പുൽപ്പള്ളി പെരിക്കല്ലൂരിൽ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെ 480 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി കയ്യേലിക്കൽ വീട്ടിൽ ജബ്ബാർ കെ.കെ ( 44) ആണ് പിടിയിലായത് . ബത്തേരി റെയിഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് റെയിഞ്ച് സംഘവും കേരള എക്സൈസ് മൊബൈൽ ഇന്റർ വെൻഷൻ യൂണിറ്റിലെ (KEMU ) അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പെരിക്കല്ലൂർ ഭാഗത്ത് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. ജില്ലയിൽ കർണ്ണാക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ മദ്യ-മയക്ക് മരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി പുതുതായി അനുവദിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( KEMU ) വാഹനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ പട്രോളിംഗ് പാർട്ടി അതിർത്തിയിൽ പരിശോധന കൂടുതൽ ശക്തമാക്കിയ സാഹചര്യത്തിലാണ് കേസ് പിടികൂടിയിട്ടുള്ളത്. പരിശോധനയിൽ സു. ബത്തേരി റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ സികെ ഷാജി, സിഇഒമാരായ ദിനീഷ്, ശിവൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായ് എന്നിവരും മൊബെൽ ഇന്റർവെൻഷൻ ( KEMU ) യൂണിറ്റിലെ സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു കെ.കെ, ചന്ദ്രൻ പികെ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയേയും , കഞ്ചാവും തുടർ നടപടിക്കായി സു. ബത്തേരി റെയിഞ്ചിൽ ഹാജരാക്കി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.