പുഴുക്കളെ തിന്നും സ്വന്തം മൂത്രം കുടിച്ചും ആമസോൺ കാട്ടില്‍ 31 ദിവസം അതിജീവിച്ച യുവാവ്!

വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടിലകപ്പെട്ട നാല് കുട്ടികള്‍ 40 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെയെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമായൊരു സംഭവം. എങ്ങനെയാണ് 13ഉം 11ഉം 9ഉം 4ഉം വയസുള്ള കുഞ്ഞുങ്ങള്‍ ഇത്രയും നിബിഡമായ വനത്തിനുള്ളില്‍ ഇത്രയധികം ദിവസങ്ങള്‍ ജീവിച്ചതെന്ന അതിശയം തന്നെയാണ് ഏവരിലും ഉള്ളത്.

പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടിയാണ് ഇളയ സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ച് കാട്ടിനുള്ളില്‍ ഇത്രയധികം ദിവസം അതിജീവിച്ചത്. വിമാനാപകടത്തില്‍ ഇവരുടെ അമ്മയും പൈലറ്റും മരിച്ചിരുന്നു. ശേഷം വിമാനത്തില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന കപ്പ പൊടിയും, കാട്ടില്‍ നിന്ന് ലഭിച്ച കായ്കനികളും വെള്ളവും ഭക്ഷിച്ചാണ് കുട്ടികള്‍ ജീവിച്ചത്. എങ്കിലും നാല്‍പത് ദിവസങ്ങള്‍ക്കിപ്പുറം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ഏറെ ക്ഷീണിതരായിരുന്നു കുട്ടികള്‍.

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് ദിവസത്തിനകം തന്നെ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. അത്ഭുതകരമായി ആമസോണ്‍ മഴക്കാടിന്‍റെ വന്യതയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ കുട്ടികള്‍- ഇതിന് മുമ്പും ആമസോണ്‍ കാടുകളില്‍ പെട്ടുപോയ മനുഷ്യരെ കുറിച്ചാണ് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്.

ഏറ്റവും ഒടുവിലായി ആമസോണ്‍ വനത്തിനുള്ളില്‍ കുടുങ്ങി, തിരിച്ച് ജീവിതത്തിലേക്ക് വന്നത് മുപ്പതുകാരനായ ജൊനാഥൻ അക്കോസ്റ്റ എന്ന ബൊളീവിയക്കാരനാണ്. ഒരു വേട്ടസംഘത്തിനൊപ്പം കാട്ടിലേക്ക് തിരിച്ച ജൊനാഥന് പിന്നീട് വഴി തെറ്റി ഇദ്ദേഹം കാട്ടിനകത്ത് പെട്ടുപോവുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ജൊനാഥനാണ് ആമസോണ്‍ കാട്ടിനകത്ത് പെട്ടുപോയി അതിജീവിച്ച ഏകാന്തനായ മനുഷ്യൻ. മറ്റുള്ളവരെല്ലാം തന്നെ സംഘമായാണ് കാട്ടിനകത്ത് പെട്ടുപോയി അതിജീവിച്ചത്.

കാട്ടിനകത്ത് തനിച്ചാവുകയും ഇനി പുറത്തുകടക്കാൻ മാര്‍ഗങ്ങളില്ലെന്ന് മനസിലാവുകയും ചെയ്തതോടെ മാനസികമായി ജൊനാഥൻ തകര്‍ന്നു. നാലാം ദിവസം ഒരു കാലിന്‍റെ പാദം തിരിഞ്ഞുപോയി. ഇതോടെ ജീവനെ ചൊല്ലിയുള്ള ആധി കൂടി വന്നു. കയ്യില്‍ കിട്ടിയ പുഴുക്കളെയും ചെറിയ ജന്തുക്കളെയുമെല്ലാം ഭക്ഷിച്ചു. മഴ പെയ്യാൻ വേണ്ടി പ്രാര്‍ത്ഥിച്ച് ഇരിക്കുമായിരുന്നത്രേ ഇദ്ദേഹം. മഴ പെയ്യുമ്പോള്‍ തന്‍റെ ബൂട്ടിനകത്ത് വെള്ളം ശേഖരിച്ച് വയ്ക്കും. അത് കുടിക്കും. വെള്ളമില്ലാത്തപ്പോള്‍ സ്വന്തം മൂത്രം വരെ കുടിച്ചു.

പലപ്പോഴും വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതകളുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന തോക്കിലെ ഉണ്ടയെല്ലാം മൃഗങ്ങളെ ഭയപ്പെടുത്താനുപയോഗിച്ച് തീര്‍ന്നുപോയിരുന്നു. ഇതിനിടെ കൂറ്റനൊരു കടുവയില്‍ നിന്നും ജൊനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

ദിവസങ്ങള്‍ ഏറുംതോറും ആരും തന്നെ അന്വേഷിച്ച് വരില്ലെന്ന് തന്നെ ഇദ്ദേഹം ഉറച്ച് വിശ്വസിച്ചു. എങ്കിലും വീട്ടുകാരുടെ പ്രതീക്ഷയായിരുന്നു ജൊനാഥൻ ജീവനോടെ ഉണ്ട് എന്നത്. അങ്ങനെ മുപ്പത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ അയാളെ കണ്ടെത്തി. ക്ഷീണിച്ച് കുഴഞ്ഞുകിടക്കുന്ന നിലയിലും ജൊനാഥൻ അലറിക്കരഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താനായത്.

ശാരീരികപ്രശ്നങ്ങള്‍ക്ക് പുറമെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു ജൊനാഥൻ. എങ്കിലും നിങ്ങള്‍ എന്നെ അന്വേഷിച്ച് വന്നുവല്ലോ എന്ന് കണ്ണീരോടെ ജൊനാഥൻ രക്ഷാപ്രവര്‍ത്തകരോട് ചോദിച്ചു. പതിനേഴ് കിലോയോളം ഭാരം കുറഞ്ഞ്, കണ്ടാല്‍ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയില്‍ നിന്ന് ജൊനാഥൻ ഇന്ന് പതിയെ സാധാരണനിലയിലേക്കുള്ള മടക്കത്തിലാണ്. അതിജീവനത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതീകമെന്ന പോലെയാണ് ലോകം ഈ യുവാവിന്‍റെ തിരിച്ചുവരവിനെ കണ്ടത്. ഇപ്പോള്‍ വീണ്ടും ഇദ്ദേഹത്തിന്‍റെ അതുല്യമായ ജീവിതാനുഭവം ചര്‍ച്ചകളില്‍ നിറയുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.