ഇനി കടലാസ് രഹിത വിമാന യാത്ര; ഡിജി യാത്ര സംവിധാനം മൂന്ന് വിമാനത്താവളങ്ങളില്‍

ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ആദ്യ ഘട്ടം നിലവിൽ വന്നു. ഡിജി യാത്ര സംവിധാനത്തിലൂടെയാണ് കടലാസ് രഹിത യാത്രയ്ക്ക് വഴിതുറന്നിരിക്കുന്നത്. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി (എഫ്ആർടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ യാത്രക്കാരെ തിരിച്ചറിയുന്നതാണ് പുതിയ സംവിധാനം. ഡൽഹി, ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളിലാണ് പദ്ധതി ആദ്യം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയിലൂടെ യാത്ര പൂർണമായും ഡിജിറ്റൽ ആയി മാറുമെന്നതാണ് പ്രത്യേകത. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമാണ് ഡിജി യാത്രയിലൂടെ സാധ്യമാകുന്നത്.

2023 മാർച്ചോടെ യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്ന സാങ്കേതിക വിദ്യ ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, വിജയവാഡ എന്നീ നാല് വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. വൈകാതെ രാജ്യത്തെ വിമാനത്താവളങ്ങളിലാകെ പുതിയ സാങ്കേതികവിദ്യ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഡിജി യാത്ര ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകും. ഇതിനായി ഡിജി യാത്ര ആപ്പിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. ആധാർ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്ട്രേഷൻ ചെയ്യുന്ന സമയം ഉപയോ​ക്താവിന്റെ മുഖം സ്കാൻ ചെയ്ത് അപ്‌ലോഡ്‌ ചെയ്യണം. ഇതിലൂടെ ഐഡിയും മറ്റ് യാത്രാ രേഖകളും യാത്രക്കാരന്റെ സ്‌മാർട്ട്‌ഫോണിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് യാത്രാരേഖകൾ സൂക്ഷിക്കാനും വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ വേഗത്തിലാക്കാനും ഇത് സഹായകമാകും.തുടക്കത്തിൽ, ആഭ്യന്തര യാത്രക്കാർക്ക് മാത്രമായിരിക്കും ഡിജി യാത്ര സേവനം ലഭ്യമാവുക.

നേരത്തെ, വാരണാസി, പൂനെ, കൊൽക്കത്ത, വിജയവാഡ എന്നീ വിമാനത്താവളങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനം 2022 മാർച്ച് മുതൽ ലഭ്യമാകുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിങ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും എൻഇസി കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെയാണ് ഡിജി യാത്ര സാങ്കേതിക വിദ്യ നടപ്പിലാക്കിയിരിക്കുന്നത്. യാത്രക്കാർ വിമാനത്താവളത്തിൽ പ്രവേശിക്കുന്നത് മുതൽ വിമാനത്തിൽ കയറുന്നത് വരെ യാതൊരു തടസ്സങ്ങളും സൃഷ്ടിക്കാതെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ വളരെ വേ​ഗത്തിലാക്കുന്നതിനാണ് ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. യാത്ര പൂർണമായും ഡിജിറ്റൽ ആകുന്നതിലൂടെ കടലാസ് രഹിത വിമാന യാത്രയാണ് സാധ്യമാകുന്നത്.

അതേസമയം, വ്യക്തികളുടെ സ്വകാര്യതയെ പുതിയ നടപടിക്രമങ്ങള്‍ ബാധിക്കുമെന്ന വിമർശനങ്ങളും ഇതിനോടകം ഉയർന്നുകഴിഞ്ഞു. ഡാറ്റ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണ് പല കോണിൽ നിന്നും ഉയർന്നിരിക്കുന്നത്. നിലവിൽ, രാജ്യത്ത് വിവിധ മേഖലകളിലായി 126 ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജി (FRT) സംവിധാനങ്ങളാണുള്ളത്.

അധ്യാപക നിയമനം

കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ

ക്യാമറയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്; ഫീച്ചറുകള്‍ ലീക്കായി, ആദ്യമായി 5000 എംഎഎച്ച് ബാറ്ററി!

ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആണ് ഇതിലെ ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ഫോണ്‍. ഐഫോണ്‍ 17 നിരയില്‍

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

മദ്റസാ പഠനകാലം ജീവിതം ചിട്ടപെടുത്തി : ചീഫ് വിജിലൻസ് ഓഫീസർകെ.കെ അശ്റഫ്

കമ്പളക്കാട് ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന പല അനുഭവങ്ങൾക്കും പരിഹാരം ലഭ്യമാക്കാനായത് തൻ്റെ മദ്റസാ പഠന കാലവും അതിലെ പ്രോത്സാഹനങ്ങളും പരിശീലനങ്ങളുമാണെന്ന് കെ.കെ അശ്റഫ് ഐ.എഫ്.ആർ.എസ് പറഞ്ഞു. കമ്പളക്കാട് അൻസാരിയ്യാ മദ്റസയിൽ നടന്നു വരുന്ന

‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം’ പ്രചരിക്കുന്ന വാർത്തകൾ വ്യാജം ‘സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ’

‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം’ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍

വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.