സിനിമ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന്റെ നിറവില്‍’ചതി’

കല്‍പ്പറ്റ: വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചതി ഗോത്രജനതയുടെ സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്നതിലും, കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമായ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായായി ‘ചതി’ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ കരിന്തണ്ടനെന്ന ചരിത്രപുരുഷന്റെ റോളിലേക്ക് തന്നെ തിരഞ്ഞെടുത്തതിലും, അഭിനയിക്കാന്‍ സാധിച്ചും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് അഭിനേതാവ് അബുസലീമും പറഞ്ഞു. വയനാടിന്റെ പ്രകൃതി മനോഹാരിതയില്‍ ആക്ഷനും, സെന്റിമെന്റ്‌സിനും, പ്രണയത്തിനും പ്രാധാന്യം നല്‍കി മെയ് 12ന് പുറത്തിറങ്ങിയ ‘ചതി’ക്ക് പ്രേക്ഷകരുടെയും, നിരൂപകരുടെയും മികച്ച അഭിപ്രായമാണ് തീയേറ്ററില്‍ നിന്നും ലഭിക്കുന്നതെന്ന് സിനിമയുടെ ഭാഗമായ ധനേഷ് ദാമോദര്‍, എടക്കല്‍ മോഹനന്‍, സുബൈര്‍ വയനാട് എന്നിവരും പറഞ്ഞു. പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ പുരസ്‌കാരം കൂടി ലഭിച്ചതിന്റെയും, ഒപ്പം വിദേശരാജ്യങ്ങളില്‍ അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം ലഭിച്ചതിലും ഇരട്ടി സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകരെന്നും അവര്‍ പറഞ്ഞു. ഡബ്ല്യു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ്ആണ് ‘ചതി’ നിര്‍മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കിയുടെയും, അബുസലിമിന്റെയും വ്യത്യസ്തമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇവരെ കൂടാതെ സംവിധായകന്‍ ലാല്‍ജോസ്, അഖില്‍ പ്രഭാകര്‍, ശ്രീകുമാര്‍ (മറിമായം), ശിവദാസ് മട്ടന്നൂര്‍, ഉണ്ണി രാജ്, ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം വയനാട്ടില്‍ നിന്നടക്കമുള്ള ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചതിക്ക് ശേഷം തെന്നിന്ത്യയിലെ പ്രഗത്ഭതാരങ്ങളും, അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.