പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കണം : എസ്.കെ.എസ്.എസ്.എഫ്.

കൽപ്പറ്റ : പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തോട് കാലങ്ങളായി കേന്ദ്ര-കേരള സർക്കാറുകൾ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും, പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യൻ ഭരണഘടന പ്രത്യേക പരിരക്ഷയും കരുതലും വാഗ്ദാനം ചെയ്യപ്പെടുന്ന വിഭാഗമായ ന്യൂനപക്ഷ സമൂഹത്തിന് സ്വാതന്ത്ര്യാനന്തരം അരുടെ ക്ഷേമത്തിനായി ഏറെ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇന്നും പിന്നാക്കം നിൽക്കുന്ന സമൂഹം തന്നെയാണ് ന്യൂനപക്ഷങ്ങളെന്നും, പല ക്ഷേമപദ്ധതികളും ഫലപ്രദമായി നടപ്പാവാത്തതാണ് ഇതിന് കാരണം മെന്നും എസ്.കെ. എസ്.എസ്.എഫ് കലക്ടറേറ്റ് മാർച്ചിലൂടെ അവകാശപ്പെട്ടു.
അതിനിടെയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പുതിയ ബജറ്റിൽ ന്യൂനപക്ഷങ്ങളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള വിഹിതം വലിയ തോതിൽ വെട്ടിച്ചുരുക്കകയും വിവിധ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും നിർത്തലാക്കുകയും ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള സ്കോളർഷിപ്പുകൾ അപേക്ഷകർക്ക് നൽകുകയും ചെയ്യുന്നില്ല.
ന്യൂനപക്ഷമായതിൻ്റെ പേരിൽ ഏറെ വിവേചനം നേരിടുകയും അർഹതപ്പെട്ട ക്ഷേമപദ്ധതികൾ നിഷേധിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ മുഖ്യധാരയിലേക്ക് എല്ലാ വിഭാഗത്തിനും ഉയർന്ന് വരാൻ അവസരമുണ്ടാവേണ്ടത് ജനാധിപത്യപരമായ അവകാശം കൂടിയാണ്. ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് വ്യക്തമാക്കി. മേൽ വിഷയങ്ങൾ ഉന്നയിച്ച് ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു.

കേന്ദ്ര-കേരള സർക്കാരുകളുടെ ന്യൂനപക്ഷ അവകാശ നിഷേധത്തിനെതിരെയുള്ള എസ്.കെ.എസ്.എസ്. എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എസ്.കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി അംഗം മുഹ്‌യുദ്ദീൻ കുട്ടി യമാനി അദ്ധ്യക്ഷനായി. ഖാസിം ദാരിമി പന്തിപ്പൊയിൽ മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രട്ടറി കെ. എ നാസർ മൗലവി, ജില്ലാ ഭാരവാഹികളായ ജാഫർ മില്ലമുക്ക്, ശംസുദ്ദീൻ വാഫി, മുജീബ് പനമരം, അഫ്സൽ ചുണ്ട, ശിഹാദ് മൗലവി, റാഷിദ് വാഫി, സ്വാദിഖ് മുട്ടിൽ, സലാം തലപ്പുഴ, ഷാഫി ദ്വാരക, അസീസ് ഫൈസി, അയ്യൂബ് മുട്ടിൽ, തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് വാഫി സ്വാഗതവും, മുഹമ്മദ് റഹ്മാനി നന്ദിയും പറഞ്ഞു.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ

കാസർകോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക്

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.