‘ഇതുപോലൊരു വിവാഹക്കഥ വേറെ കേട്ടുകാണില്ല’; അപൂര്‍വസംഭവം ശ്രദ്ധേയമാകുന്നു

ഓരോ ദിവസവും വ്യത്യസ്തമായതും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വാര്‍ത്തകള്‍ നാം കാണുകയും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ രസകരമായ പല സംഭവങ്ങളും ഉള്‍പ്പെടാറുണ്ട്. അതുപോലെ തന്നെ അസാധാരണമായ സംഭവവികാസങ്ങളും വാര്‍ത്തകളില്‍ എളുപ്പത്തില്‍ ഇടം നേടുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്.

സമാനമായ രീതിയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ബീഹാറില്‍ നിന്നുള്ള ഒരു വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത. എന്താണ് ഈ വിവാഹത്തിന് ഇത്ര പ്രത്യേകതയെന്ന് ആരിലും സംശയം തോന്നാം. തീര്‍ത്തും വ്യത്യസ്തമായ വിവാഹം തന്നെയാണിത്. എന്തെന്നാല്‍ ഇതിലെ വരനും വധുവും തമ്മില്‍ നേരത്തെ തന്നെ ഒരു ബന്ധമുണ്ട്. ഇദ്ദേഹത്തിന്‍റെ മുൻഭാര്യ തന്‍റെ കാമുകനൊപ്പം ഒളിച്ചോടിപ്പോയതാണ്. ഇപ്പറഞ്ഞ കാമുകന്‍റെ ഭാര്യയെ ആണ് ഇദ്ദേഹം വിവാഹം കഴിക്കുന്നത്.
അതായത് പ്രണയത്തെ തുടര്‍ന്ന് ഒളിച്ചോടിയവരുടെ പങ്കാളികള്‍ തമ്മിലുള്ള വിവാഹം! ഏറെ വ്യത്യസ്തമായ ഈ തീരുമാനത്തിന് വലിയ വാര്‍ത്താശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ബീഹാറിലെ കാഗരിയയിലാണ് സംഭവം.

2009ലാണ് നീരജിന്‍റെയും റൂബി ദേവിയുടെയും വിവാഹം കഴിയുന്നത്. ഇവര്‍ക്ക് നാല് മക്കളുമുണ്ട്. 2022 ഫെബ്രുവരിയില്‍ പക്ഷേ റൂബി ദേവി മുകേഷ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ശേഷം ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യയെ വിട്ടുകിട്ടാൻ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അതില്‍ തനിക്ക് അനുകൂലമായ നടപടിയൊന്നും ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് മുകേഷിന്‍റെ ഭാര്യയെ തന്നെ വിവാഹം കഴിക്കാൻ നീരജ് തീരുമാനിക്കുകയായിരുന്നു. യാദൃശ്ചികമെന്നോണം ഇവരുടെ പേരും റൂബി എന്ന് തന്നെയാണത്രേ. ഇവര്‍ക്ക് നേരത്തെ രണ്ട് മക്കളുമുണ്ട്.
ഒരു മാസം മുമ്പാണ് നീരജിന്‍റെയും റൂബിയുടെയും വിവാഹം കഴിഞ്ഞത്. എന്നാലിപ്പോഴാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്. സംഭവത്തിന് ട്രോളുകളും പരിഹാസവുമെല്ലാം ലഭിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം പേര്‍ ഇവരുടെ തീരുമാനത്തെ അനുകൂലിക്കുക തന്നെയാണ്. അതോടൊപ്പം തന്നെ ബന്ധങ്ങളിലെ വിള്ളലുകള്‍ കുട്ടികളെ ബാധിക്കാതിരിക്കാനാണ് ഏറെ ശ്രദ്ധിക്കേണ്ടത് എന്ന നിര്‍ദേശവും മിക്കവരും നല്‍കുന്നു.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ

കാസർകോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക്

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.