കൽപ്പറ്റ: ഭരണകൂട ഭീകരതയുടെ ഇരയായി തീർന്ന ഫാദർ സ്റ്റാൻഡ് സ്വാമിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് ക്രിസ്ത്യൻ കൾച്ചറൽ ഫോറം കൽപ്പറ്റ കലക്ടറേറ്റിനു മുൻപിൽ റിലേ ധർണ നടത്തി. നിയമത്തെ ദുർവ്യാഖ്യാനം ചെയ്തു 83 വയസ്സുള്ള വയോവൃദ്ധനായ പുരോഹിതൻ സ്റ്റാൻ സാമിയേ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരിക്കുന്ന അത് ഒരിക്കലും നീതീകരിക്കാനാവാത്ത നടപടിയാണ്. 10000 പേജുള്ള കുറ്റപത്രം ഒരു വയോവൃദ്ധൻനെതിരെ കൊണ്ടുവന്ന് ശിഷ്ട ജീവിതകാലം മുഴുവൻ വിചാരണ തടവുകാരനായി ജയിലിൽ കഴിയാനുള്ള സാഹചര്യമാണ് ഒരുങ്ങി വരുന്നത്. അത് ജനാധിപത്യത്തെ സ്നേഹിക്കുന്ന ഒരാൾക്കും അംഗീകരിക്കാൻ ആവുന്ന നടപടിയല്ല. ഭരണാധികാരികൾ സ്വേച്ഛാധിപതികളുടെ റോളിലേക്ക് മാറുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടപ്പെടുത്തും. അത്തരമൊരു സമൂഹത്തിൽ സാമൂഹ്യ പരിഷ്കർത്താക്കൾ ആക്രമിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തതുകൊണ്ട് സാമൂഹിക പരിഷ്കരണം ദുർബലവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി എന്നിവ തടഞ്ഞു നിർത്താനാവില്ല. എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരായി മുന്നിട്ടിറങ്ങണമെന്നും ധർണയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ കോവിഡ് നിയന്ത്രണ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അഞ്ച് പേർ വീതം വിവിധ ഘട്ടങ്ങളിലായി ഇരുന്നുകൊണ്ടാണ് ധർണാ സമരം നടത്തിയത്. ധർണ വിശ്വാസ സംരക്ഷണ വേദി ചെയർമാൻ എം.സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജില്ലാ ചെയർമാൻ സാലു അബ്രാഹം മേച്ചേരിൽ അധ്യക്ഷത വഹിച്ചു. ഷിബു മാവേലി കുന്നേൽ, ജോണി പറ്റാനി, കെ.കെ ജേക്കബ്, അഡ്വക്കറ്റ് കെ.എ ജോസ്, അഡ്വക്കേറ്റ് ജോഷി സിറിയക്,വിജി ജോർജ്,കാതറിൻ ജോയ്, കെ.വൈ ജോർജ്, ഫാ.ടോണി, ഫാ.സോമി വടയാപറമ്പിൽ,സി. ക്രിസ്റ്റീന എസ്വിഡി, അഡ്വക്കേറ്റ് റെജിമോൾ, ജോസ് പുറത്തൂർ,കെ.വി ജോൺ,ഷാജൻ മണിമല തുടങ്ങിയവർ സംസാരിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര് കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക