ദേശീയപാത വികസനം: സര്‍വീസ് റോഡില്‍ തിരക്കുകുറയ്ക്കാന്‍ ഹൈവേ വില്ലേജ്

ഹരിപ്പാട്: ദേശീയപാത 66 ആറുവരിയാകുമ്പോൾ സർവീസ് റോഡിലെ തിരക്കുകുറയ്ക്കാനും ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാനും ‘ഹൈവേ വില്ലേജ്’ പദ്ധതി. പ്രധാനകേന്ദ്രങ്ങളിൽ ദേശീയപാതയോടുചേർന്ന് ഭൂമിയേറ്റെടുത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനു സൗകര്യമൊരുക്കുകയും പെട്രോൾ ബങ്കുകൾ, ചാർജിങ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വ്യാപാര സമുച്ചയം നിർമിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

സംസ്ഥാനസർക്കാർ ഭൂമി കണ്ടെത്തിയാൽ ദേശീയപാതാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കും. 2018-ലാണ് രാജ്യത്ത് ഹൈവേ വില്ലേജ് തുടങ്ങിയത്. അന്നുതന്നെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനത്ത് അതു നടപ്പാക്കുന്നതിനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ, ഭൂമിയേറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും നിലവിലെ വ്യാപാരസ്ഥാപനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പദ്ധതി പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ നിലപാട്.

സംസ്ഥാനത്ത് 45 മീറ്ററിലാണ് ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കുന്നത്. 60 മീറ്ററിൽ നടത്തേണ്ട വികസനമാണു കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ 45 മീറ്ററിലേക്കു ചുരുക്കിയത്. നിലവിൽ ദേശീയപാതയോരത്തുള്ള ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകളെല്ലാം ഇല്ലാതാകും. ബസ് ബേ കളും ഒഴിവാക്കും. നഗരപരിധിയിലെ ഗതാഗതത്തിനായി ഉപയോഗിക്കേണ്ട ഏഴുമീറ്റർ വീതിയുള്ള സർവീസ് റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടാനുമാകില്ല. ഹൈവേ വില്ലേജ് പദ്ധതി നടപ്പായാൽ വാഹനങ്ങൾ അവിടെ നിർത്തിയിടാം. സർവീസ് റോഡുകളിലെ തിരക്ക് ഒഴിവാക്കാനുമാകും.

ഹൈവേ വില്ലേജിനായി കുറഞ്ഞത് അഞ്ചേക്കർ ഭൂമിവേണം. ടോൾ പിരിവുകേന്ദ്രങ്ങളോടു ചേർന്നുള്ള സ്ഥലമാണ് ദേശീയപാതാ അതോറിറ്റി പരിഗണിക്കുന്നത്. എന്നാൽ, കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതിനു സാധ്യതയുണ്ട്.

ഒന്നേമുക്കാൽ മീറ്ററിനപ്പുറം റോഡ്; താമസക്കാർ ബുദ്ധിമുട്ടും

ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങളുടെ ബാക്കി അറ്റകുറ്റപ്പണി നടത്തി നിലനിർത്തുന്നവർ ബുദ്ധിമുട്ടും. ഇങ്ങനെയുള്ള കെട്ടിടങ്ങളുടെ ഭിത്തിയും റോഡിന്റെ അതിരും ചേർന്നുവരും. 45 മീറ്ററാണ് പുതിയപാതയുടെ വീതി. കെട്ടിടങ്ങളുടെ അരികിൽനിന്ന് ഒന്നേമുക്കാൽ മീറ്റർ (ഒന്നര മീറ്റർ നടപ്പാതയും 25 സെന്റിമീറ്റർ പാർശ്വഭിത്തിയും) മാത്രം മാറിയാണ് സർവീസ് റോഡ് കടന്നുപോകുന്നത്. കെട്ടിടങ്ങളോടു ചേർന്നായിരിക്കും വൈദ്യുതി ലൈനുമുണ്ടാകുക.

ദേശീയപാതയിൽനിന്ന് മൂന്നുമീറ്റർ ദൂരപരിധി പാലിച്ചേ വീടുനിർമിക്കാൻ അനുമതി ലഭിക്കൂ. എന്നാൽ, പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ തടസ്സമില്ല. എങ്കിലും അങ്ങനെയുള്ളവർക്കു താമസം ബുദ്ധിമുട്ടായേക്കും.

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍

ലൈസന്‍സി നിയമനം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡ് കാപ്പിക്കളത്ത് 22620101 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാരായ 21-62 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഇനി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങില്ല, പുതിയ അപ്ഡേഷനുമായി കമ്പനി

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഫിഷിംഗ് ലിങ്കുകള്‍ , വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.

ഒന്നും കഴിക്കാൻ തോന്നുന്നില്ലേ… ദഹനത്തിനാകണമെന്നില്ല പ്രശ്‌നം കേട്ടോ; ചിലപ്പോൾ വൃക്ക പണി മുടക്കിയതാകാം

2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.