ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? ആവശ്യമായ രേഖകള്‍ എന്തെല്ലാം? യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം

ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം.

30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae വഴി ലഭ്യമാണ്.

ജിസിസി താമസക്കാര്‍ക്കുള്ള ഇ-വിസയ്ക്ക് വേണ്ട രേഖകള്‍

ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ സാധുതയുള്ള താമസവിസ- കുറഞ്ഞത് മൂന്ന് മാസത്തേക്ക് എങ്കിലും കാലാവധിയുള്ള വിസയാകണം.
സാധുവായ പാസ്‌പോര്‍ട്ടിന്റെ കോപ്പി- ആറ് മാസത്തേക്ക് എങ്കിലും സാധുവായ പാസ്‌പോര്‍ട്ടാവണം.
കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് ഐസിപി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തുക.
ഭാര്യയോ മക്കളോ ഉള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കണം. ചില രാജ്യക്കാര്‍ക്ക് ഇതിന് പുറമെ അവരുടെ സ്വദേശത്തെ ഐഡന്റിറ്റി രേഖയും ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് അധിക രേഖകളും ആവശ്യമെങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. ആകെ 350 ദിര്‍ഹമാണ് ഫീസിനത്തില്‍ ചെലവാകുക.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

ഐസിപി സ്മാര്‍ട്ട് സര്‍വീസ് വഴി ഇ-വിസ ആപ്ലിക്കേഷനില്‍ ഓണ്‍ലൈനായി പ്രവേശിക്കുന്നതിന് യുഎഇ പാസ്സ് അക്കൗണ്ട് നിര്‍ബന്ധമാണ്. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയാണിത്. സന്ദര്‍ശകര്‍ക്ക് യുഎഇ പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിസിറ്റര്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
smartservices.icp.gov.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇ-മെയില്‍ ഐഡി, പാസ്വേഡ് എന്നിവയോ യുഎഇ പാസ് അക്കൗണ്ടോ നല്‍കി ലോഗിന്‍ ചെയ്യാം.
തുടര്‍ന്ന് ഒരു പേഴ്‌സണ്‍ ഡാഷ്‌ബോര്‍ഡ് തുറന്നുവരും.ഏത് എമിറേറ്റിലേക്കാണോ യാത്ര ചെയ്യേണ്ടത് അവിടുത്തെ ഐസിപി ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിക്ക് ചെയ്യുക.
ഇഷ്യു എന്‍ട്രി പെര്‍മിറ്റി ഫോര്‍ ജിസിസി റെസിഡന്റ് ക്ലിക്ക് ചെയ്യുക.
സ്റ്റാര്‍ട്ട് സര്‍വീസ് ക്ലിക്ക് ചെയ്യുക.
അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക.ഇതിന് ശേഷം ഒരു ട്രാന്‍സാക്ഷന്‍ നമ്പരോ അല്ലെങ്കില്‍ അപേക്ഷാ നമ്പരോ ലഭിക്കും. ഇത് ഉപയോഗിച്ച് നിങ്ങളുടെ വിസ ആപ്ലിക്കേഷന്‍ നടപടികള്‍ ട്രാക്ക് ചെയ്യാം.
അപേക്ഷ അംഗീകരിച്ചാല്‍ രണ്ട് മുതല്‍ അഞ്ച് ബിസിനസ് ദിവസങ്ങള്‍ക്കുള്ളില്‍ വിസിറ്റ് വിസ ലഭിക്കും. ആപ്ലിക്കേഷനില്‍ നല്‍കിയ ഇ-മെയില്‍ വിലാസത്തിലേക്കാണ് ഇ-വിസ ലഭിക്കുക.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.