വിഴിഞ്ഞം മുക്കോലയ്ക്കൽ കിണറിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ രക്ഷിക്കാനായില്ല. അന്‍പത് മണിക്കൂര്‍ നിണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മണ്ണിനടയില്‍ പുലർച്ചെ മൂന്നരയോടെ മഹാരാജനെ കണ്ടെത്തിയെങ്കിലും ശക്തമായ മണ്ണിടിച്ചിൽ കാരണം പുറത്തെത്തിക്കാനായിട്ടില്ല. ജില്ലാ ഫയർ ഓഫിസർ എസ്.സൂരജിന്റെ നേത്യത്വത്തിലാണ് രക്ഷാദൗത്യം നടന്നത്. ഇടതടവില്ലാതെ ഊർന്നിറങ്ങുന്ന മണ്ണും ചെളിയുമാണ് ദൗത്യത്തില്‍ വില്ലനായത്. സമീപകാലത്ത് അഗ്നിരക്ഷാസേന ഏർപ്പെട്ടിരിക്കുന്ന ഏറ്റവും ദുഷ്കരമായ ദൗത്യമായിരുന്നു ഇത്.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്