എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ഹോണ്ട എലിവേറ്റ് ; ലോകത്ത് ആദ്യമായി വാഹനം എത്തുന്നത് ഇന്ത്യൻ വിപണി

വലിയൊരു തിരക്കിലേക്കാണ് ഹോണ്ട എലിവേറ്റ് ഓടിക്കയറുന്നത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്‌വാഗൻ ടൈഗൂണ്‍, സ്കോഡ കുഷാക്, സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ… ഇത്രയും വാഹനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വിഭാഗം. സെഡാനുകളെ പിന്തള്ളി മുന്നേറുന്ന ഈ ചെറു എസ്‌യുവി വിഭാഗത്തിലെ ആദ്യജാതൻ ക്രേറ്റയായിരുന്നു. പിന്നീട് അതേ പാതയില്‍ ബാക്കിയുള്ളവരൊക്കെ ഓടിയെത്തി.

തെല്ലു വൈകിയെങ്കിലും ഇപ്പോഴിതാ ഹോണ്ടയും.സെഡാൻ കാറുകളുടെ വില്‍പന ഗ്രാഫ് താഴേക്കായിട്ടു കാലം കുറെയായി. സെഡാനുകളുടെ പ്ലാറ്റ്ഫോമില്‍ത്തന്നെ നിര്‍മിച്ച എസ്‌യുവികള്‍ക്ക് പ്രിയമേകാൻ കാരണം കാഴ്ചയിലെ പകിട്ടും ഉയര്‍ന്ന ഇരിപ്പും സുരക്ഷിതത്വം കുടുമെന്ന ധാരണയുമൊക്കെത്തന്നെ. ഈ മേഖലയിലൊരു വാഹനമില്ലാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന തിരിച്ചറിവാണ് എലിവേറ്റ്. സിറ്റിയും അമേയ്സും മാത്രമുള്ള ശുഷ്കമായ മോഡല്‍ നിരയെ പരിപോഷിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം.

ജപ്പാനിലെ എൻജീനിയര്‍മാരുടെ സഹായത്തോടെ ഇന്ത്യയിലെയും തായ്‌ലൻഡിലെയും രൂപകല്‍പനാവിദഗ്ധര്‍ നിര്‍മിച്ചെടുത്ത വാഹനമാണ് എലിവേറ്റ്. ജൂണ്‍ ആറിന് ലോകത്തില്‍ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച വാഹനം തായ്‌ലൻഡില്‍ അനാവരണം ചെയ്യാനിരിക്കുന്നതേയുള്ളു. ഇന്ത്യയിലെ ഹോണ്ടയുടെ പ്രതീക്ഷയാണ് എലിവേറ്റ് എന്നു മനസ്സിലാക്കുക. ഏഴാം തലമുറ സിറ്റിയെ അധിഷ്ഠിതമാക്കിയാണ് നിര്‍മാണം.പ്രധാനമായും ഏഷ്യന്‍ വിപണികള്‍ക്കായി രൂപകല്‍പന ചെയ്ത എസ്‌യുവി. തുടക്കം മുതല്‍ക്കേ ഇന്ത്യൻ ചിന്തയും കരങ്ങളുമുണ്ടായിരുന്നതിനാല്‍ എതിരാളികളില്‍ നിന്നു വിഭിന്നമായി ഇന്ത്യയ്ക്ക് പരിപൂര്‍ണ മുൻതൂക്കമുള്ള വാഹനമാണ് എലിവേറ്റ്. അതു തന്നെയാണ് ഹോണ്ടയുടെ തുറുപ്പു ചീട്ട്.

ഇന്ത്യയെന്നല്ല ലോകത്തെല്ലായിടത്തും അന്തസ്സുള്ള ബ്രാൻഡാണ് ഹോണ്ട. തീര്‍ച്ചയായും കൊറിയയില്‍ നിന്നുള്ള എതിരാളികളെക്കാളും ജപ്പാനില്‍ നിന്നുള്ള സഹോദരന്മാരെക്കാളും മുല്യം കൂടുതലുണ്ടാകും. ഗുണമേന്മയുടെ കാര്യം പറയേണ്ടതില്ല. സിറ്റി വാങ്ങുന്നവരുടെ അടുത്ത കാറും സിറ്റി തന്നെയാകുന്നതിന്റെ പിന്നിലെ രഹസ്യവും ഈ മേന്മ തന്നെ. സിറ്റിയുടെ കടുത്ത ആരാധകര്‍ക്ക് വലിയ വില വ്യത്യാസമില്ലാതെ ഒരു എസ്‌യുവി വേണമെന്നു തോന്നിയാല്‍ ഇനി പരിഗണിക്കാൻ എലിവേറ്റുണ്ട്.

