സംസ്ഥാനത്ത് സിനിമ തിയേറ്റർ വ്യവസായം വൻ പ്രതിസന്ധിയിൽ; നിരവധി ജപ്തി ഭീഷണിയിൽ

സംസ്ഥാനത്ത് തിയറ്റര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍. ജനപ്രിയ സിനിമകളുടെ കുറവും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ശക്തമായ സാന്നിധ്യവുമെല്ലാം തിയറ്ററുകളില്‍നിന്ന് ജനങ്ങളെ അകറ്റുെന്നന്നാണ് വിലയിരുത്തല്‍. പ്രേക്ഷകരില്ലാത്തതിനാല്‍ പല ദിവസങ്ങളിലും തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യമാണ്. നിര്‍മിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തില്‍ വൻ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും വാണിജ്യവിജയം നേടുന്നവയുടെ എണ്ണം കുറയുകയാണ്.

കെ.ബി. ഗണേഷ് കുമാര്‍ സിനിമയുടെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോഴാണ് സിനിമ റിലീസിങ് വ്യാപകമാക്കാൻ തീരുമാനമെടുത്തത്. മികച്ച സൗകര്യങ്ങളൊരുക്കുന്ന തിയറ്ററുകള്‍ക്ക് ഗ്രാമ-പട്ടണ വ്യത്യാസമില്ലാതെ റിലീസിങ് അനുവദിക്കാനായിരുന്നു തീരുമാനം. ചെറുപട്ടണങ്ങളിെലയും ഗ്രാമീണമേഖലയിെലയും തിയറ്റര്‍ ഉടമകളുടെ ചിരകാല ആവശ്യമായിരുന്നു ഇത്. നഗരങ്ങളിലെ തിയറ്റര്‍ ഉടമകളുടെ എതിര്‍പ്പുയര്‍ന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ മിക്ക തിയറ്ററുകളുെടയും മുഖച്ഛായ മാറി. വലിയ തുക മുടക്കിയാണ് പലരും തിയറ്ററുകള്‍ നവീകരിച്ചത്.

കുറച്ചുകാലം കാര്യങ്ങള്‍ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയെങ്കിലും കോവിഡും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സാന്നിധ്യം ശക്തമായതുമെല്ലാം ഈ വ്യവസായത്തെ അതിവേഗം തളര്‍ത്തി. 650 സ്ക്രീനുകളാണ് നിലവില്‍ സജീവമായി സംസ്ഥാനത്ത് പ്രദര്‍ശനത്തിനായുള്ളത്. മള്‍ട്ടിപ്ലക്സുകള്‍ ഇതിന് പുറമെയാണ്. മുമ്ബ് മുൻനിര താരങ്ങളുടെ ചിത്രങ്ങള്‍പോലും 70-80 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ 450 സ്ക്രീനുകള്‍ ഇപ്പോള്‍ റിലീസിന് സജ്ജമാണ്. ഇതുമൂലം മികച്ച സിനിമകളാണെങ്കില്‍പോലും ആളുകള്‍ വേഗത്തില്‍ കണ്ടുകഴിയും. പേക്ഷ പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ ഓരോ വര്‍ഷവും വിരലിലെണ്ണാവുന്നവ മാത്രമാണ് പുറത്തിറങ്ങുന്നത്.

നഷ്ടം സഹിച്ച്‌ ഇന്നത്തെ നിലയില്‍ ഈ വ്യവസായം അധികകാലം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് എം. വിജയകുമാര്‍ പറഞ്ഞു. ഏതാനും തിയറ്ററുകള്‍ ഇതിനകം ജപ്തി ചെയ്യപ്പെട്ടു. പലതും ജപ്തി ഭീഷണിയിലുമാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ റിലീസിങ് നീട്ടിവെക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ തിയറ്റര്‍ വ്യവസായം നിലനിന്ന് പോകൂ. ഇതോടൊപ്പം വാണിജ്യവിജയം നേടുന്ന മികച്ച സിനിമകളും ഉണ്ടാകണം -വിജയകുമാര്‍ പറഞ്ഞു.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ

ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം

200 ഗ്രാമോളം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: മലപ്പുറം തിരുനാവായ എടക്കുളം സ്വദേശിയായ ചക്കാളി പ്പറമ്പിൽ വീട്ടിൽ സിപി ഇർഷാദ് (23) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിൽ വാഹന

ഹരിത കർമ്മ സേനക്കുള്ള ഉപകരണങ്ങൾ കൈമാറി KVVES കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി

വ്യാപാര ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 36 അംഗ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഷൂസ് റെയിൻ കോട്ട് ഗ്ലൗസ് എന്നിവ നൽകി. കമ്പളക്കാട്

കെ-സ്മാര്‍ട്ട് സേവനം ഇനി അക്ഷയ കേന്ദ്രങ്ങളിലും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെ-സ്മാർട്ട് പോർട്ടല്‍ വഴിയുള്ള ഓണ്‍ലൈൻ സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് ഓരോ സേവനത്തിനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന സർവീസ് ചാർജ് നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി.

നെഞ്ചുവേദന മാത്രമല്ല, സ്‌ട്രോക്ക് വരുന്നതിന് മുന്‍പ് ഈ നാല് ലക്ഷണങ്ങള്‍ കൂടി ഉണ്ടാകും

സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം പെട്ടെന്ന് വരുന്ന സംഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ സത്യം അതല്ല. സ്‌ട്രോക്ക് വരുന്നതിന് മുന്‍പുതന്നെ ശരീരം മുന്നറിയിപ്പ് സൂചനകള്‍ കാണിച്ചുതുടങ്ങും. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളും അവയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചും

സ്വകാര്യ ബസ്സുകള്‍ക്ക് സമയപ്പൂട്ടിട്ട് ഹൈക്കോടതി

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസ്സുകളുടെ സമയക്രമം മാറ്റാൻ നിർദേശവുമായി കേരളാ ഹൈക്കോടതി. ബസ്സുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസ്സുകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.