ഗൂഗിൾപേ, പേടിഎം, ഫോൺപേ വഴി ഒരു ദിവസം എത്ര രൂപ അയക്കാം? എത്ര ഇടപാടുകൾ നടത്താം?

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇന്ത്യയിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറിൽ മാത്രം യു പി ഐയിലൂടെ നടന്നത്12.82 ലക്ഷം കോടി രൂപയുടെ ഇടപാടാണ്. കയ്യിൽ പണം സൂക്ഷിക്കുന്നതിന്റെ റിസ്ക് ഡിജിറ്റൽ പേയ്മെന്റ് കുറയ്ക്കുന്നു. സ്മാർട്ട് ഫോണിൽ നിന്നും നേരിട്ട് പണം യുപിഐ വഴി നല്കാൻ കഴിയുന്നത് ഉപയോക്താക്കൾക്ക് ഗുണകരമാകുന്നു. ഗിൾ പേ, ഫോൺപേ, പേടിഎം, ആമസോൺ പേ തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളിലൂടെ പണം കൈമാറുള്ള അവസരം ഉപയോക്താക്കളെയും ചെറുകിട കച്ചവടക്കാരെയും ബിസിനസ്സ് ഉടമകളെയും സഹായിച്ചു. എന്നാൽ ഇങ്ങനെ യുപിഐ വഴി അയക്കുന്ന തുകയ്ക്ക് പരിധിയുണ്ടെന്ന് അറിയാമോ?

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പ്രകാരം ഒരു ഉപയോക്താവിന് ഒരു ദിവസം യുപിഐ വഴി ഒരു ലക്ഷം രൂപ വരെ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. ഇതുകൂടാതെ, നിങ്ങൾക്ക് ഒരു ദിവസം യുപിഐ വഴി ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന തുക നിങ്ങളുടെ ബാങ്കിനെയും നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിനെയും ആശ്രയിച്ചിരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ യുപിഐ പേയ്‌മെന്റുകൾ ഒരു ബാങ്കും അനുവദിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ ഗൂഗിൾ പേ, ഫോൺപേ, ആമസോൺപേ, പേടിഎം എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ആപ്പുകളിലെ യുപിഐ ഇടപാടുകളുടെ പരിധി അറിയാം.

ഗൂഗിൾ പേ

ഗൂഗിൾ പേ അല്ലെങ്കിൽ ജിപേ ഉപയോക്താക്കൾക്ക് യുപിഐ വഴി ഒരു ദിവസം ഒരു ലക്ഷം രൂപയിൽ കൂടുതൽ അയയ്ക്കാൻ കഴിയില്ല. ഇതുകൂടാതെ, ഒരു ദിവസം 10 ഇടപാടുകളിൽ കൂടുതൽ നടത്താൻ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല. ഇതിനർത്ഥം ഉപയോക്താവിന് ഒരു ദിവസം ഒന്നുകിൽ ഒരു ലക്ഷം രൂപയുടെ ഒരു ഇടപാട് അല്ലെങ്കിൽ വിവിധ തുകകളുടെ 10 ഇടപാടുകൾ വരെ നടത്താം.

പേടിഎം

എൻപിസിഐ പറയുന്നതനുസരിച്ച്, പേടിഎം വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ മാത്രമേ അയക്കാൻ അനുവദിക്കൂ. അതല്ലാതെ, യുപിഐ പേയ്‌മെന്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പേടിഎമ്മിന് യാതൊരു നിയന്ത്രണവുമില്ല.

ഫോൺപേ

ഫോൺപേയ്ക്ക് ഗൂഗിൾപേയുടെ ഏതാണ്ട് സമാനമായ രീതിയിലുള്ള ഇടപാട് പരിധികൾ ഉണ്ട്, ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപ മാത്രമേ അയക്കാൻ സാധിക്കുകയുള്ളു, എന്നാൽ ആപ്പിന് ഒരു ദിവസം 10 ഇടപാടുകൾ എന്ന പരിധിയില്ല.

ആമസോൺ പേ

യുപിഐ വഴി ഒരു ലക്ഷം രൂപ വരെ പേയ്‌മെന്റുകൾ നടത്താൻ ആമസോൺ പേ അനുവദിക്കുന്നു. മറ്റൊരു പ്രത്യേകത എന്താണെന്നാൽ ആപ്പ് ഒരു ദിവസം 20 ഇടപാടുകൾ അനുവദിക്കുന്നു, അതേസമയം, പുതിയ ഉപയോക്താക്കൾക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.