ലോകം മഹാമാരിയുടെ പിടിയിലമര്‍ന്ന കാലത്തെ രൂപകല്‍പനയായതിനാല്‍ അക്കാലത്തെ മൂല്യങ്ങള്‍ എലിവേറ്റ് ഡിസൈനെയും സ്വാധീനിച്ചു. ജീവിതം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ പുതുമകളും വ്യത്യസ്തതകളും ആത്മവിശ്വാസവും കൊണ്ട് പ്രതിരോധങ്ങളെ തകര്‍ത്തതും മുന്നോട്ടു കുതിച്ചതും ഈ വാഹനത്തിന്റെ രൂപകല്‍പനയിലും പ്രതിഫലിച്ചതായി ഹോണ്ട. മനുഷ്യന്റെ ധൈര്യവും ആത്മബലവും ക്രിയേറ്റിവിറ്റിയും ഇവിടെ ഒത്തു ചേരുന്നു.

എതിരാളികളെ നാണിപ്പിക്കുന്ന രൂപഭംഗിയും തലയുയര്‍ത്തിയുള്ള നില്‍പ്പുമാണ് എലിവേറ്റിന്റെ പ്രത്യേകത. ഹോണ്ട പൈലറ്റ് പോലെയുള്ള കരുത്തൻ എസ്‌യുവികളില്‍ നിന്നുള്‍ക്കൊണ്ട വലിയ ഗ്രില്‍. നേര്‍ത്ത ഹെഡ് ലാംപുകളും ഇൻഡിക്കേറ്ററും. ഡേ ടൈം റണ്ണിങ് ലാംപുകള്‍ത്തന്നെ ഇൻഡിക്കേറ്ററായി വര്‍ത്തിക്കുന്നു. സ്പോര്‍ട്ടിയാണോ രൂപം എന്നു ചോദിച്ചാല്‍ അല്ല, എന്നാല്‍ അര്‍ബൻ റൈഡര്‍ സ്റ്റൈലിങ്ങില്‍ തെല്ലു സ്പോര്‍ട്ടിനെസ്സ് വരുന്നുണ്ടു താനും, പ്രത്യേകിച്ച്‌ വശക്കാഴ്ചയില്‍. 17 ഇഞ്ച് അലോയ് രൂപകല്‍പനയും സ്പോര്‍ട്ടി. ആവശ്യത്തിനു മാത്രമുള്ള ക്രോം ഘടകങ്ങള്‍ എലിവേറ്റിന് ഏതു തിരക്കിലും മാന്യതയേകുന്നു.

പ്രീമിയം എസ്‌യുവിക്കു ചേര്‍ന്ന ഉള്‍വശം. ലക്സ് ബ്രൗണ്‍ നിറമുള്ള ലെതര്‍, കറുപ്പ്, ക്രോമിയം സങ്കലനം. വുഡ് ഇൻസേര്‍ട്ടുള്ള ഡാഷ് ബോര്‍ഡ്. വലുപ്പമുള്ള പ്രീമിയം സീറ്റുകള്‍. ധാരാളം ലെഗ് റൂം. 10.25 ഇഞ്ച് ഇൻഫോടൈൻമെന്റ് സംവിധാനം. ടയര്‍ പ്രഷറും കലണ്ടറും കോംപസുമടക്കം എല്ലാക്കാര്യങ്ങളുമടങ്ങുന്ന സിസ്റ്റത്തില്‍ 8 സ്പീക്കറുള്ള പ്രീമിയം ഓഡിയോ സംവിധാനവുമുണ്ട്. അനലോഗ് എന്നു തോന്നിപ്പിക്കുന്ന സ്പീഡോ മീറ്ററും ട്രിപ് കംപ്യൂട്ടറുമടങ്ങുന്ന 7 ഇഞ്ച് മള്‍ട്ടി ഫങ്ഷൻ കണ്‍സോള്‍. സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ഹോണ്ട കണക്‌ട്, റിമോട്ട് എൻജിൻ-എസി സ്റ്റാര്‍ട്ട്, മള്‍ട്ടി ആംഗിള്‍ ക്യാമറ, ഓട്ടോ വൈപ്പര്‍, ആവശ്യത്തിലുമധികം സ്റ്റോറേജും ബോട്ടില്‍ ഹോള്‍ഡറുകളും എന്നിങ്ങനെ എല്ലാമുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും വലിയ ഡിക്കി ഇടം എലിവേറ്റില്‍ കണ്ടെത്താം – 458 ലീറ്റര്‍.

