ട്രെയിനില്‍നിന്ന് വീണെന്ന് അര്‍ധരാത്രി കോള്‍; തിരച്ചിലില്‍ യുവതിയുടെ ഞരക്കം, ഒടുവില്‍ അദ്ഭുത രക്ഷ

കളമശ്ശേരി: ജന്മദിനമായ ഏപ്രിൽ ഏഴ് ദുഃഖവെള്ളിയാണെങ്കിലും സോണിയയ്ക്ക് അത് പുനരുത്ഥാനത്തിന്റെ ദിനമായി. അർധരാത്രി സൗത്ത് കളമശ്ശേരിയിൽ തീവണ്ടിയിൽനിന്നു വീണ യുവതിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചതാകട്ടെ കളമശ്ശേരി പോലീസും. വെള്ളിയാഴ്ച പുലർച്ചെ 2.20-ന് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോൺവിളിയാണ് സോണിയയുടെ പുതുജീവിതത്തിലേക്ക് വഴി തെളിച്ചത്.

നെട്ടൂർ ഐ.എൻ.ടി.യു.സി. കവലക്ക് സമീപം വൈലോപ്പിള്ളി വീട്ടിൽ മുരളിയുടെ മകൾ സോണിയ (32) യാണ് തീവണ്ടിയിൽനിന്നും വീണത്. പുണെയിൽ ജോലി ചെയ്യുന്ന സോണിയ വീട്ടിലേക്ക് വരികയായിരുന്നു.

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ നിന്ന് ഒരാൾ സൗത്ത് കളമശ്ശരി ഭാഗത്ത് വീണിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു പോലീസ് സ്റ്റേഷനിൽ വിളി എത്തിയത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. കെ.എ. നജീബാണ് ഫോൺ എടുത്തത്. സഹപ്രവർത്തകരായ പോലീസ് ഓഫീസർമാർ ആർ. ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ. നസീബ് എന്നിവർ പട്രോളിങ്ങിനിടെ കാർബോറാണ്ടം കമ്പനിക്കു സമീപം നോമ്പ് നോൽക്കുന്നതിന് അത്താഴം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

വിവരം അറിഞ്ഞതോടെ പാതിരാത്രി തന്നെ എസ്.ഐ.യുടെ നേതൃത്വത്തിൽ സൗത്ത് കളമശ്ശേരി ഭാഗത്തുനിന്ന് വട്ടേക്കുന്നം വരെ നാലു കിലോമീറ്ററോളം ദൂരം ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ടുപേരായി തിരിഞ്ഞ് സൂക്ഷ്മമായി തിരച്ചിൽ നടത്തി. കൃത്യമായ സ്ഥലം അറിയാത്തതിനാൽ ആദ്യ റൗണ്ടിൽ ആളെ കണ്ടെത്തിയില്ല. പിന്നീട് മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടുകളിലേക്കു കൂടി തിരച്ചിൽ വ്യാപിപ്പിച്ചു. കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് നജാത്ത് നഗറിന്റെ പിന്നിലെ കുറ്റിക്കാട്ടിൽ നിന്ന് ഒരു ഞരക്കം കേട്ടു. അവിടെ വിശദമായി തിരഞ്ഞപ്പോളാണ് പരിക്കേറ്റ് കിടക്കുന്ന സോണിയയെ കണ്ടത്. കൈയിൽ പിടിച്ച് പൊക്കാൻ ശ്രമിച്ചപ്പോൾ യുവതി വേദനകൊണ്ട് പുളഞ്ഞു. അവർക്ക് എഴുന്നേൽക്കാനായില്ല.

റെയിൽവേ ട്രാക്കിൽ നിന്ന് കുത്തനെയുള്ള താഴ്ചയിലാണ് യുവതി കിടന്നത്. ഉടൻ പോലീസ്, ആംബുലൻസിന്റെയും അഗ്നിരക്ഷാ സേനയുടെയും സഹായം തേടി. ആദ്യമെത്തിയ ആംബുലൻസിലെ സ്ട്രെച്ചറിൽ കിടത്തി പോലീസുകാർ 500 മീറ്ററോളം ചുമന്നാണ് ആംബുലൻസിലേക്ക് എത്തിച്ചത്. ഉടൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തി പ്രഥമ ശുശ്രൂഷകൾ ചെയ്തതോടെയാണ് യുവതി അപകടനില തരണം ചെയ്ത് സംസാരിക്കാറായത്. കൈയിലുണ്ടായിരുന്ന ബാഗ് വീണു പോയെന്നറിയിച്ചതോടെ പോലീസ് വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ബാഗ് കണ്ടെടുത്തു. അതിലെ മൊബൈൽ ഫോണിൽ നിന്നാണ് യുവതിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചത്. തീവണ്ടിയിലുണ്ടായിരുന്ന ബാഗ് കായംകുളം റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സോണിയയുടെ തോളെല്ലിന് പൊട്ടലുണ്ട്. നട്ടെല്ലിനും പരിക്കുണ്ട്. ഏതാനും മണിക്കൂർ നേരം അങ്ങനെ കിടന്നുപോയാൽ ബോധമറ്റ് വലിയ ദുരന്തങ്ങളിലേക്കു പോയേക്കാമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോണിയയ്ക്ക് ഫിറ്റ്സ് വന്ന് വീണതാകാമെന്ന് അമ്മ കാർമിലി പറഞ്ഞു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

മെഗാ രക്‌തദാന ക്യാമ്പ് നടത്തി

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയ രക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ്

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.