കോലി 100 സെഞ്ചുറിയടിച്ചേക്കാം; പക്ഷേ സച്ചിന്‍റെ രണ്ട് റെക്കോര്‍ഡുകള്‍ ആര്‍ക്കും തകര്‍ക്കാനാവില്ല.

മുംബൈ: ബാറ്റിംഗിൽ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മുന്നിൽ തകരാത്ത റെക്കോര്‍ഡുകൾ ചുരുക്കം മാത്രമാണ്. എന്നാൽ സച്ചിൻ തീര്‍ത്ത രണ്ട് റെക്കോര്‍ഡുകൾ ആര്‍ക്കും മറികടക്കാനാവില്ലാ എന്നതാണ് യാഥാര്‍ഥ്യം. ഈ രണ്ട് റെക്കോര്‍ഡുകളും ക്രിക്കറ്റുള്ള കാലത്തോളം ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ പേരില്‍ മായാതെ നിലനില്‍ക്കും.

2010 ഫെബ്രുവരി 24, ഗ്വാളിയാര്‍ സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം പുരോഗമിക്കുന്നു. ആദ്യ ഇന്നിംഗ്‌സിലെ നാൽപത്തിയൊമ്പതാം ഓവറിലെ നാലാം പന്ത് ചാൾ ലാങ്‌കെവല്‍റ്റ് വൈഡ് ലൈനിനോട് ചേര്‍ത്തെറിഞ്ഞപ്പോള്‍ സച്ചിൻ പതിയെ ബോള്‍ പോയിന്‍റ് റീജിയണിലേക്ക് തട്ടിയിട്ടു. റണ്‍ പൂര്‍ത്തിയാക്കി ഹെൽമറ്റും ബാറ്റും മഹാതാരം ആകാശത്തേക്ക് ഉയര്‍ത്തി. ആ‍ര്‍ത്തിരമ്പുന്ന കാണികളുടെ ശബ്‌‌ദത്തെ ഭേദിച്ച് കമന്‍റ‌റി ബോക്‌സിലിരുന്ന് രവി ശസ്ത്രി ഇരമ്പി. ഏകദിന ക്രിക്കറ്റിൽ ആദ്യമായി വ്യക്തിഗ സ്കോര്‍ ഇരുനൂറ് തികയ്ക്കാനുള്ള നിയോഗം അങ്ങനെ ക്രിക്കറ്റിന്‍റെ തമ്പുരാന്‍റെ ബാറ്റുകളിലായി. 147 പന്തിൽ 25 ഫോറും മൂന്ന് സിക്‌സറും ഉൾപ്പെടെയായിരുന്നു സച്ചിന്‍റെ ഈ ഐതിഹാസിക ഇന്നിംഗ്‌സ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം നിരവധി പേര്‍ ഡബിൾ സെഞ്ചുറി തികച്ചിട്ടുണ്ടെങ്കിലും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഈ ഇന്നിംഗ്‌സിന്‍റെ മാറ്റൊന്ന് വേറെ തന്നെ. ഒരു സെഞ്ചുറിയെങ്കിലും കുറിക്കാൻ ഏതൊരു ബാറ്ററും കൊതിക്കുമ്പോൾ സെഞ്ചുറികളിൽ സെഞ്ചുറി തീര്‍ത്തു സച്ചിൻ ടെന്‍ഡുല്‍ക്കര്‍. 2012 മാര്‍ച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്‍റെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിന്‍റെ സെഞ്ചുറികളിലെ സെഞ്ചുറി നേട്ടം. നൂറ് സെഞ്ചുറികളുടെ റെക്കോര്‍ഡ് വിരാട് അടക്കമുള്ളവര്‍ ഒരുപക്ഷേ മറികടന്നേക്കും. എന്നാൽ ആദ്യ 100 സെഞ്ചുറികളെന്ന റെക്കോര്‍ഡ് സച്ചിന് മാത്രം സ്വന്തമായി എക്കാലവും നിലനില്‍ക്കും.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.

വിനോദസഞ്ചാര വകുപ്പ് മലയോര യാത്രയ്ക്ക് അനുയോജ്യമായ എസി സൗകര്യമുള്ള സെവന്‍ സീറ്റര്‍ വാഹനവാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് റസീപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്,

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.