തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നത് ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ ആക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇതിനായി വാഹനങ്ങളുടെ നബര്‍ പ്ലയിറ്റ് സ്വയം തിരിച്ചറിയുന്ന കാമറകള്‍ സംസ്ഥാനത്തുടനീളം മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിക്കും. വാഹനപരിശോധന കണ്ട് പെട്ടെന്ന് വാഹനങ്ങള്‍ നിറുത്തുന്നതുള്പ്പെടെ അപകടത്തിനു വഴിയൊരുക്കുന്ന സന്ദര്‍ഭങ്ങളില്‍ ഭൂരിഭാഗവും ദുരന്തത്തിന് ഇരയാകുന്നത് ഇരുചക്ര വാഹനയാത്രക്കാരാണ്.
700 കാമറകള്‍
വാഹനങ്ങളുടെ നബര്‍ കൃത്യമായും മിഴിവോടെയും തിരിച്ചറിയാന്‍ കഴിയുന്ന 700 അത്യാധുനിക കാമറകളാണ് സേഫ് കേരള പദ്ധതിയുടെ കീഴില്‍14 ജില്ലകളിലായി സ്ഥാപിക്കുന്നത്.ഓരോ ജില്ലകളിലും കണ്ട്രോള് റൂമുകളും സ്ഥാപിക്കും. ജനുവരി അവസാനത്തോടെ ഈ സംവിധാനം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഈ കാമറകള്‍ പകര്‍ത്തുന്ന വാഹനങ്ങളുടെ നബര്‍ പ്ലേയ്റ്റിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം ഡിജിറ്റലായി അവയുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്യും. വ്യാജ രജിസ്ട്രേഷന് നമ്ബറും ഇതിലൂടെ കണ്ടെത്താനാകുമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുത്തലത്ത് രാജീവന് പറഞ്ഞു.
വാഹനങ്ങളുടെ നബര്‍ പ്ലെയിറ്റിന്റെ ചിത്രം കാമറ പകര്‍ത്തി കഴിഞ്ഞാല്‍ ഞൊടിയിടയില്‍ അവ അതത് കണ്ട്രോള് റൂമുകളിലേക്ക് അയയ്ക്കും. ഇതോടെ ഉടന്‍ തന്നെ വാഹനത്തിന്റെ രജിസ്ട്രേഷന് വിവരങ്ങള്‍, നികുതി അടവ്, ഇന്‍ഷ്വറന്‍സ്, മലിനീകരണ പരിശോധനാ സര്‍ട്ടിഫിക്കറ്റ്, വ്യാവസായിക വാഹനങ്ങളുടെ പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, വാഹനം കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള എല്ലാ വിവരങ്ങളും വിലയിരുത്തും.
നിര്‍മ്മിത ബുദ്ധിയും
കാമറ പകര്‍ത്തുന്ന വാഹനത്തിന്റെ നമ്പർ പ്ലെയിറ്റിന്റെ ചിത്രം നിര്‍മ്മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ വിശകലനം ചെയ്ത് മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന വാഹനങ്ങളുടെ രൂപവുമായി ഒത്തുനോക്കുന്ന സംവിധാനത്തിനും രൂപം നല്‍കും. ഇതിലൂടെ വ്യാജ നമ്ബറുകള്‍ വേഗത്തില്‍ കണ്ടെത്താനാകുമെന്നതാണ് മേന്മ. നിയമലംഘനം നടത്തിയ വാഹനത്തിന്റെ നമ്ബറും കുറ്റം എന്താണെന്നതും അടക്കം വിശദീകരിക്കുന്ന സന്ദേശം ഇ-മെയില്‍, എസ്.എം.എസ് മുഖേന ഉടമസ്ഥനെ അറിയിക്കും. ദേശീയ തലത്തിലുള്ള ഏകീകൃത മോട്ടോര്‍ വെഹിക്കിള്‍ ഡേറ്റാബേസിന്റെ സഹായത്തോടെയാണ് വാഹനത്തിന്റെ പരിശോധനകള്‍ നടത്തുക. രജിസ്ട്രേഷന്, ടാക്സ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ എല്ലാം തന്നെ ഇപ്പോള്‍ വാഹന്‍ സാരഥി സോഫ്റ്റ്വെയറില് ലഭ്യമാണ്. വാഹനങ്ങളുടെ മലിനീകരണ സര്‍ട്ടിഫിക്കറ്റ് കൂടി സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തുന്ന ജോലികള്‍ നടന്നുവരുകിയാണ്. നവംബര്‍ ഒന്നോട് കൂടി സ്വകാര്യ ഏജന്‍സികള്‍ പുക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അവസാനിപ്പിക്കും. സ്വന്തം സോഫ്റ്റ്വെയര് ഉപയോഗിച്ച് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് തന്നെയാകും പുകയുടെ അളവ് നിശ്ചയിക്കുക. തുടര്‍ന്ന് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇതിലൂടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്നത് തടയാനാകും.