രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് തടയാനുള്ള കുതന്ത്രമോ ഈ പ്രചരണം? എന്താണ് സത്യം?

ഫ്ലെക്സ് ഫ്യുവല്‍ ഇന്ധനത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാഹനലോകം. ബദൽ ഇന്ധനമായ എത്തനോൾ ഉപയോഗിച്ച് പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ കാറായ ഇന്നോവ ഹൈക്രോസിനെ ടൊയോട്ട മോട്ടോർ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചതോടെയാണ് ഇത്തരം എഞ്ചിനുകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗാമായാണ് എത്തനോള്‍ വാഹനങ്ങള്‍ നിരത്തിലേക്ക് ഇറങ്ങുന്നത്. ഈ ഇന്ധനം സര്‍വ്വ വ്യാപകമാകുന്നതോടെ രാജ്യത്ത് ഇന്ധനവില കുത്തനെ കുറഞ്ഞേക്കും. എന്നാല്‍ രാജ്യത്തെ എണ്ണക്കമ്പനികളെ ഈ നീക്കം ബാധിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇത്തരം എഞ്ചിനുകള്‍ക്കെതിരെ വ്യാപകമായ പ്രചരണവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകള്‍ പെട്ടെന്ന് തുരുമ്പെടുക്കും എന്ന പ്രചരണമാണ് ഇതില്‍‌ പ്രധാനപ്പെട്ടത്. എന്നാല്‍ ഇതില്‍ സത്യമെന്താണ്? അതറിയണമെങ്കില്‍ ആദ്യം ഫ്ലെക്സ് ഫ്യുവല്‍ എന്താണെന്ന് അറിയണം.

ഫ്ലെക്സ് ഫ്യുവല്‍ എന്നത് ഒരു പ്രത്യേക സാങ്കേതിക വിദ്യയാണ്. ഇത് വാഹനങ്ങൾക്ക് 20 ശതമാനത്തിലധികം എത്തനോൾ ഉപയോഗിക്കാൻ അനുവദിക്കുന്നു. ഗ്യാസോലിൻ (പെട്രോൾ), മെഥനോൾ അല്ലെങ്കിൽ എത്തനോൾ എന്നിവയുടെ മിശ്രിതത്തിൽ നിന്ന് നിർമ്മിച്ച ഒരു ബദൽ ഇന്ധനമാണ് ഫ്ലെക്സ് ഇന്ധനം. ഫ്ലെക്സ്-ഇന്ധന വാഹന എഞ്ചിനുകൾ ഒന്നിലധികം തരം ഇന്ധനങ്ങളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‍തിട്ടുള്ളതാണ്. എഞ്ചിനിലും ഇന്ധന സംവിധാനത്തിലും വരുത്തിയ ചില മാറ്റങ്ങൾ കൂടാതെ, ഈ വാഹനങ്ങൾ സാധാരണ പെട്രോൾ മോഡലുകൾക്ക് സമാനമാണ്. . ഈ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത് 1990-കളിൽ ആണ്. 1994-ൽ അവതരിപ്പിച്ച ഫോർഡ് ടോറസിൽ ഇത് വലിയതോതിൽ ഉപയോഗിച്ചിരുന്നു. 2017-ലെ കണക്കനുസരിച്ച്, ഏകദേശം 21 ദശലക്ഷം ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ ലോകത്താകെ റോഡുകളിലുണ്ട്.

എത്തനോൾ കൂടുതൽ വെള്ളം ആഗിരണം ചെയ്യുന്നതിനാൽ എഞ്ചിൻ ഘടകങ്ങൾ തുരുമ്പെടുക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രപചരണം. ഇത് ഒരുപരിധിവരെ ശരിയുമാണ്. എന്നാല്‍ ടൊയോട്ട കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫ്ലക്സ് ഫ്യുവല്‍ ഇന്നോവയില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളാകട്ടെ പൂർണ്ണമായും ജല പ്രതിരോധശേഷി ഉള്ളതുമാണ്. അതിനാൽ തുരുമ്പെടുക്കാൻ സാധ്യത വളരെ കുറവാണ്. നിലവിൽ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉടൻ തന്നെ അതിന്റെ പ്രൊഡക്ഷൻ മോഡലും ലോകത്തിന് മുന്നിൽ എത്തും.

ഈ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്ലെക്‌സ്-ഫ്യുവൽ എംപിവി പൂർണ്ണമായും പ്ലാന്റുകളിൽ നിന്ന് ലഭിക്കുന്ന ഇന്ധനമായ എത്തനോൾ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. എഥനോൾ E100 ഗ്രേഡ് ചെയ്‌തിരിക്കുന്നു. ഇത് കാർ പൂർണ്ണമായും ബദൽ ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. എം‌പി‌വിയിൽ ലിഥിയം-അയൺ ബാറ്ററി പാക്കും ഉണ്ടാകും. അതായത് ഇവി മോഡിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ഇന്നോവയ്ക്ക് കഴിയും. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിക്കുന്ന ഹൈബ്രിഡ് പവർട്രെയിനായിരിക്കും പുതിയ ഇന്നോവയ്ക്ക് കരുത്തേകുക. 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 181 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു. ഇത് 23.24 കിമി ഇന്ധനക്ഷമത നൽകുന്നു. ഈ എഞ്ചിൻ ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. നഗരത്തിൽ ലിറ്ററിന് 28 കിലോമീറ്ററും ഹൈവേയിൽ ലിറ്ററിന് 35 കിലോമീറ്ററും ഇന്ധനക്ഷമത നൽകാൻ ഹൈബ്രിഡ് പവർട്രെയിനിന് കഴിയും. ഒപ്പം കരിമ്പിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനമായ എത്തനോൾ ഉപയോഗിച്ചും കാർ പ്രവർത്തിപ്പിക്കാം.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.