വിവാഹം വേണ്ട എന്ന തീരുമാനത്തിൽ ഉറച്ച് ഈ രാജ്യത്തെ യുവാക്കള്‍; തീരുമാനത്തിന് പിന്നിലെ കാരണം…

വിവാഹാഘോഷങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിച്ചേ തീരൂ എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ചിലര്‍ സന്തോഷത്തോടെ വിവാഹിതരാവും, ചിലര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് വിവാഹിതരാവും, ചിലരാവട്ടെ എത്ര നിര്‍ബന്ധം വന്നാലും അതിനെയെല്ലാം അതിജീവിക്കും. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളുകളായി യുവാക്കൾ ഒട്ടും വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്ത ഒരു രാജ്യം ഉണ്ട്. ആശ്ചര്യകരമായ തോന്നുമെങ്കിലും ഇത് സത്യമാണ്. ദക്ഷിണ കൊറിയയാണ് ഈ രാജ്യം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടുത്തെ യുവാക്കൾ വിവാഹം കഴിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് അതിന്റെ വൈവാഹിക നിരക്കാണ്, ഇത് സമീപകാലത്ത് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിൽ ജനസംഖ്യ വർധിക്കുന്നത് വലിയ പ്രശ്‌നമായി തുടരുമ്പോൾ മറുവശത്ത്, ദക്ഷിണ കൊറിയയിലെ യുവാക്കൾ വിവാഹിതരാകാൻ തയ്യാറല്ല. ഈ സാഹചര്യം തുടർന്നാൽ, അടുത്ത 28 വർഷത്തിനുള്ളിൽ, ഈ രാജ്യത്തെ ഓരോ രണ്ടാമത്തെ ചെറുപ്പക്കാരനും അവിവാഹിതരാകും.

ദക്ഷിണ കൊറിയയിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം, അവിവാഹിതരുടെ എണ്ണം ഏകദേശം 7.2 ദശലക്ഷത്തിലെത്തി, അതായത് 72 ലക്ഷം. 2000 -ൽ, ഈ അനുപാതം 15.5 ശതമാനമായിരുന്നു, ഇത് 2050 -ഓടെ ഏകദേശം 40 ശതമാനമായി വർദ്ധിക്കും. 2050 -ഓടെ ഇവിടെ അഞ്ചില്‍ രണ്ടുപേരും അവിവാഹിതരായിരിക്കും എന്നാണ് കണക്കാക്കുന്നത്.

അടുത്തിടെ നടത്തിയ ഒരു സർവ്വേയുടെ അടിസ്ഥാനത്തിൽ ഒറ്റയ്ക്ക് ജീവിക്കാനാണ് ഈ രാജ്യത്തെ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നത്. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. സ്വന്തമായൊരു കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലാണ് ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ. നല്ല ജോലിയില്ലാത്തതിനാലും വർധിച്ച ചെലവുകൾ താങ്ങാനാകാത്തതിനാലും ആണ് ഭൂരിഭാഗം ആളുകളും വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

അതേസമയം, കുട്ടികളെ വളർത്തുന്നത് ഒരു ഭാരമായി മാറിയെന്ന് 12 ശതമാനം ദമ്പതികളും പറയുന്നു. 25 ശതമാനം ആളുകൾക്ക് ഒന്നുകിൽ തങ്ങൾക്കായി ഒരു പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ല, അല്ലെങ്കിൽ ഒരാളുടെ ആവശ്യം അനുഭവപ്പെടുന്നില്ല എന്നുമാണ് എന്തുകൊണ്ട് വിവാഹം വേണ്ട എന്ന് ചോദ്യത്തിന് ഉത്തരമായി പറയാനുണ്ടായിരുന്നത്.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.