ഡ്രൈവിങ്ങിലേക്ക് കടക്കും മുമ്ബ് ഹോണ്ട സെൻസിങ് എന്ന ഓട്ടമേറ്റഡ് ലെവല്‍ ടു സംവിധാനത്തെപ്പറ്റി അല്‍പം. ഈ ഏര്‍പ്പാടുകളൊക്കെ എലിവേറ്റിലുണ്ട്. 1. മുന്നിലുള്ള വാഹനം ഇടിക്കാതിരിക്കനായി വേഗം കുറയ്ക്കുകയും വേണ്ടി വന്നാല്‍ നിര്‍ത്തുകയും ചെയ്യുന്ന സംവിധാനം. 2. ലൈൻ വിട്ടു പോകാതെ സുക്ഷിക്കുന്ന ഏര്‍പ്പാട് 3. ഓട്ടോ ഹൈ ബീം 4. റോഡ് വിട്ടു പുറത്തു പോകാതെ സൂക്ഷിക്കുന്ന മിറ്റിഗേഷൻ സിസ്റ്റം. 5. മുന്നിലെ വാഹനത്തിനൊപ്പിച്ചു വേഗം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍. 6. മുന്നിലെ കാറിന്റെ നീക്കം നിരീക്ഷിക്കുന്ന ലീഡ് കാര്‍ ഡിപാര്‍ച്ചര്‍ സിസ്റ്റം.

സിറ്റിയിലുള്ള അതേ ഐ വിടെക് 1.5 പെട്രോള്‍ എൻജിൻ മാത്രമേയുള്ളൂ. പരമാവധി ശക്തി 121 പി എസ്. 145 എൻ എം ടോര്‍ക്ക്. ആറു സ്പീഡ് മാനുവല്‍, സി വി ടി ഗിയര്‍ബോക്സുകള്‍. ഓട്ടമാറ്റിക്കിനാണ് മൈലേജ് കൂടുതല്‍, ലീറ്ററിന് 16.92. മാനുവലിന് 15.31. സിറ്റി ഓടിക്കുന്നവര്‍ക്കറിയാം എൻജിൻ മോശക്കാരനല്ല. സിറ്റിയെക്കാള്‍ 100 കിലോയോളം ഭാരം കൂടുതലുണ്ടെങ്കിലും എൻജിൻ കരുത്തില്‍ അത് അപ്രസക്തമാകുന്നു. തലവേദനകളില്ലാത്ത ഡ്രൈവിങ്ങിന് സി വി ടി. അദ്ഭുതപ്പെടുത്തുന്ന കുതിപ്പില്ല. പകരം മാന്യമായി റോഡുകള്‍ താണ്ടുന്ന പ്രകടനം. സ്പോര്‍ട്സ് മോഡില്‍ തെല്ലു കരുത്തു കൂടുമെങ്കിലും വലിയ കുതിപ്പ് പ്രതീക്ഷിക്കേണ്ട. മാനുവല്‍ ഗിയര്‍ബോക്സിലാണ് കൂടുതല്‍ പിക്കപ്പ് അനുഭവവേദ്യമാക്കുന്നത്. പൊതുവെ നഗരറോഡുകളിലും ഹൈവേകളിലും സുഖകരമായ, മര്യാദയുള്ള ഡ്രൈവിങ്. മികച്ച സസ്പെൻഷൻ സംവിധാനം വലിയ കുഴികള്‍പ്പോലും സുഖകരമാക്കുന്നുണ്ട്.

അന്തസ്സുള്ള ഒരു എസ് യു വി തേടുന്നവര്‍ക്കാണ് എലിവേറ്റ്. ഹോണ്ടയുടെ ബ്രാൻഡിങ് ബലത്തില്‍ മാന്യമായ സഞ്ചാരം. വില പ്രഖ്യാപനം വരുന്നതേയുള്ളൂ. എതിരാളികളെ നേരിടാനാവുന്നത്ര മികച്ച വിലയായിരിക്കുമെന്ന് ഹോണ്ട ഉദ്യോഗസ്ഥര്‍ പറയുന്നു. സെപ്റ്റംബറില്‍ വിപണിയിലെത്തും.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.