വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, പ്രതിക്ക് 7 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും.

പാലാ: വിവാഹദാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് 7 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാ അഡീഷണല്‍ സെക്ഷന്‍ ജഡ്ജി കെ. കമനീഷ് ആണ് വിധി പ്രഖ്യാപിച്ചത്.

കടനാട് ചിറപ്പുറത്തേല്‍ ജസ്റ്റിന്‍ (24) ആണ് പ്രതി. 2013 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഈരാറ്റുപേട്ട സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ചത്.
കുറിഞ്ഞിയില്‍ ഒരു വീട്ടില്‍ ഇലക്ട്രിക് ജോലികള്‍ക്കായി ചെന്ന ജസ്റ്റിന്‍ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കുകയും രജിസ്റ്റര്‍ ഓഫീസില്‍ പോയി നോട്ടീസ് ഒപ്പിട്ടതിനു ശേഷം വിവാഹം കഴിഞ്ഞു എന്ന് തെറ്റിധരിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ചത്.
യഥാര്‍ത്ഥമായി വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട ദിവസം അമ്പതിനായിരം രൂപയും അഞ്ചു പവന്റെ ആഭരണങ്ങളും സ്ത്രീധനമായി വേണമെന്ന് യുവതിയുടെ മാതാപിതാക്കളെ പ്രതി അറിയിക്കുകയും പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യാതെ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുകയും പെണ്‍കുട്ടിയെ പ്രതിയുടെ സ്വന്തം വീട്ടില്‍ തടങ്കലില്‍ വെച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
തുടര്‍ന്ന് യുവാവിന്റെ തടങ്കലില്‍ നിന്നു രക്ഷപെട്ടു സ്വന്തം വീട്ടിലെത്തിയ യുവതിയുടെ വീട് ആക്രമിച്ചതിന് യുവാവിനെതിരെ കരിങ്കുന്നം പോലീസും കേസെടുത്തിട്ടുണ്ട്.
തന്നെ വഞ്ചിച്ചു എന്നുകാട്ടി തിടനാട് പോലീസ് സ്റ്റേഷനിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടിയും മാതാപിതാക്കളും നിരവധി പരാതികള്‍ നല്‍കിയിട്ടും പോലീസ് നടപടി എടുക്കാതെ വന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കോടതി വഴി നടത്തിയ നിയമപോരാട്ടത്തിലാണ് കോടതി വിധി പറഞ്ഞിട്ടുള്ളത്.
കേസില്‍ പ്രതി ജസ്റ്റിനെ ബലാത്സംഗത്തിന് ഐ.പി.സി. 376 വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടെ തടവ് അനുഭവിക്കണം.
ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മൂന്നു മാസം വെറും തടവും 1000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ്. വഞ്ചിച്ചതിന് ആറു മാസം വെറും തടവ്. പെണ്‍കുട്ടിയുടെ നഷ്ടപരിഹാരമായിട്ടാണ് അമ്പതിനായിരം രൂപ കോടതി വിധിച്ചിട്ടുള്ളത്. ശിക്ഷയെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.ജി. വേണുഗോപാല്‍ കോടതിയില്‍ ഹാജരായി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.