ഗര്‍ഭനിരോധന ഗുളിക സ്ഥിരമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പഠനം പറയുന്നത് ഇങ്ങനെ.

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം സ്‌ത്രീകളില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. വിഷാദരോഗം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (PTSD) പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ ബാധിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണെന്ന് പഠനത്തില്‍ പറയുന്നു. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

കുടുംബ ഉത്തരവാദിത്തങ്ങള്‍, വന്ധ്യതയും ഗര്‍ഭം അലസലും, ഗര്‍ഭധാരണവും ജനനവും, ആര്‍ത്തവവിരാമം എന്നിവയെല്ലാം വിഷാദരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കൗമാരത്തില്‍ ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങുന്ന സ്‌ത്രീകള്‍ക്ക്‌ വിഷാദരോഗ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത 130 ശതമാനം അധികമാണെന്നും പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകള്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം ഒഴിവാക്കാൻ മാത്രമല്ല, അണ്ഡാശയ ക്യാൻസര്‍, ഗര്‍ഭാശയ അര്‍ബുദം തുടങ്ങിയ രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു. എന്നിരുന്നാലും, ഗര്‍ഭനിരോധന ഗുളികകള്‍ ചില അനാവശ്യ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. ഗര്‍ഭനിരോധന ഗുളികകളും വിഷാദവും തമ്മിലുള്ള ബന്ധം വളരെക്കാലമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുന്നതില്‍ ഹോര്‍മോണുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഗര്‍ഭനിരോധന ഗുളിക കഴിക്കുമ്ബോള്‍ ഹോര്‍മോണുകളുടെ അളവ് മാറുന്നത് മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായേക്കാമെന്ന ജേണല്‍ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയില്‍ ‌പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.