അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലേ? പേടിക്കേണ്ട, ഇനി മുതൽ യുപിഐ പേയ്‌മെന്റ് നടത്താം

ഇത് യുപിഐയുടെ കാലമാണ്. ആളുകൾ പേയ്‌മെന്റുകൾ നടത്താൻ ആദ്യം തിരഞ്ഞെടുക്കുന്ന മാർഗം യുപിഐ ആണ്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ദൈനംദിന ഇടപാടുകളിൽ ഇന്ന് അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇന്ന്, ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിലൂടെയും യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിലൂടെയും നിമിഷങ്ങൾക്കുള്ളിൽ പണമടയ്ക്കുന്നത് എളുപ്പമാണ്.

ഇത് തന്നെയാണ് നിരവധി ഉപയോക്താക്കളും ബിസിനസുകളും യുപിഐ പേയ്‌മെന്റുകളിലേക്ക് മാറാനുള്ള കാരണവും. ഒരു വ്യക്തിയുടെ അക്കൗണ്ടിലോ വാലറ്റിലോ മതിയായ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ ആ വ്യക്തിക്ക് യുപിഐ ഇടപാടുകൾ നടത്താൻ അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും ഒരാൾക്ക് യുപിഐ പേയ്‌മെന്റ് നടത്താം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം യുപിഐ പേയ്‌മെന്റുകളുടെ വ്യാപ്തി വിപുലീകരിക്കുന്ന ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും പേയ്‌മെന്റുകൾ നടത്താം. എങ്ങനെ എന്നല്ലേ, യുപിഐ ആപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് വായ്പ നേരിട്ട് ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.

അതായത്. ഉപഭോക്താവിന്റെ മുൻകൂർ സമ്മതത്തോടെ വ്യക്തികൾക്ക് ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്ക് നൽകുന്ന പ്രീ-അപ്പ്രൂവ്ഡ് ക്രെഡിറ്റ് ലൈൻ വഴി യുപിഐ പേയ്‌മെന്റുകൾ നടത്താം. ഓരോ ബാങ്കുകൾക്കും അവരുടെ ബോർഡ് അംഗീകൃത നയമനുസരിച്ച്, ക്രെഡിറ്റ് ലൈനുകളുടെ ഉപയോഗത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും തീരുമാനിക്കാം. ഇതിൽ, വായ്പ പരിധി, വായ്പ കാലയളവ്, പലിശ എന്നിവ ഉൾപ്പെട്ടേക്കാം.

യുപിഐ – പേ ലേറ്റർ എന്ന രീതിയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഉപയോക്താവിന്റെ സമ്മതം ലഭിച്ച ശേഷം, ബാങ്ക് ഒരു ക്രെഡിറ്റ് ലൈൻ നിർമ്മിക്കുകയും ബാങ്ക് നിശ്ചയിച്ചിട്ടുള്ള ക്രെഡിറ്റ് പരിധിയിൽ ഉപയോക്താവിന് പണം നൽകുകയും കുടിശിക തീർക്കാൻ സമയ പരിധിയും നൽകുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.