നും ഇയാൾ ആരോപിക്കുന്നു.

ഇത്രയും ചെയ്തു കൂട്ടിയിട്ടും ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിൽ പരാതി നൽകിയെന്ന കാര്യവും യുവാവ് പറയുന്നുണ്ട്. ഇക്കഴിഞ്ഞ 11നാണ് ഭർതൃവീട്ടിൽ പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാട്ടി യുവതി പരാതി നൽകിയതെന്നാണ് യുവാവ് പറയുന്നത്. തന്‍റെ വീട്ടിന്‍റെ ഒന്നാം നിലയില്‍ താമസിക്കുന്ന ഭാര്യ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലെത്തി തന്നെ മർദ്ദിക്കാറാണ് പതിവ്. അതിനു ശേഷം സ്ത്രീകളുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് തനിക്കെതിരെ തെറ്റായ ആരോപണങ്ങളും ഉന്നയിക്കും. യുവാവ് പരാതിയിൽ പറയുന്നു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.