വർദ്ധിപ്പിച്ച ഫീസുകൾ പിൻവലിക്കണം: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ

കൽപ്പറ്റ:കേരളത്തിലെ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിഷൻ ആവശ്യപ്പെട്ടു. നിർമ്മാണങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്ന ഫീസിൽ 1200 മുതൽ 1800 ശതമാനം വരെ ആണ് വർദ്ധനവ് വന്നിരിക്കുന്നതെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിർമ്മാണ വസ്തുക്കളായ മെറ്റൽ,മണൽ മുതലായവയ്ക്ക് നിലവിലുള്ള വിലയിൽ നിന്ന് അടിക്ക് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. നാലു ദിവസങ്ങൾക്കു മുമ്പ് 150 അടി പീ സാന്റിന് 8200 വിലയുള്ളത് ഇന്ന് 10300 ആണ്. വില വർദ്ധനവ് മൂലം നിർമ്മാണ മേഖല വൻ പ്രതിസന്ധിയിലാണ് .അടിക്കടിയുള്ള പെട്രോൾ, ഡീസൽ വില വർധനവും,യഥാർത്ഥത്തിൽ പഠനം നടത്താതെയുള്ള പെർമിറ്റ് ഫീസ് വർദ്ധനവും ഫ്രണ്ട് ഓഫീസ് മുതൽ പെർമിറ്റ് കയ്യിൽ കിട്ടുന്നതുവരെയുള്ള വൻ പണപ്പിരിവും കാരണം പുതിയതായി നിർമ്മാണങ്ങൾ തുടങ്ങുവാൻ ഉപഭോക്താവ് മടിക്കുന്ന സാഹചര്യമാണുള്ളത്.

