പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്;കേന്ദ്രാനുമതി ലഭിക്കുവാന്‍ രാഹുല്‍ ഗാന്ധി ശക്തമായി ഇടപെടണം:ബദല്‍ റോഡ് വികസന സമിതി

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ റോഡ് യഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ അപേക്ഷയും മറ്റ് രേഖകളും സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിന് അടുത്ത കാലത്ത് സമര്‍പ്പിച്ച സാഹചര്യത്തില്‍ വനത്തിലൂടെ റോഡു നിര്‍മ്മിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയ അനുമതി നേടിയെടുക്കുവാന്‍ എം പി രാഹുല്‍ ഗാന്ധി അതിശക്തമായി ഇടപെടണമെന്ന് പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വയനാട്ടിലെ മുഴുവന്‍ രാഷ്ട്രിയ പാര്‍ട്ടികളും ജനനേതാക്കളും സംസ്ഥാന ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാര്‍ച്ച് മാസം 9ന് സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിന് അപേക്ഷ നല്‍കിയത് .1994 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ തറകല്ലിട്ട് ആവശ്യമായ ഫണ്ട് 9 കോടി 65 ലക്ഷം രൂപ അനുവദിച്ചു. 52 ഏക്കര്‍ വനഭൂമിക്ക് പകരം 104 എക്കര്‍ ഭൂമി വനംവകുപ്പിന് കൈമാറി,70% പണി പൂര്‍ത്തികരിച്ച, പദ്ധതിയുടെ വനത്തിലൂടെയുള്ള 8.25 കി.മീ ദൂരം റോഡ് നിര്‍മ്മാണം കേന്ദ്രത്തിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതു മൂലം നിലച്ചുപോയി. 1991 മുതല്‍ 1994 വരെ നടന്ന സര്‍വ്വേകളുടെയും ശാസ്ത്രീയ പഠനങ്ങളുടെയു വെളിച്ചത്തില്‍ 5 നിര്‍ദ്ദിഷ്ട ബദല്‍പ്പാതകളില്‍ പ്രഥമസ്ഥാനം ലഭിച്ച ഈ ബദല്‍ റോഡ് പദ്ധതിയെ ഇനിയും അവഗണിക്കുന്നത് വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന കടുത്ത ജനവഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി.

വയനാടിന്റെ വികസന മുന്നേറ്റത്തിനും ദിനംപ്രതി താമരശ്ശേരി ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമെന്ന നിലയിലും പ്രളയക്കാലത്ത് വയനാട് ഒറ്റപ്പെടുന്ന ദുരവസ്ഥ തടയുവാനും വയനാട്ടുകാര്‍ കഴിഞ്ഞ 26 വര്‍ഷമായി കാത്തിരിക്കുന്ന ഈ സ്വപ്ന പദ്ധതി അനിവാര്യമാണ് .വളരെ ചുരുങ്ങിയ ചെലവില്‍ 6 മാസം കൊണ്ട് 50 കോടി രൂപാ മുടക്കി പൂര്‍ത്തികരിക്കാവുന്ന റോഡാണിത്.ഈ പദ്ധതി പൂര്‍ത്തിയായാല്‍ വയനാടിന്റെ കാര്‍ഷിക വാണിജ്യ ടൂറിസം മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് കാരണമാകും. പരമ്പരാഗത കാര്‍ഷിക മേഖലകളില്‍ തളര്‍ച്ച നേരിടുന്ന വയനാടിന്റെ മുഖഛായ മാറ്റുവാന്‍ ഈ പദ്ധതി അത്യന്താപേഷിതമാണ്. ചുരം റോഡിന്റെ നവീകരണത്തിന് 2 ഏക്കര്‍ വനഭൂമി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിനു കൈമാറിയതു പോലെ വനഭൂമിക്ക് പകരം 104 ഏക്കര്‍ കൈമാറിയ സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ളവയനാട്ടിലെ സര്‍വ്വരാഷ്ട്രീയ കക്ഷികളും രാഷ്ടീയത്തിന് അതീതമായി ഒരുമിച്ച് പോരാടുവാന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നാളെ തറക്കല്ലിട്ട് 26 വര്‍ഷം തികയുകയാണ്. നാളിതുവരെ അനുമതി നല്‍കാത്ത കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് രാത്രി 9 മണിക്ക് ലൈറ്റ് അണച്ച് ഒരു മെഴുകുതിരി കത്തിച്ച് വഞ്ചനാദിനമായി ഈ പ്രദേശത്തെ ജനങ്ങള്‍ ആചരിക്കുന്നതാണെന്നം ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ വികസന സമിതി വൈസ് ചെയര്‍മാന്‍ ജോസഫ് കാവാലം അദ്ധ്യക്ഷത വഹിച്ചു.ചെയര്‍മാന്‍ കെ.എ ആന്റണി ഉത്ഘാടനം ചെയ്തു. ജോണ്‍സണ്‍ ഒഴക്കാനക്കുഴി,അഡ്വ.ജോര്‍ജ് വാതുപറമ്പില്‍,റ്റി.പി കുര്യാക്കോസ്, ടോമി മാത്യു, , റജി കെ.വി, ബിനോയ് ജോസഫ്, കെ.വി.സതിഷ് പോള്‍, ജോയി പുതുപ്പള്ളി, ബിജു എ.ജെ , ജോസ് ,ജോസഫ് പി.യു,പൗലോസ് കുരിശിങ്കല്‍ ,ചാക്കോ പി ജെ, വി ജെ ജോസഫ് എം ഒ ,മോനിച്ചന്‍ പി.വി,തോമസ് ഇ.റ്റി, ജോണ്‍സണ്‍ പി.യു, ജിനിഷ് എളമ്പാശ്ശേരി, സിബി ജോണ്‍,അനൂപ് തോമസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *