‘ഉരുകുന്ന ചൂടിൽ ഉള്ളം തണുപ്പിച്ച് ഇന്ത്യൻ റെയിൽവേ’; എസി ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു

ദില്ലി: ചൂട് കുടുതലുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ട്രെയിൻ യാത്രകൾ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. എസി ക്ലാസിന്റെ ടിക്കറ്റ് നിരക്കുകൾ കൂടുതലായതിനാൽ പലരും സ്ലീപ്പർ കംപാർട്‌മെന്റുകൾ തന്നെ ആശ്രയിക്കും. എന്നാൽ എസി-ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് കൊണ്ട് ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത നൽകുകയാണ് ഇന്ത്യൻ റെയിൽവെ. പുതുക്കിയ നിരക്കുകൾ മാർച്ച് 22 മുതൽ പ്രാല്യത്തിൽ വന്നുകഴിഞ്ഞു. മാത്രമല്ല, എ സി ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത്‌പോയവർക്ക് പുതുക്കിയ നിരക്ക് അനുസരിച്ച് റീഫണ്ട് ലഭിക്കുകയും ചെയ്യും.

യാത്രികർക്ക് കുറഞ്ഞ നിരക്കിൽ മികച്ച യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ റെയിൽവെ എസി -ത്രീ ടയർ ഇക്കണോമി കോച്ചുകൾ തുടങ്ങിയത്. സാധാരണ എസി-ത്രീ ടയറിനെ അപേക്ഷിച്ച് ആറ് മുതൽ ഏഴ് ശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ ടിക്കറ്റ് നിരക്ക്. എന്നാൽ 2022 ൽ എസി ത്രീ ടയർ നിരക്കുകൾ ഇക്കണോമി ക്ലാസിന് സമാനമായി പരിഷ്‌കരിച്ചിരുന്നതിലാണ് നിലവിൽ നിരക്ക് കുറച്ച് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഒരു എസി 3 ടയർ കോച്ചിന് 72 ബെർത്തുകളുണ്ടെങ്കിൽ, എസി 3 ടയർ ഇക്കോണമിക്ക് ക്ലാസിൽ 80 ബെർത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആരംഭിച്ച ആദ്യ വർഷം തന്നെ എസി-3 ടയർ ഇക്കോണമി ക്ലാസിൽ നിന്ന് 231 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ വരുമാനയിനത്തിൽ നേടിയത്.കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ മാത്രം 15 ലക്ഷം യാത്രക്കാർ എ സി ത്രീ ടയർ ഇക്കണോമി കോച്ചുകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ മാത്രം 177 കോടി രൂപ വരുമാനമായി റെയിൽവെയ്ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് ലാഭം നേടാനായുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽേവെ രണ്ട് വർഷം മുൻപ് എക്‌സ്പ്രസ് ട്രെയിനുകളിലുളള തേർഡ് എ.സി കോച്ച്, ത്രീ ടയർ എക്കണോമി ക്ലാസായി ഉയർത്തിയത്. സൗകര്യങ്ങൾ വർധിപ്പിച്ചതിനൊപ്പം ബെർത്തുകളുടെ എണ്ണം 83 ആയി ഉയർത്തിയിരുന്നു. ത്രീ-ടയർ എ.സി കോച്ചുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന വർഷങ്ങളായി ആവശ്യമുയർന്ന സാഹചര്യത്തിലാണ് തേഡ് എ.സിയിലെ സൗകര്യങ്ങൾ എക്കണോമി ക്ലാസായി ഉയർത്തിയത്്. രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങൾക്ക് പുറമെ ഭിന്നശേഷി സൗഹൃദകരമാണ് ത്രീ ടയർ എസി കോച്ചുകൾ.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം : കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി,

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് ഇന്ന് വെങ്ങപ്പള്ളിയിൽ

ജില്ലാഭരണം സംഘടിപ്പിക്കുന്ന ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്ത് ഇന്ന് (ഓഗസ്റ്റ് 26) വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടക്കും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും ഉദ്യോഗസ്ഥരും പഞ്ചായത്തിലെ

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.