കോഴിക്കോട്, കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന മെറ്റീരിയൽസിനെക്കാളും വിലവർധനവ് വയനാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന കല്ലിനും മെറ്റലിനുമാണ്. 15 വർഷങ്ങൾക്കു മുമ്പ് സുലഭമായി കല്ലുകൾ പൊട്ടിച്ച് കരിങ്കൽ ക്വാറികൾ പ്രവർത്തിച്ചിരുന്ന കാലത്ത് കൈകൊണ്ട് (ചുറ്റികകയ്ക്ക് അടിച്ച് മെറ്റൽ സംഭരിച്ചിരുന്ന കാലത്ത് മുട്ടിൽ പ്രദേശത്തുള്ള മാണ്ടാട് ക്വാറിയിൽ നിന്ന് പൊട്ടിക്കുന്ന കല്ലിന് ഉറപ്പു കൂടുതലുള്ളതുകൊണ്ട് കരിങ്കൽ പൊട്ടിക്കുന്നത് തൊഴിലാളികൾ കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപെട്ട്പലേബർ ഓഫീസറുടെ മുന്നിൽ കൂടിയ യോഗത്തിൽ മുട്ടിൽ മാണ്ടാട് പ്രദേശങ്ങളിൽ നിന്ന് സംഭരിക്കുന്ന കല്ലുൽപന്നങ്ങൾക്ക് സാധാരണ വിലയിൽ നിന്ന് ഒരു അടിക്ക് 75 പൈസ എന്ന ക്രമത്തിൽ കൂലി വർദ്ധിപ്പിച്ചു കൊടുത്തിരുന്നു. ഇതിന്റെ മറവ് പിടിച്ച് വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ പൊട്ടിക്കുന്ന കല്ലുകൾക്ക് കോഴിക്കോട് നിന്ന് ലോറിയിൽ കൊണ്ടുവന്ന് പൊട്ടിക്കുന്ന കല്ലിനേക്കാളും വിലവർധനവും കരിഞ്ചന്തയും കൂടെ ആകുമ്പോൾ വയനാട് ജില്ലയിൽ നിർമ്മാണം മറ്റു ജില്ലകളെ അപേക്ഷിച്ച് അതി സങ്കീർണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് .അതുപോലെതന്നെ ഗുണനിലവാരം ടെസ്റ്റ് ചെയ്യാനോ വാഹനങ്ങളിൽ കൊണ്ടുവരുന്നതിന്റെ അളവ് നിശ്ചയിക്കുവാനും ഇന്നുവരെ ഒരു മാനദണ്ഡവും ഇല്ലാത്തതുകൊണ്ട് ഈ മേഖല ചൂഷണം ചെയ്യപ്പെടുക യാണ് .ഇതിനെതിരെ പ്രവർത്തിക്കേണ്ട അധികാരികൾ നിശബ്ദത പാലിക്കുന്നത് കൊണ്ട് മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിൽ നിർമ്മാണം നടത്തുന്നതിന് 150 രൂപ തറയളവിൽ ചിലവ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ്. ഈ വിധത്തിലുള്ള ചൂഷണവും നടന്നുകൊണ്ടിരിക്കുകയാണ് . കഴിഞ്ഞമാസം വരെ പ്ലാൻ പാസാകാൻ വേണ്ടി ഫ്രണ്ട് ഓഫീസിൽ ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ ഫ്രണ്ട് ഓഫീസ് ഫീസ് 90 രൂപയായിരുന്നത് ഇന്ന് 1100 രൂപയിലേക്ക് മാറിയിരിക്കുകയാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഇപ്പോൾ നിലവിലുള്ള സംഭവമാണ് ഇത്. പെർമിറ്റ് ഫീസ് അല്ല എന്ന് ഓർക്കണം. അപ്പോൾ 1500 സ്ക്വയർ ഫീറ്റിന് മുകളിൽ നിർമ്മാണം ചെയ്യാൻ വിചാരി ക്കുന്ന, ഒരു നിർമ്മാണ പ്രവർത്തി ചെയ്യാൻ ആഗ്രഹിക്കുന്ന ആൾക്ക് വലിയ സംഖ്യ കൊടുത്ത് പെർമിറ്റ് വാങ്ങേണ്ട സാഹചര്യം ആണ് മുന്നിൽ വന്നിരിക്കുന്നത്.നിർമ്മാണ മേഖലയെ പഠിച്ച് അതിനുവേണ്ട പ്രതിവിധി ഉണ്ടാക്കിയില്ലെങ്കിൽ ഈ മേഖലയും തകർന്ന് കേരളത്തിൽ മുഴുവൻ പട്ടിണി എന്ന ഒരു വലിയ സത്യം നാം നേരിടേണ്ടി വരും, സമയത്തിടപെടാത്തത് കൊണ്ട് കാർഷിക മേഖല തകർന്നതു പോലെ ഈ മേഖലയെ സംരക്ഷിച്ചില്ലെങ്കിൽ തൊഴിലില്ലായ്മ അതി രൂക്ഷമാകാൻ സാധ്യതയുണ്ട് ഇതിന്റെ ഭാഗമായി ജനഹൃദയങ്ങളിൽ ഇത് എത്തിക്കുവാൻ വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വാഹന പ്രചരണ ജാഥ നടത്തും.
മെയ് പത്തിന് വയനാട് കളക്ടറേറ്റ് ഉൾപ്പടെ കേരളത്തിലെ മുഴുവൻ കളക്ടറേറ്റുകളിലും ഉപരോധ സമരം നടത്തും.

“ജോലി തരൂ അല്ലെങ്കിൽ ജീവിക്കാൻ അവസരം തരൂ” എന്ന മുദ്രാവാക്യം
ഉയർത്തി സി.ഡബ്ല്യു.എസ്.എ. വയനാട് ജില്ലാ കമ്മിറ്റി പ്രക്ഷോഭം നടത്തും. ഈ മേഖലയിലുള്ള എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് വലിയ സമരമുറയും ആസൂത്രണം ചെയ്യുമെന്ന് ഇവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് രാജേഷ് കെ വി , സെക്രട്ടറി പി സി സോജൻ , സംസ്ഥാന കമ്മിറ്റി അംഗം കെ വി ഹൈദ്രു, ജില്ലാ ഖജാൻജി സുകുമാരൻ മീനങ്ങാടി എന്നിവർ പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *