സംസ്ഥാനത്തെ പല പമ്പുകളിലും പതിവില്ലാതെ ചില മിനിലോറികളെത്തും, ഫുൾ ടാങ്ക് ഡീസൽ അടിച്ച് മടങ്ങുന്ന അവർക്കൊരു ഉദ്ദേശ്യമുണ്ട്.

തിരുവനന്തപുരം: വഴിയിൽ വണ്ടിയിലെ ഇന്ധനം തീർന്നാൽ ബോട്ടിലുമായി പമ്പിലെത്തി പെട്രോൾ ചോദിച്ചാൽ കിട്ടില്ല. പൊരി വെയിലത്ത് വണ്ടിയുന്തി പമ്പിലെത്തണം. എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്ടി ഓർഗനൈസേഷൻ) വിലക്ക് കാരണമാണ് പെട്രോളും ഡീസലും ബോട്ടിലിൽ കൊടുക്കുന്നത് പമ്പുടമകൾ അവസാനിപ്പിച്ചത്. ഈ വിലക്കോടെ കൃഷിയുമായി ബന്ധപ്പെട്ടും കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കും പെട്രോളും ഡീസലും കിട്ടിത്ത അവസ്ഥയായി.

വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിലും കോൺക്രീറ്റ് മിക്സ് ചെയ്യുന്ന മൊബൈൽ യൂണിറ്റുകളിലും ജനറേറ്ററിലും പെട്രോളോ ഡീസലോ ആവശ്യമാണ്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സ്റ്റൗ കത്തിക്കുന്നതും ഡീസൽ ഉപയോഗിച്ചാണ്. റേഷൻ മണ്ണെണ്ണ കിട്ടാതായതോടെ വീടുകളിൽ മാലിന്യം കത്തിക്കുന്നതിനുവരെ ഡീസൽ വാങ്ങുന്നവരുണ്ട്.

സദുദ്ദേശ്യത്തോടെയുളള വിലക്കാണെങ്കിലും പ്രയോഗികമല്ലെന്നുള്ളതാണ് വസ്തുത. ഇന്ധനത്തിന്റെ ആവശ്യം ആധാർ നമ്പർ ഉൾപ്പെടെ എഴുതി വാങ്ങി ബോട്ടിലിൽ നൽകുന്ന മാർഗം സ്വീകരിച്ചാൽ പരിഹാരമാവുമെന്നും വാദമുണ്ട്.

വണ്ടിയിലെ ടാങ്കിൽ നിന്ന് ഊറ്റിയാൽ കുഴപ്പമുണ്ടോ?

ഇന്ധനം കിട്ടാതെ കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റുകൾ നിശ്ചലമായപ്പോൾ, തൊഴിലാളികൾ കുറുക്കുവഴി കണ്ടെത്തി. മിനിലോറിയുമായി പമ്പിലെത്തി ഫുൾ ടാങ്ക് ഡീസലടിച്ചു. തിരിച്ച് പണി സ്ഥലത്തെത്തി ലോറിയിലെ ടാങ്കിൽ നിന്നു ഡീസൽ എടുത്ത് മിക്സിംഗ് യൂണിറ്റിൽ നിറച്ചു.

ഗ്യാസിനും വിലക്ക്

പാചകവാതക സിലിണ്ടർ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. എൽ.പി. ജി സിലിണ്ടറുകൾ സ്വന്തം വാഹനത്തിൽ കൊണ്ടുപോയാൽ പോലും നടപടിയുണ്ടാകാം.

”ബോട്ടിലുമായി എത്തി പലരും പെട്രോളിനു വേണ്ടി യാചിക്കുകയാണ്. പക്ഷെ, നൽകാൻ നിർവാഹമില്ല. സർക്കാർ ഇടപെട്ട് പരിഹാരമുണ്ടാക്കണം”

-ഡോ. അരുൺകുമാർ,

പെട്രോൾ പമ്പ് ഉടമ,

തിരുവനന്തപുരം

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.